സൈബര്‍ ലോകത്ത്സിംക്ലോണിംഗ് തട്ടിപ്പ് വ്യാപകമാകുന്നു

ഉടമയറിയാതെ ഫോണ്‍ നമ്പർ ദുരുപയോഗം ചെയ്ത് ഓണ്‍ലൈൻ രംഗത്ത് തട്ടിപ്പ് നടത്തുന്ന ‘സിം ക്ലോണിംഗ്’ വ്യാപകമാകുന്നു. ഒരാളുടെ മൊബൈല്‍ ഫോണ്‍ നമ്പറില്‍ നിന്ന് അവരറിയാതെ മറ്റൊരാളെ വിളിക്കാനും സന്ദേശങ്ങള്‍ അയക്കാനും കഴിയുന്ന തരത്തില്‍ ‘സിം ക്ലോണിംഗ്’ ഉപയോഗിച്ചാണ് പുതിയ സൈബർ തട്ടിപ്പ്. ഒറ്റപ്പാലത്ത് യുവാവ് ‘സിം ക്ലോണിംഗിന്’ ഇരയാക്കപ്പെട്ട സംഭവത്തിലടക്കം സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ പുതിയ തട്ടിപ്പ് മനസിലായത്. കൊല്ലം സ്വദേശിയായ സ്ത്രീക്ക് ഒറ്റപ്പാലത്തെ യുവാവിന്റെ നമ്പറില്‍ നിന്ന് നിരന്തരം ഫോണ്‍ വിളികള്‍ വരുന്നുവെന്നതായിരുന്നു പരാതി. നിരപരാധിത്വം തെളിയിക്കാനായി യുവാവ് തന്റെ കോള്‍ വിവരങ്ങള്‍ അറിയാൻ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളെ സമീപിച്ചപ്പോഴാണ് അത്തരം ഒരു കോള്‍ ഈ സിമ്മില്‍ നിന്ന് പോയിട്ടില്ലെന്ന മറുപടി ലഭിച്ചത്. ഇതോടെ യുവാവ് സൈബർ വിഭാഗത്തെ സമീപിച്ച്‌ പരാതി നല്‍കി. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണ്‍ സേവനദാതാവിന്റെ ഒറ്റപ്പാലം നഗരത്തിലെ ഡീലറെ കബളിപ്പിച്ച്‌ ബാങ്ക് അക്കൗണ്ടിലെ 5000 രൂപ ദുരുപയോഗം ചെയ്ത് 11 മൊബൈല്‍ നമ്പറുകള്‍ തട്ടിപ്പ് സംഘം റീചാർജ് ചെയ്തിരുന്നു. തട്ടിപ്പുസംഘം ഉപയോഗിക്കുന്നതെന്നു കരുതുന്ന ഈ 11 നമ്പറുകളും സിം ക്ലോണ്‍ ചെയ്യപ്പെട്ടവയാണെന്ന സംശയവും ബലപ്പെടുകയാണ്. അന്വേഷണം യഥാർഥ ഉടമ യിലെത്തുമ്പോള്‍ ഈ തട്ടിപ്പുകളെ സംബന്ധിച്ച്‌ ഇവർ അറിയാത്ത സാഹചര്യമാകുമെന്നാണ് സൈബർ പോലീസിന്റെ നിഗമനം. ഉടമയറിയാതെ ഫോണ്‍ നമ്പർ ദുരുപയോഗം
ഫോണിന്റെ നിയന്ത്രണം പൂർണമായും മറ്റൊരാള്‍ക്ക് കൂടി ലഭിക്കുന്ന സിം ക്ലോണിംഗ് സംവിധാനത്തില്‍ പലപ്പോഴും ഉടമയ്ക്ക് പോലും അറിയാൻ കഴിയില്ല. ഫോണില്‍ വരുന്ന എസ്എംഎസ് സന്ദേശങ്ങളും മറ്റും ശ്രദ്ധിക്കാത്തവർക്ക് ക്ലോണിംലൂഗിടെ തന്റെ നമ്പർ മറ്റൊരാള്‍ ഉപയോഗിക്കുന്നത് തിരിച്ചറിയാനും പ്രയാസമായിരിക്കും. നിയമ കുരുക്കില്‍പ്പെടുമ്പോഴാണ് പലരും ഇത്തരം തട്ടിപ്പിന് വിധേയമായ കാര്യം തിരിച്ചറിയുക. പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് സിം ക്ലോണ്‍ ചെയ്യുന്നത്. സോഫ്റ്റ് വെയറിന്റെ സഹായത്തോടെ യഥാർഥ ഉടമയ്ക്ക് സന്ദേശം അയച്ചു ലിങ്കുകള്‍ നല്‍കും. ഇവയില്‍ കയറിയാല്‍ ലഭിക്കുന്ന ഒടിപി നമ്പർ നല്‍കുതോടെ ഫോണ്‍ നമ്പറിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ പക്കലാകും. പിന്നെ യഥാർഥ ഉടമയ്ക്ക് വരുന്ന ഫോണുകളും സന്ദേശങ്ങളുമെല്ലാം തട്ടിപ്പുകാർക്ക് കൂടി ലഭിച്ചു തുടങ്ങും.

ജാഗ്രത വേണം

ഫോണില്‍ വരുന്ന പരിചിതമല്ലാത്ത ലിങ്കുകളില്‍ കയറുകയോ ഒടിപി നമ്പർ നല്‍കുകയോ ചെയ്യരുത്

അസാധാരണമായ രീതിയില്‍ ഒടിപി സന്ദേശങ്ങളും ലിങ്കുകളും തുടർച്ചയായി വരുന്നത് കണ്ടാല്‍ ജാഗ്രത വേണം

ഉടമയറിയാതെ സ്വന്തം നമ്പറില്‍ നിന്ന് മറ്റൊരാള്‍ക്ക് കോളോ സന്ദേശങ്ങളോ പോയെന്നറിഞ്ഞാല്‍ ഉടൻ പോലീസിനെ സമീപിക്കണം.

ടെലികോം സേവ നദാതാവിനെ സമീപിച്ച് സിം ബ്ലോക്ക് ചെയ്ത് ഡ്യൂപ്ലിക്കറ്റ് സിം എടുത്താല്‍ ക്ലോണിംഗ് കുരുക്കില്‍ നിന്ന് ഒഴിവാകാനാകും

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി സഹകരിച്ച് നിധി ആപ്കെ നികാത്ത് ജില്ലാതല ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ജനുവരി 27 രാവിലെ ഒന്‍പതിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട എച്ച്.എസ്, പഴഞ്ചന, ഒഴുക്കന്മൂല, വിവേകാനന്ദ പ്രദേശങ്ങളില്‍ നാളെ (ജനുവരി 24) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ (ക്ലാസ് 1, ക്ലാസ് 2) എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി,

വാഹനാപകടത്തിൽ ഒരാൾ മരിച്ചു

മേപ്പാടി: തൊള്ളായിരംകണ്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മേപ്പാടി കോട്ടത്തറ വയൽ സ്വദേശിയായ പി.കുട്ടനാണ് മരിച്ചത്. നിർ ത്തിയിട്ട ജീപ്പ് പെട്ടെന്ന് പിന്നോട്ടിറങ്ങി കുഴിയിൽ പതിക്കുകയായിരു ന്നുവെന്നാണ് പ്രാഥമിക വിവരം. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൂടെ

ലേലം റദ്ദാക്കി

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് ഡിസയര്‍ എ.സി കാറിന്റെ ലേലം റദ്ദാക്കിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജനുവരി 20- ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍

ഡ്രോയിങ് ടീച്ചര്‍ നിയമനം

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡ്രോയിങ് ടീച്ചര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 29 ന് രാവിലെ 11 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.