11 വയസുള്ള മകന് ഷാരൂഖ് ഖാന്‍ വാങ്ങിയ കാറിന്റെ വില കേള്‍ക്കണോ?

മുംബൈ: ഇന്ത്യന്‍ സിനിമയുടെ മുഖ്യ മുഖമായ ബോളിവുഡിന്റെ അഭിനയ സാമ്രാട്ടായ ഷാരൂഖ് ഖാന്‍ ഇളയ മകന്‍ അബ്റാമിന് വാങ്ങി നല്‍കിയ കാറാണ് ഇപ്പോള്‍ ബോളിവുഡിലെ മുഖ്യ ചര്‍ച്ചാ വിഷയം. പതിനൊന്ന് വയസ്സുകാരന്‍ മകന് സമ്മാനമായി നല്‍കിയത് രണ്ട് കോടിയുടെ ഇലക്ട്രോണിക് കാര്‍ ആണെന്നതാണ് ചര്‍ച്ച കൊഴുപ്പിക്കുന്നത്. എം പി വി ലെക്‌സസ് എല്‍എം കാര്‍ ആണ് ഷാരൂഖ് അബ്റാമിനി വാങ്ങിക്കൊടുത്തിരിയ്ക്കുന്നത്. 2.87 കോടി രൂപ വിലമതിക്കുന്ന ഈ കാര്‍ മികച്ച ഫീച്ചറുകളാല്‍ ഏരെ ഉയര്‍ന്ന ശ്രേണിയിലുള്ളതാണ്.

യാത്രചെയ്യുന്നവരുടെ സുരക്ഷക്ക് അതീവ പ്രാധാന്യം നല്‍കുന്നതിനൊപ്പം ഡ്രൈവര്‍ സഹായ സംവിധാനവുമുള്ള ഒരു പൂര്‍ണ-ഇലക്ട്രിക് കാറാണിത്. വാതിലുകള്‍ സ്വയമേവ പ്രവര്‍ത്തിക്കുന്ന ഈ കാറില്‍ ഒരു റഫ്രിജറേറ്ററും ഉണ്ട്. 23 സ്പീക്കറുകളുള്ള കാറില്‍ 3ജി ശബ്ദ സംവിധാനമുണ്ട്. 121.9 സെന്റീമീറ്റര്‍ അള്‍ട്രാ വൈഡ് ഡിസ്‌പ്ലേയുള്ള ഫുള്‍ എച്ച്ഡി 35.5 സെ.മീ ഇലക്ട്രോ മള്‍ട്ടി വിഷന്‍ ടച്ച്‌സ്‌ക്രീനാണ് ഇതിനുള്ളത്. ഉള്ളില്‍ ഇരിക്കുന്ന യാത്രക്കാര്‍ക്ക് ഫുള്‍ തിയറ്റര്‍ ഫീല്‍ ഉറപ്പാക്കുന്നതാണ് ഈ വാഹനം. അബ്റാമിന്റെ യാത്രകള്‍ കൂടുതല്‍ സൗകര്യമുള്ളതായിരിക്കണം എന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ഷാരൂഖ് ഖാന്‍ ചെയ്തിരിക്കുന്നത്.

ബോളിവുഡിന്റെ ബാദ്ഷായെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷാരൂഖിനെ ആളുകള്‍ ഇഷ്ടപ്പെടുന്നത് അഭിനയത്താല്‍ മാത്രമല്ല; സഹജീവികളോട് ഷാരൂഖ് പ്രകടിപ്പിക്കുന്ന സമാനതകളില്ലാത്ത സ്നേഹത്താലും കൂടിയാണ്. ഭാര്യ ഗൗരിയും മൂന്ന് മക്കളും അടങ്ങുന്ന തന്റെ കുടുംബത്തെ ഷാരൂഖ് സംരക്ഷിച്ചു നിര്‍ത്തുന്നത് കണ്ണിലെ കൃഷ്ണമണിപോലെയാണെന്ന് മൂത്തമകന്‍ ആര്യന്‍ ഖാന്‍ ഒരു പ്രശ്‌നത്തില്‍ ചെന്നുചാടിയപ്പോള്‍ ഏവരും കണ്ടതാണ്. അന്ന് മക്കള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ഒരു അച്ഛനെയാണ് ഷാരൂഖില്‍ ലോകം കണ്ടത്.

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.

തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്

സംസ്ഥാനത്ത് വീണ്ടും നിപ?; രോഗലക്ഷണങ്ങളുമായി 38കാരി ചികിത്സയിൽ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സൂചന. രോഗലക്ഷണങ്ങളുമായി പാലക്കാട് സ്വദേശിനിയായ 38കാരി ചികിത്സയിലാണ്. പ്രാഥമിക പരിശോധനയിൽ ഇവർക്ക് നിപ സ്ഥിരീകരിച്ചു. യുവതിയുടെ സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. നിലവിൽ പെരിന്തല്‍മണ്ണയിലെ സ്വകാര്യ

ജിമ്മും യോഗയും മാത്രം മതിയോ ഹൃദയത്തെ സംരക്ഷിക്കാന്‍? ഹൃദ്രോഗ ചികിത്സാ ചിലവുകളെ നേരിടാന്‍ ഇന്‍ഷുറന്‍സ് സഹായകരമാകുന്നതെങ്ങനെ?

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി ജിമ്മില്‍ പോകുകയും യോഗ ചെയ്യുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സാ ചിലവുകള്‍ താങ്ങാനാവാത്തവയായി മാറിയേക്കാം. ഇവിടെയാണ് ശരിയായ ആരോഗ്യ

നിയമനം

ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ആര്‍.ബി.എസ്.കെ നഴ്‌സ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ആന്‍ഡ് ഹിയറിങ് ഇംപയേര്‍ഡ്, ഡെവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ ടെക്നിഷന്‍, കൗണ്‍സിലര്‍ തസ്തികകളിലേക്കാണ് നിയമനം.

എട്ട് ലിറ്റർ ചാരായവും 45 ലിറ്റർ വാഷും പിടികൂടി

മാനന്തവാടി: മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പ്രജീഷ് എ സിയും സംഘവും ചേർന്ന് മാനന്തവാടി, മുതിരേരി, പുഞ്ചക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട് ലിറ്റർ ചാരായവും, 45 ലിറ്റർ വാഷും പിടികൂടി.

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ജൂലൈ 11 ന് സുല്‍ത്താന്‍ ബത്തേരിയിലും ജൂലൈ 19 ന് മാനന്തവാടി കുടുംബ കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ്ങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.