വാഹന പരിശോധനയ്ക്ക് പോലീസും എംവിഡിയും ഒന്നിച്ചിറങ്ങും

തിരുവനന്തപുരം:
സംസ്ഥാനത്ത് റോഡപകടങ്ങളുടെ പരമ്പരതന്നെ ഉണ്ടാകുന്ന സാഹചര്യത്തില്‍ കർശന നടപടികള്‍ക്കൊരുങ്ങി പോലീസും മോട്ടോർ വാഹനവകുപ്പും. നിയമലംഘകരെ പിടികൂടാൻ സംയുക്ത പരിശോധന നടത്തും. ക്രമസമാധാന വിഭാഗം എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിന്റേതാണ് ഈ തീരുമാനം. അപകടസാധ്യത കൂടിയ മേഖലകളിലായിരിക്കും പ്രധാനമായും സംയുക്ത പരിശോധന. ആദ്യഘട്ടത്തില്‍ അമിതവേഗത, മദ്യപിച്ച്‌ വാഹനമോടിക്കല്‍, ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിക്കല്‍, സീറ്റ്ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കല്‍ എന്നിവ ശ്രദ്ധിക്കും. കടുത്ത പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാവും. ഹൈവേ പോലീസിന്റെ വാഹനങ്ങള്‍ മുഴുവൻ സമയവും ദേശീയ പാതകളില്‍ നിരീക്ഷണത്തിലുണ്ടാകും. റോഡ് നിർമാണത്തില്‍ പാളിച്ചകളുണ്ടോയെന്ന് പരിശോധിക്കുന്നതിന് എല്ലാ ജില്ലകളിലും റോഡ് സുരക്ഷാ അതോറിറ്റി യോഗം ചേരും. കാല്‍നടക്കാരുടെ യാത്ര സുരക്ഷിതമാക്കാനും നടപടികളുണ്ടാകും. റോഡ് നിയമങ്ങള്‍ ലംഘിച്ചതിന് പിഴ ലഭിച്ചവർക്ക് അത് അടയ്ക്കുന്നതിനായി പ്രത്യേക അദാലത്തുകള്‍ നടത്തും. പിഴയടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകള്‍ നടത്തണം. സംസ്ഥാന പാതകളിലും പ്രധാന ചെറുറോഡുകളിലും നിർമിതബുദ്ധി ക്യാമറകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച്‌ പദ്ധതിരേഖ തയ്യാറാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഡ്രൈവർമാർക്ക് ബോധവൽകരണം നല്‍കാൻ വഴിയോര പരിശീലന കേന്ദ്രങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. ആറുവരി ദേശീയപാതകളില്‍ നിശ്ചിത ഇടവേളകളില്‍ പാർക്കിങ് കേന്ദ്രങ്ങള്‍ വരുന്നുണ്ട്. ഇവയോട് ചേർന്നാകും ബോധവൽകരണ കേന്ദ്രങ്ങള്‍. ശൗചാലയം, വിശ്രമകേന്ദ്രം, ഭക്ഷണശാലകള്‍ എന്നിവയ്ക്കൊപ്പം റോഡ് സേഫ്റ്റി ഫണ്ടില്‍നിന്ന് പരിശീലനഹാളുകളും നിർമിക്കും. പ്രധാനമായും ഹെവി ഡ്രൈവർമാരെ ലക്ഷ്യമിട്ടാകും ക്ലാസുകള്‍. തുടർന്നുള്ള യാത്രകളിലെ അപകടമേഖലകള്‍, സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ വിശദീകരിക്കും. സന്നദ്ധ സംഘടനകളുടെ സഹായവും തേടും. പിഴവ് വരുത്തുന്ന ഡ്രൈവർമാർക്ക് നിർബന്ധിത തിരുത്തല്‍ പരിശീലനത്തിന് കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനും നീക്കമുണ്ട്. ഇപ്പോള്‍ എടപ്പാളിലും കൊച്ചിയിലുമാണ് കേന്ദ്രങ്ങളുള്ളത്. അഞ്ചുദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. കോഴ്സില്‍ പങ്കെടുത്ത സാക്ഷ്യപത്രം ഹാജരാക്കിയാലേ ലൈസൻസ് പുനഃസ്ഥാപിക്കുകയുള്ളു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; രാജധാനിയ്ക്കും വന്ദേഭാരതിനും ബാധകം

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; നാളെമുതല്‍ ശക്തമായ മഴയെത്തും, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് അതിതീവ്ര മഴ ഉള്‍പ്പെടെ പെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ്

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ

ഇതാ ആ സര്‍പ്രൈസ്! അഭിനയ അരങ്ങേറ്റത്തിന് വിസ്‍മയ മോഹന്‍ലാല്‍

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.