മദ്യലഹരിയിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാറിൽ പോലും കയറാൻ ആവാതെ പ്രതി മൈമുന; കൊഴിഞ്ഞാമ്പാറ ഹണി ട്രാപ്പിൽ പ്രതിയായ സ്ത്രീയെ നാട്ടുകാർ തടഞ്ഞു വെച്ച് പോലീസിൽ എൽപ്പിച്ചു.

ജോത്സ്യനെ മർദിച്ച്‌ നഗ്നനാക്കി പണം തട്ടിയ കേസിലെ പ്രതി മൈമുനയെ നാട്ടുകാർ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസില്‍ നിന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെടാൻ ശ്രമിക്കുമ്ബോള്‍ മൈമുന മദ്യ ലഹരിയില്‍ കാറിന് പുറത്തേക്ക് ഇറങ്ങിയിരിക്കുകയായിരുന്നു. പ്രതികളെ കണ്ട നാട്ടുകാർ തടഞ്ഞുവെക്കുകയും ശേഷം കൊഴിഞ്ഞാമ്ബാറ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.

കേസിലെ പ്രധാന പ്രതി കൊഴിഞ്ഞാമ്ബാറ സ്വദേശി ജിതിനാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ കാലിനു പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പിടിയിലായ മൈമുന, ശ്രീജേഷ് എന്നിവർ നല്‍കിയ വിവര പ്രകാരം രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തു. കൊഴിഞ്ഞാമ്ബാറ സ്വദേശി പ്രജീഷ്, നല്ലേപ്പിള്ളി സ്വദേശി ജിതിൻ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

നിലവില്‍ കേസില്‍ പത്തു പ്രതികളുണ്ട്. കവർച്ചാ സംഘത്തിലുണ്ടായിരുന്ന ബാംഗ്ലൂർ സ്വദേശിനി ഉള്‍പ്പെടെ ആറു പേർക്കായി തിരച്ചില്‍ തുടരുകയാണ്.വീട്ടിലെ ദോഷം തീർക്കാനെന്ന വ്യാജേനെ ജോത്സ്യനെ വിളിച്ചുവരുത്തി ട്രാപ്പിലാക്കിയായിരുന്നു കവർച്ച. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൈമുനയും ഒരു യുവാവും കൊല്ലങ്കോട്ടെ ജോത്സ്യന്റെ വീട്ടിലെത്തി. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടില്‍ പ്രശ്നങ്ങളുണ്ടെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നും മൈമുന ജോത്സ്യനോട് പറഞ്ഞു. പിന്നീട് കൊഴിഞ്ഞമ്ബാറയിലെത്തിയ ജോത്സ്യനെ യുവാക്കള്‍ ചേർന്ന് കല്ലാണ്ടിച്ചളളയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഒട്ടേറെ കേസുകളില്‍ പ്രതിയായ എൻ പ്രതീഷിന്റെ വീടായിരുന്നു അത്.

പൂജയ്ക്കിടെ ജോത്സ്യനോട് അസഭ്യം പറഞ്ഞ പ്രതീഷ് ഇയാളെ ഒരു റൂമിലേക്ക് കൊണ്ടുപോവുകയും മർദ്ദിക്കുകയും ചെയ്തു. ശേഷം ജോത്സ്യനെ നഗ്നനാക്കി മൈമുനയോടൊപ്പം നിർ‌ത്തി ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചു. പിന്നീട് ജോത്സ്യന്റെ സ്വർണമാലയും മൊബൈല്‍ ഫോണും പണവും കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെടുകയും കൊടുത്തില്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേർ വീട്ടിലുണ്ടായിരുന്നു.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായി പൊലീസ് പ്രതീഷിന്റെ വീട്ടിലെത്തിയതാണ് വഴിത്തിരിവായത്. പൊലീസിന് കണ്ട് പ്രതികള്‍ കടന്നുകളഞ്ഞു. ഈസമയം ജോത്സ്യൻ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കൊഴിഞ്ഞാമ്ബാറ സ്റ്റേഷനിലെത്തി ജോത്സ്യൻ പരാതി നല്‍കുകയായിരുന്നു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.