അമിത ചിന്ത നിങ്ങളുടെ തലച്ചോറിനെയും ശരീരത്തെയും എങ്ങനെ ബാധിക്കുമെന്നറിയാം

ചിന്തിച്ച് കാടുകയറുന്നവരാണോ നിങ്ങള്‍? ഒരുകാര്യം കേട്ടാല്‍ അതിനെക്കുറിച്ച് ആലോചിക്കാവുന്നതിന്റെ എല്ലാവശങ്ങളും ആലോചിച്ച് ടെന്‍ഷന്‍ പിടിച്ച് മനസമാധാനം നഷ്ടപ്പെടുത്തി ഊണും ഉറക്കവും കളഞ്ഞ് അന്നത്തെ ദിവസവും നഷ്ടപ്പെടുത്തി ആകെ നിരാശയിലാണ്ട് ഇരിക്കുന്ന സ്വഭാവമുള്ളവരാണോ? എന്നാല്‍ കേട്ടോളൂ. അമിത ചിന്ത നിങ്ങളുടെ ശരീരത്തിനും തലച്ചോറിനും എല്ലാം ദോഷം ചെയ്യും.

അമിത ചിന്ത സമ്മര്‍ദ്ദത്തിന് കാരണമാകുകയും ഗുരുതരമായ ശാരീരിക രോഗങ്ങളുണ്ടാക്കുകയും മാനസികവും ശാരീരികവുമായ ആരോഗ്യം തകരാറിലാക്കുകയും ചെയ്യും. ജാസ്ലോക് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്ററിലെ (ന്യൂറോളജിസ്റ്റും ന്യൂറോമസ്‌കുലര്‍ ഡിസോര്‍ഡര്‍ സ്‌പെഷ്യലിസ്റ്റുമായ) ഡോ. വിനയ വി. ഭണ്ഡാരി എച്ച്ടി ലൈഫ്സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവെച്ചത്. അമിതമായി ചിന്തിക്കുന്നത് ലളിതമായി ചിന്തിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് പ്രശ്‌നമുണ്ടാക്കും. അമിത ചിന്തയില്‍ സ്ഥിരവും ആവര്‍ത്തിച്ചുള്ളതുമായ നെഗറ്റീവ് ആലോചനകള്‍ ഉള്‍പ്പെടുകയും ചെയ്യുന്നു.

അമിതമായി ചിന്തിക്കുമ്പോള്‍ ശരീരത്തിലും തലച്ചോറിലും എന്താണ് സംഭവിക്കുന്നത്. അമിതമായി ചിന്തിക്കുമ്പോള്‍ തലച്ചോറിന്റെ ചില ഭാഗങ്ങള്‍ സജീവമാകുന്നു. തലച്ചോറിലെ ‘ പ്രീ ഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ്, ആന്റീരിയര്‍ സിങ്ഗുലേറ്റ്, ലിംബിക് സിസ്റ്റം (ഇവയൊക്കെ വികാരം, ശ്രദ്ധ, സമ്മര്‍ദ്ദം എന്നിവ പ്രോസസ് ചെയ്യുന്ന മേഖലകളാണ്. ഇവിടം തലച്ചോറിനെ നിരന്തരം ജാഗ്രതയില്‍ നിലനിര്‍ത്താന്‍ സഹായിക്കും.) തുടങ്ങിയ മേഖലകളില്‍ അമിത ചിന്തമൂലം വര്‍ധിച്ച സമ്മര്‍ദ്ദമുണ്ടാകുന്നു. അമിത ചിന്ത മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം തലച്ചോറിലെ ഈ ഭാഗങ്ങളെ ബാധിക്കുകയും വിശ്രമിക്കാനോ വ്യക്തമായി ചിന്തിക്കാനോ ജാഗ്രതപുലര്‍ത്താനോ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു

മാത്രമല്ല അമിത ചിന്ത മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം ദഹന പ്രവര്‍ത്തനത്തെ ബാധിക്കുന്നു. സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ ഉത്പാദനം വര്‍ധിക്കുന്നു. ഉയര്‍ന്ന ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം എന്നിവയിലേക്ക് നയിക്കുന്നു. ഈ മാറ്റങ്ങള്‍ ഉറക്കക്കുറവ് ഉണ്ടാക്കുന്നു. പ്രതിരോധ ശേഷി ദുര്‍ബലപ്പെടുത്തുന്നു. ദഹനം മന്ദഗതിയിലാക്കുന്നു, ക്ഷീണത്തിന് കാരണമാകുന്നു. അമിത ചിന്ത ഉണ്ടാക്കുന്ന സമ്മര്‍ദ്ദവും ഉത്കണ്ഠയും അപസ്മാരം പോലെയുള്ള അനുഭവങ്ങള്‍ക്കും കാരണമാകുന്നു.

അമിത ചിന്ത എങ്ങനെ നിയന്ത്രിക്കാം
അമിത ചിന്ത ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കോഗ്നെറ്റീവ് ബിഹേവിയറല്‍ തെറാപ്പി (CBT) യാണ്. ഇത് ആവശ്യമില്ലാത്ത ചിന്തകളെ തിരിച്ചറിയാനും അവ മാറ്റാനുമുള്ള പ്രായോഗിക വഴികള്‍ പഠിപ്പിക്കാന്‍ സഹായിക്കുന്നു. ഇവയോടൊപ്പം ശ്വസന വ്യായാമങ്ങളും പരിശീലിക്കാം. ഒപ്പം നിങ്ങള്‍ക്കുണ്ടാകുന്ന ആശങ്കകള്‍ എഴുതി വയ്ക്കുക. രാത്രിയില്‍ സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തുക. സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്താം. ഇതിനായി ഒരു ഡോക്ടറുടെയോ തെറാപ്പിസ്റ്റിന്റെയോ പിന്തുണ തേടുക.

സൗജന്യ തൊഴില്‍ പരിശീലനം

ജില്ലാ വ്യവസായ കേന്ദ്രവും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സംരംഭം ആരംഭിക്കാനും വിപുലീകരിക്കാനും തൊഴില്‍ പരിശീലനം നല്‍കുന്നു. 20 ദിവസത്തെ സൗജന്യ പരിശീലനത്തിലേക്ക്

ഗൂഗിള്‍ മാപ്പ് ചതിച്ചാശാനേ! റോഡും തോടും തിരിച്ചറിയാനാകാത്ത വിധം വെള്ളക്കെട്ട്, പേട്ടയിൽ യൂബര്‍ കാര്‍ കാനയിൽ വീണു.

കൊച്ചി: കനത്ത മഴയിൽ കൊച്ചിയിലെ പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്. നഗരത്തില്‍ വെള്ളക്കെട്ട് മൂലമുള്ള ദുരിതം തുടരുന്നതിനിടെ തൃപ്പുണിത്തുറ പേട്ടയിൽ യൂബര്‍ ടാക്സി കാര്‍ കാനയിൽ വീണു. യാത്രക്കാരനെ ഇറക്കിയശേഷം പേട്ടയിലൂടെ ഗൂഗിള്‍ മാപ്പുമിട്ട് പോകുന്നതിനിടെയാണ്

മെസിയെ കൊണ്ടുവരാൻ പണം അടച്ചു; ഇനി വന്നില്ലെങ്കില്‍ കരാര്‍ ലംഘനം, നിയമനടപടി; റിപ്പോർട്ടർ ടിവി എംഡി

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീനന്‍ ടീം കേരളത്തിലേക്ക് വരില്ലെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വ്യക്തവും കൃത്യവുമായ മറുപടിയുമായി റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍. അര്‍ജന്റീന ഫുട്‌ബോള്‍

യു.പി സ്‌കൂള്‍ ടീച്ചര്‍ കൂടിക്കാഴ്ച

വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ -മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 707/2023) തസ്തികയിലേക്ക് ഓഗസ്റ്റ് ആറിന് കൂടിക്കാഴ്ച നടത്തുന്നു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്ക്‌കൻ മരിച്ചു.

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോ ടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.