ആവേശപ്പോരില്‍ അഫ്ഗാന്‍! ബംഗ്ലാദേശിനെ തകര്‍ത്ത് സെമിയില്‍; ഓസീസ് പുറത്ത്

സെന്റ് വിന്‍സന്റ്: സെമി സാധ്യതകള്‍ മാറിമറിഞ്ഞ സൂപ്പര്‍ എട്ട് പോരാട്ടത്തിനൊടുക്കം അഫ്ഗാനിസ്താന്‍ സെമിയില്‍. സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ കീഴടക്കിയാണ് അഫ്ഗാന്‍ സെമിയിലെത്തിയത്. 8 റണ്‍സിനാണ് അഫ്ഗാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 20-ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115-റണ്‍സെടുത്തു.116-റണ്‍സെന്ന ലക്ഷ്യം 12.1 ഓവറില്‍ മറികടന്നാല്‍ ബംഗ്ലാദേശിന് സെമിയിലെത്താമായിരുന്നു. എന്നാല്‍, അത് സാധിച്ചില്ലെന്ന് മാത്രമല്ല ടീം പരാജയപ്പെടുകയും ചെയ്തു. മഴമൂലം വിജയലക്ഷ്യം 19-ഓവറില്‍ 114-റണ്‍സാക്കിയിരുന്നു. എന്നാല്‍, ബംഗ്ലാദേശ് 105-റണ്‍സിന് പുറത്തായി. നാല് വിക്കറ്റെടുത്ത റാഷിദ് ഖാനാണ് അഫ്ഗാനായി തിളങ്ങിയത്. ഗ്രൂപ്പില്‍നിന്ന് ഇന്ത്യ നേരത്തേ സെമിയിലെത്തിയിരുന്നു.

സെമി ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് അടിച്ചുതകര്‍ക്കാനൊരുങ്ങിയാണ് മൈതാനത്തിറങ്ങിയത്. ആദ്യ ഓവറില്‍ തന്നെ 13-റണ്‍സ് കണ്ടെത്തി. എന്നാല്‍ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാന്‍ ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി. തന്‍സിദ് ഹസ്സന്‍(0), നജ്മുള്‍ ഹൊസ്സൈന്‍ ഷാന്റോ(5), ഷാക്കിബ് അല്‍ഡ ഹസ്സന്‍(0) എന്നിവരെ പുറത്താക്കിയാണ് അഫ്ഗാനിസ്താന്‍ തിരിച്ചടിച്ചത്. ബംഗ്ലാദേശ് 23-3 എന്ന നിലയിലേക്ക് വീണു. തന്‍സിദ് ഹസ്‌നെ ഫസല്‍ഹഖ് ഫറൂഖി വീഴ്ത്തിയപ്പോള്‍ ഷാന്റോയേയും ഷാക്കിബിനേയും നവീന്‍ ഉള്‍ ഹഖ് മടങ്ങി. ടീം സ്‌കോര്‍ 31-ല്‍ നില്‍ക്കേ മഴ കളി തടസ്സപ്പെടുത്തി.

മഴ മാറി മത്സരം പുനരാരംഭിച്ചതോടെ ഇരുടീമുകളും പോരാട്ടം ശക്തമാക്കി. സൗമ്യ സാര്‍ക്കറേയും(10) തൗഹിദ് ഹൃദോയിയേയും(14) മടക്കി റാഷിദ് ഖാന്‍ അഫ്ഗാന് ജയപ്രതീക്ഷ സമ്മാനിച്ചു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 64-റണ്‍സെന്ന നിലയിലായി ബംഗ്ലാദേശ്. വിക്കറ്റുകള്‍ വീഴുമ്പോഴും ഒരു വശത്ത് നിലയുറപ്പിച്ച ലിട്ടണ്‍ ദാസ് ബംഗ്ലാദേശ് സ്‌കോറുയര്‍ത്തി. പത്തോവര്‍ അവസാനിക്കുമ്പോള്‍ ടീം 77-റണ്‍സെടുത്തു.
മഹ്‌മദുള്ളയേയും റിഷാദ് ഹൊസ്സൈനേയും പുറത്താക്കി റാഷിദ് അഫ്ഗാനെ ജയത്തിനരികിലെത്തിച്ചു. മഴ വീണ്ടും കളി തടസ്സപ്പെടുത്തിയതോടെ ലക്ഷ്യം 19-ഓവറില്‍ 114-ആയി മാറി. പിന്നാലെ ബംഗ്ലാദേശിന്റെ സെമി സാധ്യതകള്‍ അവസാനിച്ചു. എന്നാല്‍ മത്സരം ജയിച്ചാല്‍ അഫ്ഗാന് സെമിയിലേക്ക് മുന്നേറാമായിരുന്നു. വീക്കറ്റുകള്‍ വീണ്ടും നഷ്ടപ്പെട്ടതോടെ ബംഗ്ലാദേശ് 105-9 എന്ന നിലയിലായി. പിന്നാലെ വിക്കറ്റ് വീഴ്ത്തി അഫ്ഗാന്‍ സെമിയിലേക്ക് മുന്നേറി.
നാല് വിക്കറ്റെടുത്ത റാഷിദ് ഖാനാണ് അഫ്ഗാനായി തിളങ്ങിയത്.

മദ്റസ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉദ്ഘാടനം ചെയ്തു.

പാണ്ടിക്കടവ് : തഹിയ്യത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും മാണിയൂർ ഉസ്താദ് അനുസ്മരണവും നടത്തി.സ്മാർട്ട് ക്ലാസ് ഉദ്ഘാടനം മഹല്ല് പ്രസിഡണ്ട് ഉമ്മർ സാഹിബ് നിർവഹിച്ചു. ലുഖ്മാൻ ബാഖവി അനുസ്മരണ പ്രഭാഷണവും

പ്രമേഹം മുതല്‍ ഹെെപ്പര്‍ ടെന്‍ഷന്‍ വരെ, കണ്ണുകള്‍ സൂചന തരും ഈ രോഗങ്ങളെക്കുറിച്ച്

കണ്ണുകള്‍ നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ്. ചുറ്റും ഉള്ളവയെല്ലാം കാണുക എന്നതിലുപരി കണ്ണുകള്‍ ആരോഗ്യത്തിന്റെ പ്രതിഫലനം കൂടിയാവാം. നമ്മുടെ കണ്ണുകളിലെ മാറ്റങ്ങള്‍ എപ്പോഴും കാഴ്ചയുമായി ബന്ധപ്പെട്ടുള്ളവയാകണമെന്നില്ല. അവ പോഷകാഹാരക്കുറവ്, ജീവിത ശൈലി

പൊള്ളിച്ച് വെളിച്ചെണ്ണ വില, 400 കടന്ന് കുതിക്കുന്നു, കുടുംബ ബജറ്റിനൊപ്പം പലഹാര കടകളുടെ ബാലൻസും തെറ്റും

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു. കിലോയ്ക്ക് വില നാനൂറ് രൂപയ്ക്കും മുകളിൽ എത്തിയതോടെ ഹോട്ടലുകളും കേറ്ററിംഗ് സ്ഥാപനങ്ങളും ചെറുകിട പലഹാരക്കടകളും പ്രതിസന്ധിയിലായി. ഭക്ഷ്യവിഭവങ്ങളുടെ വില കൂട്ടാതെ പിടിച്ചു നിൽക്കാനാകില്ലെന്ന് കച്ചവടക്കാർ പ്രതികരിക്കുന്നത്. വെളിച്ചെണ്ണ

വെറ്ററിനറി സര്‍ജന്‍ നിയമനം.

ജില്ലാ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, തിരിച്ചറിയല്‍ രേഖ, കേരളാ വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുമായി ജൂണ്‍

മുടി കൊഴിച്ചിൽ ഒഴിവാക്കാൻ വയറിന്റെ ആരോഗ്യവും ശ്രദ്ധിക്കണം; രണ്ടും തമ്മിലുള്ള ബന്ധം?

പലരും ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് മുടികൊഴിച്ചില്‍. മുടികൊഴിച്ചിലിന് മോചനം തേടാൻ പല വഴികൾ നോക്കുന്ന മലയാളികൾ നമ്മുടെ നിത്യ കാഴ്ചയാണ്. കുളിക്കുന്ന വെള്ളത്തിന്റെ പ്രശ്നം, പാരമ്പര്യം തുടങ്ങി പല കാരണങ്ങൾ മുടികൊഴിച്ചിലിന്റേതായി

ഓവര്‍സിയര്‍ നിയമനം

എടവക ഗ്രാമപഞ്ചായത്തില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബിടെക്ക്, ഡിപ്ലോമ, സിവില്‍ ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ ഏഴിന് രാവിലെ 11 ന് എടവക ഗ്രാമപഞ്ചായത്ത് ഓഫീസില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.