ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ബുദ്ധിപരമായ നീക്കമാണോ? വിശദമായി വായിക്കാം

ആഗോള തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ സ്വർണ്ണ വിലയില്‍ പ്രതിഫലിക്കുന്നത് തുടരുന്ന സാഹചര്യമാണുള്ളത്. സർവ്വകാല റെക്കോർഡു തകർത്ത് മുന്നേറുന്ന സ്വർണ്ണ വില കൂടുതല്‍ ആളുകളെ സ്വർണ്ണത്തില്‍ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നുമുണ്ട്.ഇതിനായി പലരും ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കുന്നു. എന്നാല്‍ ഇത് ബുദ്ധിപരമായ സാമ്ബത്തിക നീക്കമാണോ?

ആഭരണങ്ങള്‍ക്ക് ഇന്ത്യയില്‍ വൈകാരികവും സാമ്ബത്തികവുമായ മൂല്യമുണ്ട്. ഇവിടെയുള്ള കുടുംബങ്ങള്‍ പലപ്പോഴും സ്വർണം, വജ്രം, മറ്റ് വിലയേറിയ ലോഹങ്ങള്‍ എന്നിവ നിക്ഷേപമായി കാണുന്നു. എളുപ്പത്തില്‍ പണം ലഭ്യമാകുന്നതിനാല്‍ പലരും ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും, ആർബിഐയില്‍ നിന്നുള്ള ചില നിയന്ത്രണങ്ങളോടെ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌ ആഭരണങ്ങള്‍ വാങ്ങുന്നത് ശരിയാണോയെന്ന് പരിശോധിക്കാം.

2013-ല്‍, സ്വർണ്ണ ഇറക്കുമതിയും ചില്ലറ ഉപഭോഗവും തടയാൻ ആർബിഐ നടപടികള്‍ സ്വീകരിച്ചിരുന്നു. ക്രെഡിറ്റ് കാർഡ് വഴിയുള്ള സ്വർണം വാങ്ങുന്നത് തുല്യമായ പ്രതിമാസ തവണകളായി (ഇഎംഐ) മാറ്റരുതെന്ന് ബാങ്കുകള്‍ക്ക് നിർദേശം നല്‍കി. കൂടാതെ, സ്വർണ്ണ നാണയങ്ങള്‍ വാങ്ങുന്നതിന് ക്രെഡിറ്റ് കാർഡുകള്‍ സ്വീകരിക്കില്ല. പല ബാങ്കുകളും, പ്രത്യേകിച്ച്‌ ക്രെഡിറ്റ് കാർഡ് മേഖലയിലെ സജീവമായവ, സ്വർണ്ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഉയർന്ന മൂല്യമുള്ള ഇടപാടുകള്‍ക്ക് മുമ്ബ് ഇഎംഐ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. സാധാരണഗതിയില്‍, 5000 രൂപയ്ക്ക് മുകളിലുള്ള വാങ്ങലുകള്‍ ഇഎംഐകളിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിന് യോഗ്യമായിരുന്നു. പ്രോസസ്സിംഗ് ഫീ ഇളവുകളും കുറഞ്ഞ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നതിനായി ചില ബാങ്കുകള്‍ വ്യാപാരികളുമായി സഹകരിക്കുന്നു.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌ ആഭരണങ്ങള്‍ വാങ്ങുന്നതിന്റെ പ്രയോജനങ്ങള്‍

1. സൗകര്യപ്രദം – ക്രെഡിറ്റ് കാർഡുകള്‍ തല്‍ക്ഷണ വാങ്ങലുകള്‍ നടത്താൻ നിങ്ങളെ അനുവദിക്കുന്നു. വലിയ തുക കൊണ്ടുപോകാതെ തന്നെ സ്വർണ്ണം വാങ്ങാൻ സാധിക്കുന്നു. ഇത് സുരക്ഷിതവും കൂടുതല്‍ സൗകര്യപ്രദവുമാണ്.

2. റിവാർഡ് പോയിന്റുകളും ക്യാഷ്ബാക്കും – പല ക്രെഡിറ്റ് കാർഡുകളും റിവാർഡ് പോയിറുകള്‍, ക്യാഷ്ബാക്ക് അല്ലെങ്കില്‍ ആഭരണങ്ങള്‍ വാങ്ങുമ്ബോള്‍ കിഴിവുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ചില ബാങ്കുകള്‍ ജ്വല്ലറികളുമായി സഹകരിച്ച്‌ എക്സ്ക്ലൂസീവ് ഡീലുകള്‍ നല്‍കുന്നു. ഈ ആനുകൂല്യങ്ങള്‍ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാൻ സഹായിക്കും.

3. പലിശ രഹിത കാലയളവ് – മിക്ക ക്രെഡിറ്റ് കാർഡുകളും 45-50 ദിവസം വരെ പലിശ രഹിത കാലയളവ് വാഗ്ദാനം ചെയ്യുന്നു. നിശ്ചിത തീയതിക്ക് മുമ്ബ് നിങ്ങള്‍ മുഴുവൻ തുകയും അടച്ചാല്‍, നിങ്ങള്‍ക്ക് പലിശ നിരക്കുകള്‍ ഒഴിവാക്കാം.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌ ആഭരണങ്ങള്‍ വാങ്ങുമ്ബോഴുള്ള അപകട സാധ്യതകള്‍

1. ഉയർന്ന പലിശ നിരക്കുകള്‍ – നിങ്ങള്‍ മുഴുവൻ തുകയും കൃത്യസമയത്ത് അടച്ചില്ലെങ്കില്‍, ക്രെഡിറ്റ് കാർഡുകളുടെ പലിശ നിരക്ക് പ്രതിവർഷം 40 ശതമാനം വരെ ഉയർന്നേക്കാം. ഇത് നിങ്ങളുടെ ആഭരണങ്ങള്‍ വാങ്ങുന്നത് കൂടുതല്‍ ചെലവേറിയതാക്കും.

2. കടഭാരം – തിരിച്ചടവ് പദ്ധതിയില്ലാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് കടത്തിലേക്ക് നയിച്ചേക്കാം.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്ക്

എംഎൽഎ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ മതിശ്ശെരി കാപ്പുക്കുന്ന്‌- മനക്കൽ പുതിയ കോളനി റോഡിന്റെ ടാറിങ് പ്രവൃത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ടി സിദ്ദിഖ് എംഎല്‍എയുടെ

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

സൗജന്യ കേക്ക് നിർമാണ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ സൗജന്യ കേക്ക് നിർമാണ തൊഴിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോൺ:

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.