തിരുവനന്തപുരത്ത് കാണാതായ 13 വയസുകാരിയെ കണ്ടെത്തിയതിൽ സന്തോഷമെന്ന് കുട്ടിയുടെ ചിത്രമെടുത്ത ബബിത. കുട്ടിയുടെ മുഖത്ത് വിഷമം പോലെ തോന്നിയത് കൊണ്ടാണ് ചിത്രമെടുത്തതെന്ന് ബബിത പറഞ്ഞു. ട്വന്റിഫോർ വാർത്തയെ തുടർന്നാണ് കുട്ടിയെ തിരിച്ചറിഞ്ഞതെന്ന് ബബിത പറഞ്ഞു. ബബിത പകർത്തിയ കുട്ടിയുടെ ചിത്രമാണ് കേസിൽ നിർണായക വഴിത്തിരിവായത്.
ബബിത കയറുമ്പോൾ കുട്ടി ട്രെയിനിൽ ഉണ്ടായിരുന്നു. കുട്ടിയോട് സംസാരിക്കാൻ ശ്രമിച്ചില്ലായെന്നും ഫോട്ടോ എടുത്തപ്പോൾ ദേഷ്യം തോന്നിയിരുന്നുവെന്നും ബബിത പറഞ്ഞു. ഒറ്റയ്ക്കാണെന്ന് വിചാരിച്ചിട്ടില്ല. വേറെ കംപാർട്ട്മെന്റിലെ ഉള്ളവരോട് പിണങ്ങി വന്നിരിക്കുകയാണെന്ന് കരുതിയിരുന്നതെന്ന് ബബിത പറഞ്ഞു. കൈയിൽ പൈസ മുറുകെ പിടിച്ചിരുന്നു. ഇത് കണ്ടപ്പോൾ പന്തികേട് തോന്നിയിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളുമായി കാര്യം സംസാരിച്ചെങ്കിലും കാണാതായ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് ബബിത വിശദമാക്കി