92 വയസ്സ് എത്തിയിട്ടും പണിയെടുത്തു തളരാതെ കത്രീന

തൃശൂർ: 92 തിരിച്ചിട്ടാൽ 29. ആ പ്രായത്തിൽ കാലം കത്രീനയുടെ കയ്യിലേക്കു വച്ചു നീട്ടിയതാണ് കെട്ടിനിർമാണക്കരാർ. പ്രായം 92ലെത്തിച്ചിട്ടും ആ കരാർ കത്രീന തെറ്റിച്ചിട്ടില്ല. ഇന്നലെ ഈ പടമെടുക്കുമ്പോഴും കത്രീന കല്ലിനെയും സിമന്റിനേയും ആക്രമിച്ചു കീഴ്പ്പെടുത്തുകയാണ്.

കളിക്കല്ലേ കോവിഡേ…
ഒടുവിൽ കത്രീനയുടെ വീട്ടിലും കോവിഡ് വന്നു. മക്കളും മരുമക്കളും പേരക്കുട്ടിയുമടക്കം 5 പേരെ കീഴ്പ്പെടുത്തി. അവരെ ശുശ്രൂഷിച്ച ശേഷം എട്ടാംദിവസം കത്രീനാമ്മ ജോലിക്കുപോയിത്തുടങ്ങി. കത്രീനയെ തൊടാനോ..? കത്രീന ദിവസവും തല്ലിയുടയ്ക്കുന്ന കല്ലിന്റെ അവസ്ഥയായി കോവിഡിന്.
‘വാർത്തെടുത്ത’ ജീവിതം
ചേറൂരാണ് ജനിച്ചതും വളർന്നതും. 24–ാം വയസിൽ കാട്ടൂക്കാരൻ ബേബിയുടെ ജീവിതസഖിയായി. എങ്ങനെ പണിപഠിച്ചെന്നു ചോദിച്ചാൽ, ‘ഉണ്ണാനും ഉടുക്കാനും പാകമില്ലാത്ത കാലത്തങ്ങോട്ട് ഇറങ്ങി’ റോഡരികിലെ കല്ലുകൾ പെറുക്കി ഉടച്ച്, തൂക്കത്തിനു വിറ്റ്, കഞ്ഞിവച്ച കാലമുണ്ട്. മാധവൻ മേസ്തിരിയാണ് കെട്ടിടം പണിക്ക് എടുത്തത്. കോൺക്രീറ്റിൽ കണ്ണീരുപ്പു കലർന്ന കാലമായിരുന്നു അത്. 7 രൂപയാണ് ആദ്യ കൂലി.

പണിപഠിച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ സ്വന്തമായി കോൺക്രീറ്റിങ് കരാറും ഏറ്റെടുത്തു തുടങ്ങി. ആദ്യമൊക്കെ 40 പണിക്കാരുണ്ട് . അക്വാറ്റിക്സ് സ്വിമ്മിങ് പൂൾ മുതൽ പാറമേക്കാവ് ദേവസ്വം കെട്ടിടം, അമല ആശുപത്രി, തൃശൂർ സഹകരണ ആശുപത്രി, രാഗം തിയറ്റർ, സിറ്റി സെന്റർ, പൂങ്കുന്നം മേൽപാലം, ചാലക്കുടി പാലം, ഗുരുവായൂർ രുഗ്മിണി മണ്ഡപം തുടങ്ങി നാട്ടിലെ പേരും പെരുമയുമുള്ള ഒട്ടേറെ നിർമാണങ്ങളിൽ കത്രീനയുടെ തഴമ്പൊപ്പുണ്ട്. കോഴിക്കോട്ടും വയനാട്ടും മലപ്പുറത്തും നിർമിച്ച കെട്ടിടങ്ങൾ വേറെ.

4 മണിക്ക് എണീക്കും. ഓട്ടോയിൽ നഗരത്തിലെത്തിയാൽ ചുരുങ്ങിയത് 3 ബ്രൂ കാപ്പി. സമയത്തിന് ‘ലേശം’ ഭക്ഷണം. അതാണ് ആരോഗ്യത്തിന്റെ ലക്ഷണം. ഗോതമ്പ് ദോശയാണെങ്കിൽ പെരുത്ത് ഇഷ്ടം. വറുത്ത കോഴിയാണെങ്കിൽ ഒറ്റയിരിപ്പിന് ഒരു കിലോയും അകത്താക്കും! കണ്ണുമിഴിക്കണ്ട മോനേ, ദാ ഒന്നും കൊഴിഞ്ഞിട്ടില്ലെന്നു പറഞ്ഞ് പല്ലുകാട്ടി ചിരിക്കും. വായിക്കാൻ ഇപ്പോഴും കണ്ണട വേണ്ട. നല്ല വെളുത്ത നിറമായിരുന്നതിനാൽ ‘വെള്ളക്കത്രൂ’ എന്നായിരുന്നു ഓമനപ്പേര്. ഇപ്പോൾ വെയിലുകൊണ്ട് നിറം കുറഞ്ഞെങ്കിലും കരുത്തേറി.

5 പവൻ സമ്മാനം
അക്വാറ്റിക്സിലെ നീന്തൽക്കുളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി കെ.കരുണാകരനിൽ നിന്ന് 5 പവനും 5000 രൂപയും സമ്മാനം കിട്ടി. മകൻ വർക്കിയും മകൾ ഫിലോമിനയും പേരക്കുട്ടി സഞ്ജുവും അടക്കം 16പേരോളം കത്രീനയുടെ സംഘത്തിലുണ്ട്. ഇനി എന്താ ആഗ്രഹമെന്നു ചോദിച്ചാൽ, നർമം കലർന്ന മറുപടി: ‘പണിതീരും വരെ’ പണിയെടുക്കണം.

  യൂണിയൻ ബാങ്ക് മൊബൈൽ മെഡിക്കൽ യൂണിറ്റ് കൈമാറി.

യൂണിയൻ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എമര്‍ജൻസി മെഡിക്കൽ മൊബൈൽ യൂണിറ്റ് വാഹനം ആരോഗ്യ വകുപ്പിന് കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജ്യണൽ ഹെഡ് ഉഷയിൽ നിന്ന്

സികെആർഎം ബിഎഡ് കോളേജ് യൂണിയൻ സാക്ഷ്യം ഉദ്ഘാടനം ചെയ്തു.

പുൽപ്പള്ളി സികെ രാഘവൻ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സാക്ഷ്യം 2025 – 26 കോളേജ് യൂണിയനും ഫൈൻ ആർട്സ് ക്ലബ്ബും ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്റെ ഉദ്ഘാടനം യുവജന കമ്മീഷൻ ജില്ലാകോർഡിനേറ്ററും

കാർട്ടൂണിൽ തുടർച്ചയായി മാഹിസ്

തൊണ്ടർനാട്: മാനന്തവാടി ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കാർട്ടൂൺ രചനയിൽ തുടർച്ചയായി രണ്ടാം വർഷവും എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം നേടി മാഹിസ്. പനമരം ക്രെസെന്റ് പബ്ലിക് സ്കൂൾ പത്താം തരം വിദ്യാർത്ഥിയായ

പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31നകം സമർപ്പിക്കണം

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിൽ നിന്ന് നിലവിൽ പെൻഷൻ കൈപ്പറ്റുന്ന ജില്ലയിലെ എല്ലാ പെൻഷൻക്കാരും ഈ വര്‍ഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31നകം ജില്ലാ ഓഫീസിൽ ഹാജരാകക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. Facebook

ജനങ്ങൾക്ക് ഭീഷണിയായ തേനിച്ച കൂട് നീക്കം ചെയ്ത് പൾസ് എമർജൻസി ടീം കേരള

മീനങ്ങാടി : പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ ഭീതിയിലായിരുന്നു. കഴിഞ്ഞദിവസം നിരവധി പേർക്കാണ് ​തേനീച്ചയുടെ കുത്തേറ്റത്ത്. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ്

മൂലങ്കാവ് സ്കൂളിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം

മൂലങ്കാവ് ഗവ. ഹയർസെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു. വയനാടിന്റെ ചരിത്രവും സംസ്കാരവും ഐതിഹ്യവും കലയും നാട്ടറിവും പഠിക്കാൻ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.