ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും നിങ്ങളുടെ സ്വകാര്യ ചാറ്റുകളും ഫയലുകളും ആക്‌സസ് ചെയ്യുന്നത് സൗകര്യപ്രദമാണെങ്കിലും അങ്ങനെ ചെയ്യുന്നത് തൊഴിലുടമയ്ക്ക് മുന്നിൽ നിങ്ങളുടെ സെൻസിറ്റീവ് വിവരങ്ങൾ വെളിപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ സെക്യൂരിറ്റി അവയർനെസ് ടീം (ISEA) മുന്നറിയിപ്പ് നൽകുന്നു.

ഓഫീസ് ഡിവൈസുകളിൽ നിന്നും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ, ഫയലുകൾ, മറ്റ് സെൻസിറ്റീവ് വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് സർക്കാർ മുന്നറിയിപ്പ് പറയുന്നു. അതായത്, വാട്‌സ്ആപ്പ് വെബ് വഴി നിങ്ങളുടെ തൊഴിലുടമയ്‌ക്കും അഡ്‍മിനിസ്ട്രേറ്റർമാർക്കും ഐടി ടീമുകൾക്കുമൊക്കെ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളിലേക്കും വ്യക്തിഗത ഫയലുകളിലേക്കും പ്രവേശനം നൽകുമെന്ന് ഈ മുന്നറിയിപ്പ് വ്യക്തമാക്കുന്നു. ഇത് നിങ്ങളുടെ സ്വകാര്യതയ്ക്ക് മാത്രമല്ല, കമ്പനിയുടെ ഡാറ്റ സുരക്ഷയ്ക്കും ഭീഷണിയാകും. സ്‌ക്രീൻ മോണിറ്ററിംഗ് ടൂളുകൾ, മാൽവെയർ, ബ്രൗസർ ഹൈജാക്കിംഗ് അല്ലെങ്കിൽ ഫിഷിംഗ് ആക്രമണങ്ങൾ എന്നിവയാൽ ഈ അപകടസാധ്യത കൂടുതൽ വർധിക്കുന്നു.

കോർപ്പറേറ്റ് ഉപകരണങ്ങളിൽ മെസേജിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടസാധ്യതകൾ കേന്ദ്ര സർക്കാരിന്‍റെ ഇൻഫർമേഷൻ സെക്യൂരിറ്റി അവയർനെസ് ടീം എടുത്തുകാണിക്കുന്നു. ജോലിസ്ഥലങ്ങളിൽ വർധിച്ചുവരുന്ന സൈബർ സുരക്ഷാ ആശങ്കകൾക്കിടയിലാണ് ഈ മുന്നറിയിപ്പ്. ഐഎസ്ഇഎയുടെ കണക്കനുസരിച്ച്, നിരവധി സ്ഥാപനങ്ങൾ ഇപ്പോൾ വാട്‌സ്ആപ്പ് വെബിനെ ഒരു സുരക്ഷാ അപകടസാധ്യതയായി കാണുന്നു. മാൽവെയറിനും ഫിഷിംഗ് ആക്രമണങ്ങൾക്കുമുള്ള ഒരു കവാടമാണിതെന്നും ഇത് മുഴുവൻ നെറ്റ്‌വർക്കിനെയും അപകടത്തിലാക്കാമെന്നും ഐഎസ്ഇഎ വ്യക്തമാക്കുന്നു. ഓഫീസ് വൈ-ഫൈ ഉപയോഗിക്കുന്നത് പോലും കമ്പനികൾക്ക് ജീവനക്കാരുടെ സ്വകാര്യ ഫോണുകളിലേക്ക് ഒരു പരിധിവരെ ആക്‌സസ് നൽകുമെന്നും ഇത് സ്വകാര്യ ഡാറ്റയെ അപകടത്തിലാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല

മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു

സ്വര്‍ണവിലയില്‍ ഇടിവ്

ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട:പ്രധാനധ്യാപിക മരിച്ചു.

കാട്ടിക്കുളം വയൽക്കരയിൽ കഴിഞ്ഞ ദിവസം കാറും കർണ്ണാടക ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം ആണല സ്വദേശി ജാൻസി ജോസഫാണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മാമച്ചനും പരിക്കേറ്റിരുന്നു. Facebook Twitter WhatsApp

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു.

ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36), കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി (37),എന്നിവരാണ് മരിച്ചത്.

പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ

കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കാൻ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.