92 വയസ്സ് എത്തിയിട്ടും പണിയെടുത്തു തളരാതെ കത്രീന

തൃശൂർ: 92 തിരിച്ചിട്ടാൽ 29. ആ പ്രായത്തിൽ കാലം കത്രീനയുടെ കയ്യിലേക്കു വച്ചു നീട്ടിയതാണ് കെട്ടിനിർമാണക്കരാർ. പ്രായം 92ലെത്തിച്ചിട്ടും ആ കരാർ കത്രീന തെറ്റിച്ചിട്ടില്ല. ഇന്നലെ ഈ പടമെടുക്കുമ്പോഴും കത്രീന കല്ലിനെയും സിമന്റിനേയും ആക്രമിച്ചു കീഴ്പ്പെടുത്തുകയാണ്.

കളിക്കല്ലേ കോവിഡേ…
ഒടുവിൽ കത്രീനയുടെ വീട്ടിലും കോവിഡ് വന്നു. മക്കളും മരുമക്കളും പേരക്കുട്ടിയുമടക്കം 5 പേരെ കീഴ്പ്പെടുത്തി. അവരെ ശുശ്രൂഷിച്ച ശേഷം എട്ടാംദിവസം കത്രീനാമ്മ ജോലിക്കുപോയിത്തുടങ്ങി. കത്രീനയെ തൊടാനോ..? കത്രീന ദിവസവും തല്ലിയുടയ്ക്കുന്ന കല്ലിന്റെ അവസ്ഥയായി കോവിഡിന്.
‘വാർത്തെടുത്ത’ ജീവിതം
ചേറൂരാണ് ജനിച്ചതും വളർന്നതും. 24–ാം വയസിൽ കാട്ടൂക്കാരൻ ബേബിയുടെ ജീവിതസഖിയായി. എങ്ങനെ പണിപഠിച്ചെന്നു ചോദിച്ചാൽ, ‘ഉണ്ണാനും ഉടുക്കാനും പാകമില്ലാത്ത കാലത്തങ്ങോട്ട് ഇറങ്ങി’ റോഡരികിലെ കല്ലുകൾ പെറുക്കി ഉടച്ച്, തൂക്കത്തിനു വിറ്റ്, കഞ്ഞിവച്ച കാലമുണ്ട്. മാധവൻ മേസ്തിരിയാണ് കെട്ടിടം പണിക്ക് എടുത്തത്. കോൺക്രീറ്റിൽ കണ്ണീരുപ്പു കലർന്ന കാലമായിരുന്നു അത്. 7 രൂപയാണ് ആദ്യ കൂലി.

പണിപഠിച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ സ്വന്തമായി കോൺക്രീറ്റിങ് കരാറും ഏറ്റെടുത്തു തുടങ്ങി. ആദ്യമൊക്കെ 40 പണിക്കാരുണ്ട് . അക്വാറ്റിക്സ് സ്വിമ്മിങ് പൂൾ മുതൽ പാറമേക്കാവ് ദേവസ്വം കെട്ടിടം, അമല ആശുപത്രി, തൃശൂർ സഹകരണ ആശുപത്രി, രാഗം തിയറ്റർ, സിറ്റി സെന്റർ, പൂങ്കുന്നം മേൽപാലം, ചാലക്കുടി പാലം, ഗുരുവായൂർ രുഗ്മിണി മണ്ഡപം തുടങ്ങി നാട്ടിലെ പേരും പെരുമയുമുള്ള ഒട്ടേറെ നിർമാണങ്ങളിൽ കത്രീനയുടെ തഴമ്പൊപ്പുണ്ട്. കോഴിക്കോട്ടും വയനാട്ടും മലപ്പുറത്തും നിർമിച്ച കെട്ടിടങ്ങൾ വേറെ.

4 മണിക്ക് എണീക്കും. ഓട്ടോയിൽ നഗരത്തിലെത്തിയാൽ ചുരുങ്ങിയത് 3 ബ്രൂ കാപ്പി. സമയത്തിന് ‘ലേശം’ ഭക്ഷണം. അതാണ് ആരോഗ്യത്തിന്റെ ലക്ഷണം. ഗോതമ്പ് ദോശയാണെങ്കിൽ പെരുത്ത് ഇഷ്ടം. വറുത്ത കോഴിയാണെങ്കിൽ ഒറ്റയിരിപ്പിന് ഒരു കിലോയും അകത്താക്കും! കണ്ണുമിഴിക്കണ്ട മോനേ, ദാ ഒന്നും കൊഴിഞ്ഞിട്ടില്ലെന്നു പറഞ്ഞ് പല്ലുകാട്ടി ചിരിക്കും. വായിക്കാൻ ഇപ്പോഴും കണ്ണട വേണ്ട. നല്ല വെളുത്ത നിറമായിരുന്നതിനാൽ ‘വെള്ളക്കത്രൂ’ എന്നായിരുന്നു ഓമനപ്പേര്. ഇപ്പോൾ വെയിലുകൊണ്ട് നിറം കുറഞ്ഞെങ്കിലും കരുത്തേറി.

5 പവൻ സമ്മാനം
അക്വാറ്റിക്സിലെ നീന്തൽക്കുളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി കെ.കരുണാകരനിൽ നിന്ന് 5 പവനും 5000 രൂപയും സമ്മാനം കിട്ടി. മകൻ വർക്കിയും മകൾ ഫിലോമിനയും പേരക്കുട്ടി സഞ്ജുവും അടക്കം 16പേരോളം കത്രീനയുടെ സംഘത്തിലുണ്ട്. ഇനി എന്താ ആഗ്രഹമെന്നു ചോദിച്ചാൽ, നർമം കലർന്ന മറുപടി: ‘പണിതീരും വരെ’ പണിയെടുക്കണം.

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം പി.ജി.ഡിപ്ലോമ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 16 ന് രാവിലെ 10

ആശാവര്‍ക്കര്‍ നിയമനം

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, 18വാര്‍ഡുകളില്‍ ആശവര്‍ക്കറെനിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള, 25-45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ജൂലൈ 10 ന് രാവിലെ 11

ഇനി ഭക്ഷണം കഴിക്കാൻ പുറത്ത് പോകണ്ട; സ്കൂളുകളിൽ മാ കെയർ സജ്ജം

മാനന്തവാടി: സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്ത് പോകാതെ ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും സാഹചര്യമൊരുക്കി മാ കെയർ പദ്ധതി. മാനന്തവാടി ജിവിഎച്ച്എസ്എസിൽ നടന്ന മാ കെയർ ജില്ലാതല ഉദ്ഘാടനം

പഠനത്തോടൊപ്പം  ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തണം: മന്ത്രി ഒ ആർ കേളു.

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം മികച്ച ശാരീരികക്ഷമതയും കൈവരിക്കണമെന്ന് മന്ത്രി ഒ ആർ കേളു. മാനന്തവാടി ജിവിഎച്ച്എസ്എസിൽ ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതിയ്ക്ക് കീഴിൽ എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും എംഎൽഎ ആസ്തി വികസനത്തിൽ നിന്നും

കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി

കൽപ്പറ്റ കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി. കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു. പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനൻ എന്നയാളും സന്നദ്ധ പ്രവർത്തകൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.