വീട്ടില്‍ എത്ര പണം സൂക്ഷിക്കാന്‍ കഴിയും; പണം സൂക്ഷിക്കാന്‍ നിയമപരിധി ഉണ്ടോ?

ആദായ നികുതി വകുപ്പ് വീടും ഓഫീസും ഒക്കെ റെയ്ഡ് ചെയ്ത് പണവും സ്വര്‍ണവും ഒക്കെ പിടിച്ചെടുത്ത വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ നമ്മുടെ രാജ്യത്ത് ഒരു വീട്ടില്‍ എത്ര പണം സൂക്ഷിക്കാന്‍ കഴിയും എന്ന്. അധിക പണം വീട്ടില്‍ സൂക്ഷ്‌ക്കുന്നത് നിയമവിരുദ്ധമാണോ? നിയമപരമായി ഒരാള്‍ക്ക് എത്ര പണം സൂക്ഷിക്കാനാവും? ഇതുമായി ബന്ധപ്പെട്ടുള്ള ആദായ നികുതി നിയമങ്ങള്‍ എന്തൊക്കെയാണ്? ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയാം.

വീട്ടില്‍ പണം സൂക്ഷിക്കുന്നതിന് നിയമ പരിധി ഉണ്ടോ?
വീട്ടില്‍ സൂക്ഷിക്കാവുന്ന പണത്തിന് ആദായനികുതി വകുപ്പ് ഉയര്‍ന്ന പരിധികള്‍ നിശ്ചയിച്ചിട്ടില്ല. പക്ഷേ പണം വിശ്വസനീയമായ ഒരു ഉറവിടത്തില്‍നിന്നാണ് വരുന്നതാവണമെന്ന് നിര്‍ബന്ധമുണ്ട്. നിങ്ങളുടെ ആദായ നികുതി റിട്ടേണുകളില്‍ (ഐടിആര്‍) ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും അധികൃതരാല്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ പണത്തിന്റെ ഉറവിടം വിശദീകരിക്കാന്‍ കഴിയുകയും വേണം.

ആദായ നികുതി നിയമത്തിലെ 68മുതല്‍ 69B വരെയുള്ള വകുപ്പുകള്‍ കൂടുതലുളള ആസ്തികളെയും വരുമാനത്തെയും പരാമര്‍ശിക്കുന്നു. നിങ്ങളുടെ കൈവശമുളള പണത്തിന്റെ ഉറവിടം എവിടെനിന്നാണെന്ന് പറയാന്‍ നിങ്ങളെക്കൊണ്ട് കഴിയുന്നില്ല എങ്കില്‍ അത് വെളിപ്പെടുത്താത്ത വരുമാനമായി കണക്കാക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ആകെ തുകയുടെ 78 ശതമാനം വരെ ആദായനികുതി വകുപ്പ് നിങ്ങള്‍ക്ക് ഉയര്‍ന്ന നികുതിയും പിഴയും ചുമത്തിയേക്കാം.
Image

പണത്തിന്റെ ഉറവിടം തെളിയിക്കാന്‍ രേഖകള്‍ നിര്‍ബന്ധം
പണം കൈവശം വയ്ക്കുന്നതിനുളള പരമാവധി പരിധി നിയമത്തില്‍ പറഞ്ഞിട്ടില്ലെങ്കിലും വിശദീകരിക്കാനാവാത്തവിധമുളള തുകകള്‍ സംശയത്തിനിടയാക്കും. ഒരു വ്യക്തി വീട്ടില്‍ സൂക്ഷിക്കേണ്ട തുകയ്ക്ക് അവരുടെ വരുമാനത്തിന്റെയോ സമ്പാദ്യത്തിന്റെയോ ഔദ്യോഗിക രേഖകള്‍ ഉണ്ടായിരിക്കണം. സുതാര്യത നിലനിര്‍ത്താനും നിയമപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് നിര്‍ണായകമാണ്. അന്വേഷണ സമയത്ത് ഓരോ രൂപയുടെയും ഉറവിടം തെളിയിക്കുന്ന രേഖകള്‍ ആവശ്യമാണ്. വരുമാന രേഖകള്‍, ബിസിനസ് അക്കൗണ്ടുകള്‍, ഐടിആര്‍ ഫയലിംഗുകള്‍ എന്നിവയൊക്കെ കൈവശമുണ്ടായിരിക്കണം

സ്‌പോട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍

വോട്ടു ചോരിക്കെതിരെ ഒപ്പ് ശേഖരണം

വോട്ടു ചോരിക്കെതിരെ വൈത്തിരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. തരിയോട് മണ്ഡലം കാവുമന്ദം ടൗണിലായിരുന്നു ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിച്ചത്. സാധാരണക്കാരൻറെ സമ്മതിദാനാവകാശം കള്ളത്തരത്തിലൂടെ തട്ടിയെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.