“മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ.?” മാധ്യമപ്രവർത്തകരോട് കയർത്ത് ബി.ജെ.പി സ്ഥാനാർത്ഥിയുടെ ഭാര്യ

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ വൈപ്പിന്‍ മണ്ഡലത്തില്‍നിന്ന് കള്ളവോട്ടു പരാതി ഉയര്‍ന്നതിനു തൊട്ടു പിന്നാലെ തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോണ്‍വെന്റ് സ്‌കൂളില്‍ വോട്ടു ചെയ്യാനെത്തിയ നടന്‍ മമ്മൂട്ടിയുടെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെതിരെ ബിജെപി സ്ഥാനാര്‍ഥിയുടെ ഭാര്യയുടെ നേതൃത്വത്തില്‍ പ്രതിഷേധം. രാവിലെ സ്ഥാനാര്‍ഥി എസ്.സജി വോട്ടു ചെയ്യാനെത്തിയപ്പോള്‍ മൊബൈല്‍ ഫോണില്‍ വിഡിയോ പകര്‍ത്തിയത് വരണാധികാരി തടഞ്ഞിരുന്നു.

ഇതേത്തുടര്‍ന്നാണ് സ്ഥാനാര്‍ഥിയുടെ ഭാര്യ ‘മമ്മൂട്ടിക്കെന്താ കൊമ്ബുണ്ടോ’ എന്നു ചോദിച്ച്‌ പ്രതിഷേധവുമായി രംഗത്തെത്തിയത്. മറ്റു വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഇതെന്നായിരുന്നു പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവര്‍ത്തകരുടെ ആരോപണം.പോളിങ് ബൂത്തില്‍ മറ്റു വോട്ടര്‍മാര്‍ ഉണ്ടായിരുന്നില്ല.

സജിയുടെ ഭാര്യ പ്രതിഷേധം ഉയര്‍ത്തിയതു കണ്ട പൊലീസുകാര്‍ ഇത് പ്രിസൈഡിങ് ഓഫിസര്‍ ആണെന്ന് തെറ്റിദ്ധരിച്ച്‌ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു. ഇതോടെ സ്ഥലത്ത് വാക്കേറ്റമുണ്ടായി. ഇതിനിടെ മമ്മൂട്ടി വോട്ടു ചെയ്തു മടങ്ങി.

കോവിഡ് ആയതിനാല്‍ വേണ്ട ജാഗ്രത പുലര്‍ത്തി വോട്ടു ചെയ്യണമെന്ന അഭ്യര്‍ഥനയോടെയായിരുന്നു അദ്ദേഹം മടങ്ങിയത്. ജില്ലയില്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ മികച്ച പോളിങ് തുടരുന്നു. ജില്ലയില്‍ ഏതാനും ബൂത്തുകളിലുണ്ടായ ഒറ്റപ്പെട്ട ചില അനിഷ്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ ശാന്തമായാണ് വോട്ടെടുപ്പു പുരോഗമിക്കുന്നത്.

സംപ്രേഷണാവകാശ കരാർ തർക്കത്തില്‍ തീരുമാനമായില്ല, ഐഎസ്‌എൽ അനിശ്ചിതകാലത്തേക്ക് മാറ്റി.

ദില്ലി: ഇന്ത്യൻ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) അനിശ്ചിതകാലത്തേക്ക് മാറ്റി. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ്‍ സംപ്രേഷണാവകാശ കരാർ തർക്കത്തെ തുടർന്നാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. ഫെഡറേഷനുമായുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്‍റ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഐഎസ്എല്‍ മാറ്റിവെക്കാനുള്ള

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.