എം.ഡി.എം.എ പോലുള്ള സിന്തറ്റിക്ക് ലഹരിക്ക് അടിമയായവരെ എങ്ങനെ തിരിച്ചറിയാം

ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവർ വീട്ടിലോ, അയല്‍പക്കത്തോ, കുടുംബത്തിലോ, കൂട്ടുകാരുടെ ഇടയിലോ ഉണ്ടോ എന്ന് കണ്ടെത്തുക ഏറെ ശ്രമകരമാണ്.

എന്നാല്‍, ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് മുതലുള്ള ഒരാളുടെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുകയാണ് തോമസ് ചാക്കോ എന്ന ഫേസ്ബുക്ക് അക്കൗണ്ട്.

ഈ ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

സിന്തറ്റിക്ക് ലഹരി, അഥവാ നാട്ടില്‍ MDMA, മെത്ത്, കല്ല് എന്നൊക്കെ അറിയപ്പെടുന്ന ലഹരികള്‍ക്ക് അടിമയായ ഒരാള്‍ നിങ്ങളുടെ വീട്ടിലോ, അയല്‍പ്പക്കത്തോ, കുടുംബത്തിലോ, കൂട്ടുകാരുടെ ഇടയിലോ ഉണ്ടെങ്കില്‍ എങ്ങനെ നിങ്ങള്‍ക്ക് അവരെ തിരിച്ചറിയാൻ ആവും? എന്റെ അനുഭവത്തില്‍ ഞാൻ രണ്ടു യുവാക്കളുടെ കേസില്‍ ഇടപെട്ടിട്ടുണ്ട്, അവരെ രണ്ടുപേരെയും റിക്കവർ ആക്കിയിട്ടും ഉണ്ട്, ആ അനുഭവത്തില്‍ നിന്ന് ഞാൻ മനസ്സിലാക്കിയ കാര്യങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു.

മേല്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം സിന്തറ്റിക്ക് ലഹരി ഉപയോഗിക്കുന്ന ഒരാളുടെ തുടക്കത്തില്‍ തന്നെ അയാളുടെ വീട്ടുകാർക്ക് പോലും അയാള്‍ അത് ഉപയോഗിക്കുന്നു എന്ന് മനസിലാക്കി എടുക്കാൻ സാധിക്കില്ല. ഏറ്റവും അടുത്തവർ പോലും മനസ്സിലാക്കി വരുമ്ബോഴേക്കും അയാള്‍ പൂർണ്ണമായും അതിനു അടിമയായി തീർന്നിരിക്കും. എന്നാല്‍ കൂടെ സമയം ചിലവഴിക്കുന്നവർക്ക് ലഹരിക്ക് അടിമയായ ആളുകളെ മനസിലാക്കാൻ പറ്റുന്ന പല റിക്കവറി സ്റ്റേജുകള്‍ / സൂചനകള്‍ ഉണ്ട്, അതാണ് ഇവിടെ ഏറ്റവും പ്രധാനം.

ഒരു യുവാവ് ലഹരി ഉപയോഗിച്ചു തുടങ്ങുന്നത് കൂട്ടുകെട്ടുകളുടെ കൂടെ ആയിരിക്കും, കുറഞ്ഞത് അയാള്‍ക്ക് ആ ലഹരി പരിചയപ്പെടുത്തി കൊടുക്കാനും സംഘടിപ്പിച്ചു കൊടുക്കാനും ഒരാള്‍ എങ്കിലും അയാളുടെ കൂടെ കാണും, അത് മിക്കവാറും അയാളുടെ കൂട്ടുകാരൻ ആവാം, നാട്ടുകാരൻ ആവാം, അയാള്‍ക്ക് നല്ല പരിചയമുള്ള ആരുമാവാം.

ആദ്യത്തെ ഉപയോഗം ചിലപ്പോള്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഉപയോഗം മിക്കവാറും ഫ്രീ ആയിരിക്കും, അതിനു വേണ്ടി ആ യുവാവ് കാശ് മുടക്കേണ്ടി വരില്ല, ലഹരി ഉപയോഗിക്കുന്ന കൂട്ടുകാരന്റെ / പരിചയക്കാരന്റെ / ഏജന്റിന്റെ വക ആയിരിക്കും ആ സമ്മാനം. എന്നാല്‍ പിന്നീട് അങ്ങോട്ട് ഇതിനു വേണ്ടി കാശ് സ്വന്തം കയ്യില്‍ നിന്ന് ചിലവായി തുടങ്ങും ഇതാണ് അയാളെ തിരിച്ചറിയാനുള്ള ഒന്നാമത്തെ ലക്ഷണം!

ലഹരിക്ക് അടിമായായി തുടങ്ങിയ യുവാവിന്റെ കയ്യില്‍ പണം തികയാതെ വരും, അവർ വീട്ടില്‍ നിന്നും പരിധിയില്‍ കവിഞ്ഞു പണം ആവശ്യപെട്ടു തുടങ്ങും, കൂട്ടുകാരുടെ അടുത്ത് നിന്നൊക്കെ കടം വാങ്ങാൻ തുടങ്ങും, വീട്ടിലെ സ്വർണ്ണം എടുക്കും, പെണ്ണുങ്ങളെ കൊണ്ട് പണയം വയ്പ്പിക്കും, ക്രെഡിറ്റ്‌ കാർഡില്‍ ഒക്കെ ലോണ്‍ എടുക്കും, ബാങ്കില്‍ ബാധ്യത ആക്കും, ജോലി ചെയ്യുന്ന യുവാവ് ആണെങ്കില്‍ ആ ജോലിയും അതിന്റെ ശമ്ബളവും മതിയാകാതെ വരും, വീട്ടില്‍ എല്ലാ സൗകര്യവുമുള്ള ഗള്‍ഫില്‍ നിന്നും മാസം പണം കൃത്യമായി വരുന്ന കുടുംബത്തിലെ അംഗമാണെങ്കില്‍ അവനു പണത്തിനു ചിലപ്പോള്‍ കുറവൊന്നും കാണില്ല. ഈ അമിത ചിലവിനു അവർ പല ന്യായികാരണങ്ങളും നിങ്ങള്‍ക്ക് മുൻപില്‍ അവതരിപ്പിക്കും, അവരുടെ ആവശ്യം അടുത്ത ഡോസ് ലഹരി വാങ്ങിക്കാനുള്ള പണം നേടുക എന്നത് മാത്രമാണ്.

പണം കിട്ടാതെ ആയാല്‍ അവർ വൈലന്റ് ആയേക്കും, ചിലപ്പോള്‍ മോഷ്ടിക്കും, ചിലപ്പോള്‍ പണത്തിനു വേണ്ടി നിയമം ലംഘിച്ചു പലതും ചെയ്യാൻ തയ്യാറായെക്കും, ഈ അവസരം മുതലാക്കി ലഹരി വില്‍ക്കുന്ന ഏജന്റ് ഇയാളെ അവരുടെ രാക്കറ്റില്‍ പെടുത്താൻ നോക്കും, അവർക്ക് ഇതില്‍ നിന്ന് തന്നെ വരുമാനം ഉണ്ടാക്കാം എന്ന് അവരെ ബോധിപ്പിച്ചു ഉപയോഗത്തിനൊപ്പം അവരെ ലഹരിയുടെ ഏജന്റു ആക്കി മാറ്റാനും സാധ്യത വളരെ കൂടുതല്‍ ആണ്.

കാരണം സിന്തറ്റിക്ക് ലഹരിക്ക് കാശ് കൂടുതല്‍ വേണം, ലഹരിക്ക് അടിമായ ഒരു യുവാവിന്റെ അടുത്ത പ്രശ്നം പണം ആയിരിക്കും, അവന്റെ പിന്നീടുള്ള ജീവിതം എങ്ങനെയും പണം നേടണം എന്ന ലക്ഷ്യം വച്ചുള്ളതാവും. അടുത്ത് ഇടപെഴുകുന്നവർക്ക് ഇയാളെ മനസ്സിലാക്കാനുള്ള ആദ്യത്തെ ഒരു വഴി അയാളുടെ പണത്തിനോടുള്ള ആവശ്യവും അതിന്റെ ചിലവഴിക്കലും വഴിയാണ്.

സിന്തറ്റിക്ക് ലഹരിക്ക് പൂർണമായി അടിമയായി കഴിഞ്ഞാല്‍ അഥവാ സ്ഥിരമായി ഉപയോഗിച്ച്‌ തുടങ്ങിയാല്‍ അയാളുടെ സ്വഭാവത്തില്‍ കൃത്യമായ മാറ്റങ്ങള്‍ പ്രകടമാകും, ഒരിക്കലും അയാള്‍ക്ക് പഴയ മനുഷ്യനായി തുടരാനോ ഒരു സാധാരണ സ്വഭാവം വച്ചു പുലർത്താനോ സാധിക്കില്ല. അത് പോലെ സിന്തറ്റിക്ക് ലഹരിക്ക് അടിമായവരുടെ സ്വഭാവം മിക്കപ്പോഴും ഒരുപോലെ ആയിരിക്കും. ഞാൻ ഇടപെട്ട രണ്ടു കേസിലും പിന്നീട് അവരുടെ റിഹാബിറ്റേഷനുമായി പോയപ്പോള്‍ അവിടെ ഉള്ള ഇതേ അവസ്ഥയുള്ള മറ്റു യുവാക്കളുടെ സ്വഭാവം നേരിട്ട് കണ്ടപ്പോളും അവരോട് കാര്യങ്ങള്‍ സംസാരിച്ചു മനസ്സിലാക്കിയപ്പോഴും എനിക്ക് മനസ്സിലായത് ഇവർക്ക് എല്ലാവർക്കും ഒരേ പോലുള്ള സ്വഭാവ വൈക്യല്യങ്ങള്‍ / സവിശേഷതകള്‍ പ്രകടമായി എന്നതാണ്.

ഞാൻ ഇടപെട്ട രണ്ടു കേസിലും, ഞാൻ നേരിട്ട് സംസാരിച്ച ഏതാണ്ട് പത്തോളം മറ്റു യുവാക്കളുടെ കേസിലും ആ യുവാക്കളും അവരുടെ വീട്ടുകാരും പറഞ്ഞ ഇവരുടെ സ്വഭാവത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തമ്മില്‍ 90% കാര്യങ്ങളും ഒരുപോലെ ആയിരുന്നു. ലഹരി സ്ഥിരമായി ഉപയോഗിച്ച്‌ തുടങ്ങിയാല്‍ ഇവർക്ക് ഉണ്ടാവുന്ന ഒരു മാറ്റം അവരുടെ ഉറക്കവുമായി ബന്ധപ്പെട്ടാണ്, ലഹരി ഉപയോഗിച്ച ശേഷം ഇവർ ഒരു രാത്രിയും അടുത്ത പകലും മുഴുവൻ ഉറങ്ങാതെ ഹൈപ്പർ ആക്റ്റീവ് ആയി നിന്നേക്കും, എന്നാല്‍ മറ്റു ചിലപ്പോള്‍ അടുത്ത ഒരു രാവും പകലും മുഴുവൻ ബോധംകെട്ട വിധം കിടന്ന് ഉറങ്ങുകയും ചെയ്യും. ഇതിന്റെ ഇടയില്‍ ചിലപ്പോള്‍ അവർക്ക് ഭക്ഷണം പോലും വേണ്ടി വരില്ല.

ലഹരിക്ക് അടിമയായി കഴിയുന്ന ഒരാള്‍ക്ക് പിന്നീട് ഉണ്ടാവുന്ന ഒരു സ്വഭാവ വ്യത്യാസം സംശയം ആയിരിക്കും. സ്വന്തം മാതാവ് മുതല്‍ കാമുകി അനിയൻ സുഹൃത്ത് നിങ്ങള്‍ അവരുടെ ആരുമാവട്ടെ, അവർ നിങ്ങളെ സംശയിച്ചു തുടങ്ങും, നിങ്ങളുടെ സംസാരത്തില്‍ അവരോടുള്ള ഇടപെടലില്‍ എല്ലാം നിങ്ങള്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത ചില കാര്യങ്ങള്‍ അവർ കണ്ടെത്തും, അവർ നിങ്ങളോട് ആകാരണമായി തർക്കിക്കും, വഴക്ക് കൂടും, പൊട്ടിതെറിക്കും. ഈ സ്റ്റേജ്ജ് ഒന്ന് കൂടെ കഴിഞ്ഞാല്‍, ഇവർക്ക് നിങ്ങളോടുള്ള സംശയത്തിന്റെ ലെവല്‍ മാറും.

ഉദാഹരണത്തിനു സ്വന്തം അമ്മ നല്‍കുന്ന ഭക്ഷണം ഇവർ കഴിക്കാൻ കൂട്ടാക്കില്ല, അതില്‍ വിഷം ഉണ്ടെന്ന് ആരോപിക്കും, എന്നാല്‍ ചിലപ്പോള്‍ അതെ ഭക്ഷണം കുറച്ചു കഴിഞ്ഞാല്‍ കഴിച്ചെന്നു വരും, അല്ലെങ്കില്‍ മറ്റൊരാള്‍ കൊണ്ട് കൊടുത്താല്‍ കഴിക്കും, ചിലപ്പോള്‍ കഴിക്കുന്ന ഭക്ഷണം എടുത്ത് ദൂരെ കളയും, വീട്ടില്‍ നിന്നോ സ്ഥിരമായി കഴിക്കുന്ന ഇടത്ത് നിന്നോ കഴിക്കാതെ ആവും, എന്നാല്‍ ലഹരി ഇറങ്ങുമ്ബോള്‍ നോർമല്‍ ആവുകയും സാധാരണ പോലെ അവിടുന്ന് തന്നെ കഴിക്കുകയും ചെയ്യും.

ഭക്ഷണം, വെള്ളം അങ്ങനെ പലതിനോടും ഈ സംശയം നീണ്ടു തുടങ്ങും, അത് പിന്നീട് മറ്റു കാര്യങ്ങളിലേക്കും കടക്കും. അതായത് ഇവർ ഇവർക്ക് ചുറ്റിലും ഒരു സംശയത്തിന്റെ സാഹചര്യം എപ്പോഴും നിലനിർത്തി തുടങ്ങും, അവരെ ആരോ ഫോളോ ചെയുന്നു എന്ന സംശയം, അവരുടെ മൊബൈല്‍ ആരോ ട്രാക്ക് ചെയ്യുന്നു എന്ന സംശയം, അവരെ ആരോ നിരീക്ഷിക്കുന്നു എന്ന സംശയം.

ഉദാ: സ്വന്തം റൂമിലോ വീട്ടിലോ ഉള്ള വസ്തുക്കളെ വരെ ഇവർ സംശയിച്ചു തുടങ്ങും, AC യുടെ ഉള്ളില്‍ അല്ലേല്‍ വീട്ടില്‍ ഇരിക്കുന്ന എന്തെങ്കിലും വസ്തുവിന്റെ ഉള്ളില്‍ കാമറ ഉണ്ടെന്നും തന്നെ നിരീക്ഷിക്കുന്നുണ്ട് എന്നും, തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തു നോക്കുന്നുണ്ട് എന്നും ഒക്കെ ഇവർക്ക് തോന്നി തുടങ്ങും. ആരോ തന്നെ പിന്തുടരുന്നുണ്ട് എന്നും, നടക്കുമ്ബോഴും ഇരിക്കുംമ്ബോഴും ഒക്കെ ഇവരുടെ പിറകിലും ചുറ്റിലും കുറെ ആള്‍ക്കാർ ഇവരെ പിന്തുടരുന്നതായും ഒക്കെ തോന്നും.

അടുത്ത ഘട്ടം കുറച്ചു കൂടെ കൊമ്ബ്ലികേറ്റഡ് ആണ്, ലഹരിക്ക് നന്നായി അടിമയായ ശേഷമുള്ള അവസ്ഥ. ഇവിടെ അയാള്‍ ഇല്ലാത്ത കാര്യങ്ങള്‍ കാണും, ഒറ്റയ്ക്ക് സംസാരിക്കും, ചിലപ്പോള്‍ മതപരമായ സൂക്തങ്ങള്‍ ഉരുവിടും ദൈവവും പ്രവാചകന്മാരും ഒക്കെയായി അവർ സംസാരിച്ചു എന്ന് വരെ വരും. ഈ സ്റ്റേജില്‍ ഇവർക്ക് ഇടയില്‍ പൊതു അല്ലാത്ത പലതരം സ്വഭാവങ്ങള്‍ കാണുവാൻ ഇടയുണ്ട്. ഉദാ: അയാള്‍ ഒരു ഇസ്ലാം മത “വിശ്വാസി” ആണെങ്കില്‍ അയാള്‍ ഇസാനബി മൂസാനബി ഒക്കെ ആയി സംസാരിക്കുന്ന സ്റ്റേജില്‍ ഒക്കെ കാര്യങ്ങള്‍ എത്തും, അയാളുടെ ബാല്യം അയാളുടെ കൗമാരം, അയാളുടെ മതം, ജീവിത സാഹചര്യം ഒക്കെ അനുസരിച്ചു ഇതില്‍ മാറ്റം വരും. പക്ഷെ അവരോരു മത/ദൈവ വിശ്വാസി ആണെങ്കില്‍ പ്രകടമായി തന്നെ അയാളുടെ മതവും വിശ്വാസവുമായും അതുമായി ബന്ധപ്പെട്ടതുമായ ലക്ഷണങ്ങള്‍ കാണിക്കും.
ഞാൻ ഇടപെട്ട രണ്ടു കേസിലും ഈ ഒരു ഘട്ടത്തിലാണ് വീട്ടുകാർക്ക് ഇവന് എന്തോ പ്രശ്നം ഉണ്ടെന്ന് മനസ്സിലായത്, എന്നാല്‍ അവർ മനസ്സിലാക്കിയത് ഇവന് എന്തോ മാനസിക പ്രശ്നം ഉണ്ടെന്ന് മാത്രമാണ്, കാരണം ഇവന്റെ സ്വഭാവത്തില്‍ മതം ഒരു വിഷയമായി കയറി വന്നു, എന്നാല്‍ അപ്പോഴും അവർക്ക് ഇതിന്റെ ഒക്കെ ട്രിഗർ/കാരണം ലഹരി ആണെന്ന് മനസിലാക്കാൻ സാധിച്ചിരുന്നില്ല.

മാനസികമായി എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലാക്കിയാലും മിക്കപ്പോഴും ഈ സ്റ്റേജില്‍ കുടുംബം ശാസ്ത്രീയമായി ചികിത്സ നല്‍കാൻ ശ്രമിക്കാതെ മതപരമായി ഇതിന് പരിഹാരം കാണാം ശ്രമിക്കും, അല്ലെങ്കില്‍ അവർ ഇത് പുറത്ത് അറിയാതെ വീട്ടിലോ കുടുംബത്തിലോ മൂടിവയ്ക്കാൻ ശ്രമിക്കും. കാര്യങ്ങള്‍ പക്ഷെ അവിടെ നില്‍ക്കില്ല, അപ്പോഴേക്കും അയാള്‍ സ്വയം ഒരു തിരിച്ചു വരവിനു സാധിക്കാത്ത വിധം പൂർണ്ണമായും ലഹരിക്ക് അടിമയായി കഴിഞ്ഞിരിക്കും.

അവസാന ഘട്ടം ലഹരിക്ക് അടിമായ അയാള്‍ അക്രമകാരി ആവുന്നതാണ്. ലഹരിക്കുള്ള പണം കിട്ടാതെ ആവുമ്ബോള്‍ സ്വന്തം അമ്മയെ തന്നെ ഉപദ്രവിക്കും, തള്ളി താഴെ ഇടും, വീട്ടു ഉപകരണങ്ങള്‍ തകർക്കും, എങ്ങനെയും ലഹരി ഉപയോഗിക്കുക എന്നതാവും ഒരേഒരു ലക്ഷ്യം. അതിനെ എതിർക്കുന്നവരെ ആക്രമിക്കും. ഈ സ്റ്റേജ് എത്തുമ്ബോഴേക്ക് വീട്ടുകാർക്ക് ഏകദേശം മനസ്സിലായി കാണും ഇവൻ ലഹരിക്ക് അടിമ ആണെന്ന്, അല്ലെങ്കില്‍ അയാള്‍ തന്നെ അത് തുറന്ന് പറഞ്ഞു എന്നിരിക്കും. ആ ഘട്ടം മുതല്‍ വീട്ടുകാർ അയാളെ എതിർത്ത് തുടങ്ങും, അവിടുന്ന് അയാള്‍ അക്രമം കാണിച്ചു തുടങ്ങും, അത് വളരെ ലൈറ്റ് ആയിട്ടുള്ള അക്രമങ്ങള്‍ ആവാം വളരെ ക്രൂരമായ അക്രമങ്ങള്‍ ആവാം. ഏറ്റവും അടുത്ത മനുഷ്യരോട് ആവാം, മുൻപിലുള്ള വസ്തുക്കളോട് ആവാം ചിലപ്പോള്‍ സ്വന്തം ശരീരത്തോട് തന്നെയാവാം.

ഉദാ: ഏതാണ്ട് രണ്ടു വർഷം മുൻപ് കണ്ണൂർ / കാസർകോട് ഭാഗത്ത് നിന്നൊരു ന്യൂസ് സ്ഥലം കൃത്യമായി ഓർമ ഇല്ല) പേപ്പർ കട്ടിങ് ഉള്‍പ്പെടെ വായിച്ചത് ഇങ്ങനെ ആണ്. വീട്ടുകാർ വിവാഹത്തിന് പോയ സമയം നോക്കി ലഹരിക്ക് അടിമായ ഒരു യുവാവ് അവന്റെ വീട്ടിലെ മുഴുവൻ ടൈല്‍/മാർബിള്‍ എല്ലാം കുത്തി പൊളിച്ചു ആ വീടിന്റെ നിലം മുഴുവൻ കിളച്ചു മറിച്ചു ഇട്ട ന്യൂസ്. (നിങ്ങളില്‍ ചിലരെങ്കിലും ഓർക്കുന്നുണ്ടാവും / കണ്ടു കാണും)

ഈ അവസ്ഥയില്‍ ഒന്നുകില്‍ കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് മനസ്സിലാക്കി കുടുംബം എങ്ങനെ എങ്കിലും അയാളെ റിഹാബ് ചെയ്തു രക്ഷപ്പെടുത്താൻ ശ്രമിക്കും, ചിലപ്പോള്‍ അത് വിജയിക്കും മറ്റു ചിലപ്പോള്‍ ഇത് ഒരു ചോര കളിയിലും കൊലയിലും പോലീസ് കേസിലും ഒക്കെ അവസാനിക്കും.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.