ഈ ഭക്ഷണങ്ങൾ ഫാറ്റി ലിവര്‍ സാധ്യത വര്‍ദ്ധിപ്പിക്കും

കരള്‍ രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. അനാരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി ഘടകങ്ങള്‍ എന്നിവയെല്ലാം കരള്‍ രോഗസാധ്യത കൂട്ടുന്നു. കരള്‍ കോശങ്ങളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോള്‍ ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ രോഗം. ‍ജങ്ക് ഫുഡ് പതിവായി കഴിക്കുന്നത് കരള്‍ രോഗങ്ങള്‍ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ജങ്ക് ഫുഡുകളില്‍ ശുദ്ധീകരിച്ച കാർബോ ഹൈഡ്രേറ്റുകള്‍, അനാരോഗ്യകരമായ കൊഴുപ്പുകള്‍, കൃത്രിമ അഡിറ്റീവുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു.

ഫാറ്റി ലിവർ രോഗത്തിൻ്റെ ലക്ഷണങ്ങള്‍

1) ക്ഷീണവും ബലഹീനതയും

2) വയറിന്റെ വലത് ഭാഗത്ത് വേദന അനുഭവപ്പെടുക.

3) ചർമ്മവും കണ്ണുകളും മഞ്ഞ നിറത്തിലേക്ക് മാറുക.

4) അടിവയറിലോ കാലുകളിലോ വീക്കം

ഫാറ്റി ലിവർ രോഗ സാധ്യത വർദ്ധിപ്പിക്കുന്ന ആറ് ഭക്ഷണങ്ങള്‍

പഞ്ചസാര പാനീയങ്ങളും സോഡകളും, സോഡ, എനർജി ഡ്രിങ്കുകള്‍ തുടങ്ങിയ പഞ്ചസാര അടങ്ങിയ പാനീയങ്ങളില്‍ ഫ്രക്ടോസ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ഇടയാക്കും. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ പതിവായി കഴിക്കുന്നത് കരള്‍ വീക്കം, ഇൻസുലിൻ പ്രതിരോധം, കരളിലെ കൊഴുപ്പ് വർദ്ധിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

സംസ്കരിച്ച മാംസങ്ങള്‍

സോസേജുകള്‍, ഹോട്ട് ഡോഗ് തുടങ്ങിയ സംസ്കരിച്ച മാംസങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുകളും പ്രിസർവേറ്റീവുകളും കൂടുതലാണ്. ഈ ഭക്ഷണങ്ങള്‍ കരളില്‍ ഓക്സിഡേറ്റീവ് സമ്മർദ്ദം വർദ്ധിപ്പിക്കും.

ഫാസ്റ്റ് ഫുഡ്

ബർഗറുകള്‍, ഫ്രൈകള്‍ എന്നിവയുള്‍പ്പെടെയുള്ള ഫാസ്റ്റ് ഫുഡുകളില്‍ ട്രാൻസ് ഫാറ്റുകളും ശുദ്ധീകരിച്ച കാർബോ ഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ഫാറ്റി ലിവറിന് കാരണമാകുന്നു.

വെെറ്റ് ബ്രെഡ്, പേസ്ട്രികള്‍

വൈറ്റ് ബ്രെഡ്, പേസ്ട്രികള്‍, മറ്റ് ശുദ്ധീകരിച്ച കാർബോ ഹൈഡ്രേറ്റുകള്‍ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ കാരണമാകും. ഇത് കാലക്രമേണ ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുന്നു.

ഐസ്ക്രീം, പേസ്ട്രികള്‍

ഐസ്ക്രീം, പേസ്ട്രികള്‍ തുടങ്ങിയ മധുരപലഹാരങ്ങളില്‍ പലപ്പോഴും പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണങ്ങള്‍ കരളിലെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ഇടയാക്കും.

ചിപ്സ്, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍

ചിപ്സ് പോലുള്ള ഭക്ഷണങ്ങളില്‍ ട്രാൻസ് ഫാറ്റും ഉപ്പും കൂടുതലാണ്. ഈ ഭക്ഷണങ്ങള്‍ കരളില്‍ വീക്കം വർദ്ധിപ്പിക്കുകയും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുന്നു.

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.