സൈബര്‍ ലോകത്ത്സിംക്ലോണിംഗ് തട്ടിപ്പ് വ്യാപകമാകുന്നു

ഉടമയറിയാതെ ഫോണ്‍ നമ്പർ ദുരുപയോഗം ചെയ്ത് ഓണ്‍ലൈൻ രംഗത്ത് തട്ടിപ്പ് നടത്തുന്ന ‘സിം ക്ലോണിംഗ്’ വ്യാപകമാകുന്നു. ഒരാളുടെ മൊബൈല്‍ ഫോണ്‍ നമ്പറില്‍ നിന്ന് അവരറിയാതെ മറ്റൊരാളെ വിളിക്കാനും സന്ദേശങ്ങള്‍ അയക്കാനും കഴിയുന്ന തരത്തില്‍ ‘സിം ക്ലോണിംഗ്’ ഉപയോഗിച്ചാണ് പുതിയ സൈബർ തട്ടിപ്പ്. ഒറ്റപ്പാലത്ത് യുവാവ് ‘സിം ക്ലോണിംഗിന്’ ഇരയാക്കപ്പെട്ട സംഭവത്തിലടക്കം സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ പുതിയ തട്ടിപ്പ് മനസിലായത്. കൊല്ലം സ്വദേശിയായ സ്ത്രീക്ക് ഒറ്റപ്പാലത്തെ യുവാവിന്റെ നമ്പറില്‍ നിന്ന് നിരന്തരം ഫോണ്‍ വിളികള്‍ വരുന്നുവെന്നതായിരുന്നു പരാതി. നിരപരാധിത്വം തെളിയിക്കാനായി യുവാവ് തന്റെ കോള്‍ വിവരങ്ങള്‍ അറിയാൻ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളെ സമീപിച്ചപ്പോഴാണ് അത്തരം ഒരു കോള്‍ ഈ സിമ്മില്‍ നിന്ന് പോയിട്ടില്ലെന്ന മറുപടി ലഭിച്ചത്. ഇതോടെ യുവാവ് സൈബർ വിഭാഗത്തെ സമീപിച്ച്‌ പരാതി നല്‍കി. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണ്‍ സേവനദാതാവിന്റെ ഒറ്റപ്പാലം നഗരത്തിലെ ഡീലറെ കബളിപ്പിച്ച്‌ ബാങ്ക് അക്കൗണ്ടിലെ 5000 രൂപ ദുരുപയോഗം ചെയ്ത് 11 മൊബൈല്‍ നമ്പറുകള്‍ തട്ടിപ്പ് സംഘം റീചാർജ് ചെയ്തിരുന്നു. തട്ടിപ്പുസംഘം ഉപയോഗിക്കുന്നതെന്നു കരുതുന്ന ഈ 11 നമ്പറുകളും സിം ക്ലോണ്‍ ചെയ്യപ്പെട്ടവയാണെന്ന സംശയവും ബലപ്പെടുകയാണ്. അന്വേഷണം യഥാർഥ ഉടമ യിലെത്തുമ്പോള്‍ ഈ തട്ടിപ്പുകളെ സംബന്ധിച്ച്‌ ഇവർ അറിയാത്ത സാഹചര്യമാകുമെന്നാണ് സൈബർ പോലീസിന്റെ നിഗമനം. ഉടമയറിയാതെ ഫോണ്‍ നമ്പർ ദുരുപയോഗം
ഫോണിന്റെ നിയന്ത്രണം പൂർണമായും മറ്റൊരാള്‍ക്ക് കൂടി ലഭിക്കുന്ന സിം ക്ലോണിംഗ് സംവിധാനത്തില്‍ പലപ്പോഴും ഉടമയ്ക്ക് പോലും അറിയാൻ കഴിയില്ല. ഫോണില്‍ വരുന്ന എസ്എംഎസ് സന്ദേശങ്ങളും മറ്റും ശ്രദ്ധിക്കാത്തവർക്ക് ക്ലോണിംലൂഗിടെ തന്റെ നമ്പർ മറ്റൊരാള്‍ ഉപയോഗിക്കുന്നത് തിരിച്ചറിയാനും പ്രയാസമായിരിക്കും. നിയമ കുരുക്കില്‍പ്പെടുമ്പോഴാണ് പലരും ഇത്തരം തട്ടിപ്പിന് വിധേയമായ കാര്യം തിരിച്ചറിയുക. പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് സിം ക്ലോണ്‍ ചെയ്യുന്നത്. സോഫ്റ്റ് വെയറിന്റെ സഹായത്തോടെ യഥാർഥ ഉടമയ്ക്ക് സന്ദേശം അയച്ചു ലിങ്കുകള്‍ നല്‍കും. ഇവയില്‍ കയറിയാല്‍ ലഭിക്കുന്ന ഒടിപി നമ്പർ നല്‍കുതോടെ ഫോണ്‍ നമ്പറിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ പക്കലാകും. പിന്നെ യഥാർഥ ഉടമയ്ക്ക് വരുന്ന ഫോണുകളും സന്ദേശങ്ങളുമെല്ലാം തട്ടിപ്പുകാർക്ക് കൂടി ലഭിച്ചു തുടങ്ങും.

ജാഗ്രത വേണം

ഫോണില്‍ വരുന്ന പരിചിതമല്ലാത്ത ലിങ്കുകളില്‍ കയറുകയോ ഒടിപി നമ്പർ നല്‍കുകയോ ചെയ്യരുത്

അസാധാരണമായ രീതിയില്‍ ഒടിപി സന്ദേശങ്ങളും ലിങ്കുകളും തുടർച്ചയായി വരുന്നത് കണ്ടാല്‍ ജാഗ്രത വേണം

ഉടമയറിയാതെ സ്വന്തം നമ്പറില്‍ നിന്ന് മറ്റൊരാള്‍ക്ക് കോളോ സന്ദേശങ്ങളോ പോയെന്നറിഞ്ഞാല്‍ ഉടൻ പോലീസിനെ സമീപിക്കണം.

ടെലികോം സേവ നദാതാവിനെ സമീപിച്ച് സിം ബ്ലോക്ക് ചെയ്ത് ഡ്യൂപ്ലിക്കറ്റ് സിം എടുത്താല്‍ ക്ലോണിംഗ് കുരുക്കില്‍ നിന്ന് ഒഴിവാകാനാകും

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

അന്താരാഷ്ട്ര വളണ്ടിയർ ദിനചാരണത്തിന്റെ ഭാഗമായി കാക്കവയൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയര്‍‌മാര്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പാര്‍പ്പിടമില്ലാത്തവര്‍ക്ക് സ്നേഹഭവനമൊരുക്കാൻ പണം സമാഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫുഡ് ഫെസ്റ്റ്. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മിഷൻ മാനേജറുമായ

ബയോവേഴ്സ് എക്സ്പോ സംഘടിപ്പിച്ചു.

മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’ എന്ന ബയോമെഡിക്കൽ

കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു.

കാവുംമന്ദം :തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിന് പൊഴുതന ലൗഷോർ സ്പെഷൽ വിദ്യാലയത്തിൽ കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. മൗസ് ഗെയിമുകൾ ,

സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പും, ലോക പുരുഷ ദിനാചരണവും സംഘടിപ്പിച്ചു.

ശ്രേയസ് ചുള്ളിയോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തി.പരിപാടിയിൽ ലോക പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌

തൊട്ടാൽ പൊള്ളും മണ്ണെണ്ണ; സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം, ആറ് മാസത്തിനിടെ ഉയർന്നത് 13 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം. ലിറ്ററിന് 74 രൂപയായി ഉയര്‍ന്നു. ആറ് മാസം കൊണ്ട് മണ്ണെണ്ണയ്ക്ക് ലിറ്ററിന് 13 രൂപയാണ് കൂടിയത്. ജൂണില്‍ ലിറ്ററിന് 61 രൂപയായിരുന്നു. ഇതാണ് ഡിസംബര്‍ മാസം ആകുമ്പോഴേക്ക് 74

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ

അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.