ഇതാണ് ആ ഇരട്ടച്ചങ്കുകാരി പെൺകുട്ടി ഈ ധൈര്യത്തിന് മുന്നിൽ കൈയടിച്ചുപോകും ആരായാലും.

ഈ പെൺ സിംഹ കുട്ടി ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം . ആരായാലും കൈയ്യടിച്ചു പോകും ഇവരുടെ ധൈര്യത്തിന് മുൻപിൽ. നമുക്ക് പ്രിയപ്പെട്ടവർക്ക് അപകടം സംഭവിക്കുമ്പോൾ തന്നെ നമുക്ക് മനസ്സിന് വല്ലാത്ത വേവലാതിയും  അസ്വസ്ഥതയും ഒക്കെ ഉണ്ടാവാറുണ്ട്. അപ്പോൾ സ്വന്തം അച്ഛനെ നിഷ്ഠൂരം കൊലപ്പെടുത്തിയ അച്ഛൻറെ സഹപ്രവർത്തകരായ പ്രതികളോട് മക്കൾക്ക് എത്രത്തോളം ദേഷ്യം ഉണ്ടാകും. പ്രതികാരം   തീർക്കുക എന്ന ലക്ഷ്യവുമായി കഷ്ടപ്പെട്ട് കോടീശ്വരനാവുന്നതും പോലീസ് ആവുന്നതും ഒക്കെ നമ്മൾ സിനിമയിൽ പുരുഷ കഥാപാത്രങ്ങൾ ചെയ്യുന്നതായി കണ്ടിട്ടുള്ളതാണ്. എന്നാൽ ഇവിടെ പറയുന്നത് ജീവിതത്തിൽ തൻറെ അച്ഛനെ കൊന്നവരോടുള്ള പ്രതികാരത്തിനായി പഠിച്ചു ഐഎഎസ് ഓഫീസറായ യുവതിയുടെ ജീവചരിത്രത്തെകുറിചാണ്.

തനിക്ക് ആറുമാസം പ്രായമുള്ളപ്പോൾ തന്റെ അച്ഛനെ കൊന്ന് കളഞ്ഞ സഹപ്രവർത്തകരെ ഇരുമ്പഴിക്കുള്ളിൽ ആക്കാൻ വേണ്ടി വാശിയോടെ പഠിച്ചു ഐ എ എസ്‌കാരിയായ തീർന്ന വീരചരിത്രമാണ് കിംഗ്ചാലിൻ എന്ന പെൺകുട്ടിക്കുള്ളത്. തനിക്ക് പുറമേ അനിയത്തിയെ ഐഎഎസ്സുകാരിയാക്കാനും ഈ വീരപുത്രിക്ക്   സാധിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒരു സാധാരണ പെൺകുട്ടി ഐ എ എസ്‌കാരിയായി അച്ഛൻറെ കൊലപാതകികളോട് പ്രതികാരം തീർത്ത യഥാർത്ഥ സംഭവ കഥയാണ്. സല്യൂട്ട് അടിച്ചു പോകും ആരായാലും ഇവർക്ക് മുൻപിൽ.  തൻറെ പിതാവും ഡിസ്ട്രിക് ഡെപ്യൂട്ടി സൂപ്രണ്ട്  ഓഫ് പോലീസും ആയിരുന്ന കെ പി സിംഗിന്റെ  കൊലപാതകിയെ അഴിക്കുള്ളിൽ ആക്കാനായിരുന്നു കിംഗ്ചാൻ തന്റെ സർവ കഴിവുകളും ഉപയോഗിച്ച് ഐ എ എസ്‌ ഓഫീസർ ആയിത്തീർന്നത്. തൽഫലമായി  കെപി സിംഗിന്റെ കൊലപാതകിക്ക് 31 വർഷങ്ങൾക്കു ശേഷം അഴിക്കുള്ളിൽ ആവുകയും ചെയ്തു.

അദ്ദേഹത്തെ അന്ന് വെടിവെച്ചുകൊന്നത് ഗോണ്ടയിലെ അദ്ദേഹത്തിൻറെ സഹപ്രവർത്തകർ തന്നെയായിരുന്നു എന്നതാണ്    ഈ മക്കളെ  പ്രതിദുർഗ്ഗയാക്കിയിരുന്ന ദുഃഖകരമായ സത്യം. ഈ കൊലപാതകം നടക്കുമ്പോൾ കിങ്‌ച്ചലിന്  വെറും ആറുമാസം ആയിരുന്നു പ്രായം.

അനിയത്തിയായ പ്രാഞ്ചൽ ആകട്ടെ അമ്മയവയറ്റിലുമായിരുന്നു.ഭർത്താവിന്റെ  കൊലപാതകത്തിനുശേഷം രണ്ട് പെൺ മക്കളെ മാറോട് ചേർത്ത് വളർത്തുന്നതിനിടയിലും പ്രിയതമന്റെ  കൊലപാതകികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ അദ്ദേഹത്തിൻറെ വിധവയായ വിഭാസിംഗ് രാപകൽ ഓടി നടന്നു.

കൊച്ചു  കുഞ്ഞായിരുന്നപ്പോൾ അമ്മ തന്നെയും കൂട്ടി ഇടയ്ക്കിടയ്ക്ക് സുപ്രീംകോടതി കയറിയിറങ്ങുന്നത് എന്തിനാണെന്ന് കിങ്‌ ചാലിന്  മനസ്സിലായിരുന്നില്ല. ഭർത്താവിൻറെ മരണശേഷം വിഭയ്ക്ക് ട്രഷറിയിൽ ജോലി    ലഭിച്ചിരുന്നുവങ്കിലും അവിടെ നിന്ന്ക്കുന്ന ശമ്പളത്തിന്റെ ഭൂരിഭ കോടതി ചെലവുകൾക്ക് വേണ്ടി ചിലവഴിക്കേണ്ടി വന്നിരുന്നു.

ഇത്തരത്തിൽ ഏറെ ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കേ വന്നപ്പോഴും ആ അമ്മ തന്റെ പെൺമക്കളെ നന്നായി പഠികൻ പ്രേരിപ്പിച്ചിരുന്നു. ഐ എ എസ് ഓഫീസർ ആകണമെന്നത് അച്ഛന്റെ മോഹമായിരുന്നുവെന്നും  അത് മക്കൾ എങ്കിലും സഫലമാക്കണമെന്നു  അവർ മക്കളോട്  എപ്പോഴും പറഞ്ഞിരുന്നു. കെപി സിംഗ് കൊല്ലപ്പെട്ട ഏതാനും ദിവസങ്ങൾക്കും വന്ന ഐഎഎസ് പരീക്ഷാഫലത അദ്ദേഹം വിജയിച്ചിരു. പഠനത്തിൽ  മിടുക്കിയായ  കിങ്‌ചാലിന്  ഡൽഹിയിലെ  പ്രശസ്തമായ ലേഡി  ശ്രീറ കോളേജിൽ പ്രവേശനം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഗ്രാജ്യുയേഷന്റെ ആദ്യ സെമെസ്റ്ററിൽ ആയിരുന്നു തൻറെ അമ്മയ്ക്ക് അർബുദം ആണെന്ന നഗ്ന സത്യം കിങ്‌ച്ചാൻ തിരിച്ചറിഞ്ഞത്. അത് അവളെ  ഒരുവേള  തളർത്തിയിരുന്നു. തനിക്കും സഹോദരിക്കും  ഇനി ആരുമില്ലെന്ന തോന്നൽ  കിങ്‌ച്ചലിന്  ശക്തമായ അനിശ്ചിതത്വം  സൃഷ്ടിച്ചുന്റെ പെണ്മക്കളെ അനാഥരാക്കി പോകേണ്ടിവരുമോയെന്ന ഭയത്താൽ വിഭാസിംഗ് എല്ലാ ഊർജ് സംഭരിച്ച് ക്യാൻസറിനോട് പൊരുതിയിരുന്നു.അവർ കീമോ തെറാപ്പിക്ക് വിധേയയായിരുന്നു.

സഹോദരിയും ഐ എ എസ് ഓഫീസർമാർ ആവുമെന്നും പിതാവിന്റെ കൊലപാതകികളെ നീതിപീഠത്തിന് മുന്നിൽ എത്തിക്കുമെന്നും അമ്മയുടെ മരണക്കിടക്കയിൽ വച്ച് കിങ്‌ച്ചാൽ അവർക്ക് വാക്ക് നൽകിയിരുന്നു.തുടർന്ന് നാളുകൾക്ക് ശേഷം അമ്മ മരിക്കുകയും ചെയ്തു. സംസ്കാരം കഴിഞ്ഞ് കിങ്‌ച്ചാൽ ഡൽഹിയിലെത്തുകയും ഒരു പരീക്ഷക്ക് ഇരിക്കുകയും ചെയ്തു. തുടർന്ന് ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രിയിൽ ഒന്നാമതായി പാസാവുകയും സ്വർണ്ണമെഡൽ നേടുകയും ചെയ്തു. തന്റെ അമ്മയ്‌ക്ക് കൊടുത്ത വാക്ക് പാലിക്കുന്നതിനായി കിങ്‌ച്ചാൽ ഗ്രാജ്യൂയേഷന് ശേഷം സഹോദരിയെയും ഡൽഹിയിലേക്ക് കൊണ്ടുവന്ന് ഇരുവരും ഡൽഹിയിലെ മുഖർജി നഗറിൽ ഒരു അപ്പാർട്ട്മെൻറ് വാടകക്ക് എടുത്ത് താമസിക്കുകയും ചെയ്തു.ഇവിടെ വച്ച് ഇരുവരും ഐ എ എസിനു തയ്യാറെടുക്കുകയായിരുന്നു. ആ സമയത്ത് അവരുടെ അമ്മാവനും അമ്മായിയും അവർക്ക് തുണയായി എത്തുകയും ചെയ്തു. തുടർന്ന് പഠനത്തിൽ മാത്രമായിരുന്നു ഈ സഹോദരിമാർ ശ്രദ്ധ പതിപ്പിച്ചിരുന്നത്. ഇരുവരും പരസ്പരം ശക്തിയും പ്രചോദനവും പകർന്നതോടെ പഠനത്തിൽ മുന്നിൽ എത്തുകയായിരുന്നു.

ഐ എ എസ്‌ പരീക്ഷാഫലം പുറത്തുവന്നതോടെ കിങ്‌ചാലിന് 25 റാങ്കും സഹോദരിക്ക് 252 റാങ്കുമായിരുന്നു.തുടർന്ന്‌ ഇരു സഹോദരിമാരും പിതാവിന്റെ ഘാതകരെ നീതിപീഠത്തിന്റെ മുന്നിലെത്തിച്ച് പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുത്തു.ഒപ്പം ഒരു മകളുടെ പ്രതികാരവും. അമ്മക്ക് കൊടുത്ത വാക്ക് പാലിക്കുകയും ചെയ്തു. അവരുടെ ദൃടനിശ്ചയവും ഉത്തർപ്രദേശ് കോടതിയെ പിടിച്ചുകുലുക്കിയിരുന്നു. ഇതിനെ തുടർന്ന് കൊലപാതകികളായ മൂന്ന് പോലീസുകാർക്ക് വധശിക്ഷയാണ്‌ കോടതി വിധിച്ചത്.തുടർന്ന് ലക്‌നൗവിലെ സിബിഐ പ്രത്യേക കോടതി കെപി സിംഗിന്റെ കൊലപാതകത്തിൽ പങ്കുള്ള 18 പോലീസുകാർക്ക് കൂടി ശിക്ഷ വിധിച്ചു. നിലവിൽ കിങ്‌ച്ചൽ രാജ്യത്തെ ഏറ്റവും മികച്ച ഒരു ഐഎഎസ് ഓഫീസർ ആണ്. പ്രതിസന്ധികളിൽ തകർന്നു പോകുന്നവർക്ക് പ്രചോദനമേകുന്ന ജീവിതത്തിനുടമകളാണ് സഹോദരിമാർ.

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം പി.ജി.ഡിപ്ലോമ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 16 ന് രാവിലെ 10

ആശാവര്‍ക്കര്‍ നിയമനം

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, 18വാര്‍ഡുകളില്‍ ആശവര്‍ക്കറെനിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള, 25-45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ജൂലൈ 10 ന് രാവിലെ 11

ഇനി ഭക്ഷണം കഴിക്കാൻ പുറത്ത് പോകണ്ട; സ്കൂളുകളിൽ മാ കെയർ സജ്ജം

മാനന്തവാടി: സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്ത് പോകാതെ ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും സാഹചര്യമൊരുക്കി മാ കെയർ പദ്ധതി. മാനന്തവാടി ജിവിഎച്ച്എസ്എസിൽ നടന്ന മാ കെയർ ജില്ലാതല ഉദ്ഘാടനം

പഠനത്തോടൊപ്പം  ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തണം: മന്ത്രി ഒ ആർ കേളു.

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം മികച്ച ശാരീരികക്ഷമതയും കൈവരിക്കണമെന്ന് മന്ത്രി ഒ ആർ കേളു. മാനന്തവാടി ജിവിഎച്ച്എസ്എസിൽ ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതിയ്ക്ക് കീഴിൽ എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും എംഎൽഎ ആസ്തി വികസനത്തിൽ നിന്നും

കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി

കൽപ്പറ്റ കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി. കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു. പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനൻ എന്നയാളും സന്നദ്ധ പ്രവർത്തകൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *