ഭാര്യ ഗര്‍ഭിണി, രണ്ട് കാമുകിമാര്‍; കടം വീട്ടാൻ 50കാരിയെ കൊലപ്പെടുത്തി സ്വർണം കവർന്നു; പിടിയിലായത് കാമുകിയെ കാണാൻ എത്തിയപ്പോൾ

50കാരിയെ മാസങ്ങള്‍ക്ക് മുമ്ബ് കാണാതായ സംഭവം കൊലപാതകമെന്ന് പൊലീസ്. നവംബര്‍ മാസം മുതലാണ് മേരി എന്ന 50കാരിയെ കാണാതായത്. അയല്‍വാസിയായ ലക്ഷ്മണാണ് മേരിയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം കവര്‍ന്നത്. ബെംഗളൂരു യെലഹങ്കയിലെ നാഗെനഹള്ളിയിലെ കെ.എച്ച്‌.ബി കോളനി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 30-കാരനായ ലക്ഷ്മണിനെയാണ് പൊലീസ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

മേരിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും ലക്ഷ്മണ്‍ കവര്‍ന്നു. കൊലപാതകം നടത്തിയതിന് ശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിന് തനിക്ക് പ്രചോദനമായത് കന്നഡ ചിത്രം ദൃശ്യ ആണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. നവംബര്‍ 27-നാണ് മേരിയെ കാണാനില്ലെന്ന് ബന്ധുവായ ജെന്നിഫര്‍ കൊതനൂര്‍ പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

തുടക്കത്തില്‍ കുറച്ചുപേരെ പോലീസ് സംശയിച്ചെങ്കിലും അന്വേഷണത്തിന് കാര്യമായ പുരോഗതിയുണ്ടായില്ല.പിന്നീട് മേരിയുടെ ഫോണ്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി. അയല്‍വാസിയായ ലക്ഷ്മണ്‍ മേരിയെ കാണാതായ അതേ ദിവസം മുതല്‍ അപ്രത്യക്ഷമായതും പൊലീസില്‍ സംശയമുണ്ടാക്കി. തുടര്‍ന്ന് പൊലീസ് ലക്ഷ്മണിന്റെ കോള്‍ ഡീറ്റെയ്ല്‍സ് റെക്കോര്‍ഡും പരിശോധിച്ചു.

രണ്ട് സ്ത്രീകളുമായി ലക്ഷ്മണിന് വിവാഹേതര ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി. ഈ രണ്ട് യുവതികളേയും കണ്ടെത്തിയ പൊലീസ് ഇരുവരുമായും സംസാരിച്ചു. തുടര്‍ന്ന്, ഇതില്‍ ഒരു കാമുകിയെ കാണാനായി ലക്ഷ്മണ്‍ മാര്‍ച്ച്‌ ഒമ്ബതിന് എത്തുമെന്ന് മനസ്സിലാക്കി.ഇങ്ങനെ കാത്തിരുന്നു പിടികൂടുകയായിരുന്നു.

അയല്‍ക്കാര്‍ എന്ന നിലയില്‍ മേരിയുമായി യുവാവിന് പരിചയമുണ്ടായിരുന്നു. ഇലക്‌ട്രിക്കല്‍ ജോലിയും ഓട്ടോ ഓടിക്കലുമായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ഇടയ്ക്ക് ചില ബിസിനസ് സ്ഥാപനങ്ങള്‍ പലരില്‍ നിന്നായി കടം വാങ്ങി ആരംഭിച്ചു. എന്നാല്‍ ബിസിനസ് പൊട്ടിയതോടെ ലക്ഷങ്ങളുടെ കടമുണ്ടായി. ഈ കടം തീര്‍ക്കാനായി പണം ആവശ്യം വന്നപ്പോള്‍ മുമ്ബ് മേരിയുടെ വീട്ടിലെ ഇലക്‌ട്രിക്കല്‍ ജോലിക്ക് പോയപ്പോള്‍ കണ്ട സ്വര്‍ണത്തെ കുറിച്ച്‌ ഓര്‍മ വന്നു.ംതുടര്‍ന്ന് മേരിയെ കൊലപ്പെടുത്തി സ്വര്‍ണം കൈക്കലാക്കാന്‍ യുവാവ് തീരുമാനിച്ചു.

വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം കഴുത്തില്‍ ഷാള്‍ മുറുക്കി മേരിയെ കൊലപ്പെടുത്തി. തുടര്‍ന്ന് കുറച്ച്‌ മാലിന്യം കളയാനുണ്ടെന്ന് പറഞ്ഞ് ഓട്ടോറിക്ഷാ ഡ്രൈവറായ ബന്ധുവിനെ വിളിച്ചുവരുത്തി. ചാക്കില്‍ കെട്ടിയ മേരിയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി മാലിന്യക്കൂമ്ബാരത്തില്‍ ഉപേക്ഷിച്ചു. തുടര്‍ന്നാണ് മേരിയുടെ സ്വര്‍ണം കൈക്കലാക്കിയത്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.