92 വയസ്സ് എത്തിയിട്ടും പണിയെടുത്തു തളരാതെ കത്രീന

തൃശൂർ: 92 തിരിച്ചിട്ടാൽ 29. ആ പ്രായത്തിൽ കാലം കത്രീനയുടെ കയ്യിലേക്കു വച്ചു നീട്ടിയതാണ് കെട്ടിനിർമാണക്കരാർ. പ്രായം 92ലെത്തിച്ചിട്ടും ആ കരാർ കത്രീന തെറ്റിച്ചിട്ടില്ല. ഇന്നലെ ഈ പടമെടുക്കുമ്പോഴും കത്രീന കല്ലിനെയും സിമന്റിനേയും ആക്രമിച്ചു കീഴ്പ്പെടുത്തുകയാണ്.

കളിക്കല്ലേ കോവിഡേ…
ഒടുവിൽ കത്രീനയുടെ വീട്ടിലും കോവിഡ് വന്നു. മക്കളും മരുമക്കളും പേരക്കുട്ടിയുമടക്കം 5 പേരെ കീഴ്പ്പെടുത്തി. അവരെ ശുശ്രൂഷിച്ച ശേഷം എട്ടാംദിവസം കത്രീനാമ്മ ജോലിക്കുപോയിത്തുടങ്ങി. കത്രീനയെ തൊടാനോ..? കത്രീന ദിവസവും തല്ലിയുടയ്ക്കുന്ന കല്ലിന്റെ അവസ്ഥയായി കോവിഡിന്.
‘വാർത്തെടുത്ത’ ജീവിതം
ചേറൂരാണ് ജനിച്ചതും വളർന്നതും. 24–ാം വയസിൽ കാട്ടൂക്കാരൻ ബേബിയുടെ ജീവിതസഖിയായി. എങ്ങനെ പണിപഠിച്ചെന്നു ചോദിച്ചാൽ, ‘ഉണ്ണാനും ഉടുക്കാനും പാകമില്ലാത്ത കാലത്തങ്ങോട്ട് ഇറങ്ങി’ റോഡരികിലെ കല്ലുകൾ പെറുക്കി ഉടച്ച്, തൂക്കത്തിനു വിറ്റ്, കഞ്ഞിവച്ച കാലമുണ്ട്. മാധവൻ മേസ്തിരിയാണ് കെട്ടിടം പണിക്ക് എടുത്തത്. കോൺക്രീറ്റിൽ കണ്ണീരുപ്പു കലർന്ന കാലമായിരുന്നു അത്. 7 രൂപയാണ് ആദ്യ കൂലി.

പണിപഠിച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ സ്വന്തമായി കോൺക്രീറ്റിങ് കരാറും ഏറ്റെടുത്തു തുടങ്ങി. ആദ്യമൊക്കെ 40 പണിക്കാരുണ്ട് . അക്വാറ്റിക്സ് സ്വിമ്മിങ് പൂൾ മുതൽ പാറമേക്കാവ് ദേവസ്വം കെട്ടിടം, അമല ആശുപത്രി, തൃശൂർ സഹകരണ ആശുപത്രി, രാഗം തിയറ്റർ, സിറ്റി സെന്റർ, പൂങ്കുന്നം മേൽപാലം, ചാലക്കുടി പാലം, ഗുരുവായൂർ രുഗ്മിണി മണ്ഡപം തുടങ്ങി നാട്ടിലെ പേരും പെരുമയുമുള്ള ഒട്ടേറെ നിർമാണങ്ങളിൽ കത്രീനയുടെ തഴമ്പൊപ്പുണ്ട്. കോഴിക്കോട്ടും വയനാട്ടും മലപ്പുറത്തും നിർമിച്ച കെട്ടിടങ്ങൾ വേറെ.

4 മണിക്ക് എണീക്കും. ഓട്ടോയിൽ നഗരത്തിലെത്തിയാൽ ചുരുങ്ങിയത് 3 ബ്രൂ കാപ്പി. സമയത്തിന് ‘ലേശം’ ഭക്ഷണം. അതാണ് ആരോഗ്യത്തിന്റെ ലക്ഷണം. ഗോതമ്പ് ദോശയാണെങ്കിൽ പെരുത്ത് ഇഷ്ടം. വറുത്ത കോഴിയാണെങ്കിൽ ഒറ്റയിരിപ്പിന് ഒരു കിലോയും അകത്താക്കും! കണ്ണുമിഴിക്കണ്ട മോനേ, ദാ ഒന്നും കൊഴിഞ്ഞിട്ടില്ലെന്നു പറഞ്ഞ് പല്ലുകാട്ടി ചിരിക്കും. വായിക്കാൻ ഇപ്പോഴും കണ്ണട വേണ്ട. നല്ല വെളുത്ത നിറമായിരുന്നതിനാൽ ‘വെള്ളക്കത്രൂ’ എന്നായിരുന്നു ഓമനപ്പേര്. ഇപ്പോൾ വെയിലുകൊണ്ട് നിറം കുറഞ്ഞെങ്കിലും കരുത്തേറി.

5 പവൻ സമ്മാനം
അക്വാറ്റിക്സിലെ നീന്തൽക്കുളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി കെ.കരുണാകരനിൽ നിന്ന് 5 പവനും 5000 രൂപയും സമ്മാനം കിട്ടി. മകൻ വർക്കിയും മകൾ ഫിലോമിനയും പേരക്കുട്ടി സഞ്ജുവും അടക്കം 16പേരോളം കത്രീനയുടെ സംഘത്തിലുണ്ട്. ഇനി എന്താ ആഗ്രഹമെന്നു ചോദിച്ചാൽ, നർമം കലർന്ന മറുപടി: ‘പണിതീരും വരെ’ പണിയെടുക്കണം.

കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോ​ഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദ‍ർശനം നടത്തിയില്ലെന്ന

ബഷീർ അനുസ്മരണം നടത്തി.

കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. മുൻ അധ്യാപിക മേരി ജോർജ്ജ് ഉദ്ഘാടനം ചെയ്തു . ലഹരിവിരുദ്ധ പതിപ്പ് നേർവഴി എഫ്.സി.സി. കോൺവെന്റ് മദർ സുപ്പീരിയർ സി.ബെറ്റ്സി പ്രകാശനം ചെയ്തു.

റോഡ് സംസ്ക്കാരിക കൂട്ടായ്മയും ജനസദസ്സുകളും സംഘടിപ്പിക്കും:റാഫ്

ബത്തേരി : കൊല്ലം തോറും നാലായിരത്തിൽപരം ആളുകൾ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേർ ഗുരുതരമായി പരിക്കുപറ്റി കഴിയുന്ന വാഹനാപകടങ്ങൾക്ക് തടയിടാൻ ജനകീയ കൂട്ടായ്മയിലൂടെ നമുക്ക് കഴിയണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം.അബ്ദു അഭിപ്രായപ്പെട്ടു.

കർണാടകയിൽ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു.

പിണങ്ങോട്: കർണാടകയിലെ ഉണ്ടായ വാഹനാപകടത്തിൽ പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയിൽ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഗുണ്ടൽപേട്ട് ബേഗൂരിൽ വെച്ചാ യിരുന്നു സംഭവം. റഫാത്ത് ഓടിച്ച ബൈക്ക്

കോഴിമുട്ട, പാല്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക ഗ്രാമപഞ്ചായത്ത് പരിധികളിലെ അങ്കണവാടികളിലേക്ക് കോഴിമുട്ട, പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 18 ഉച്ചയ്ക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.