ക്രാഷ് ടെസ്റ്റിൽ തകർന്ന് മാരുതി സുസുക്കി; ഒരു സ്റ്റാര്‍ മാത്രം നേടി സ്വിഫ്‍റ്റ്, എസ്-പ്രസോ, ഇഗ്നിസ്

ആഗോള ക്രാഷ് ടെസ്റ്റിൽ മാരുതി സുസുക്കി കാറുകള്‍ നടത്തിയത് ദയനീയ പ്രകടനം.

അന്താരാഷ്ട്ര ഏജൻസി ഗ്ലോബൽ എൻകാപ് (Global NCAP) നടത്തിയ ക്രാഷ് ടെസ്റ്റിൽ മാരുതി സുസുക്കി മോ‍ഡലുകളായ മാരുതി സുസുക്കി എസ്-പ്രസോ (Maruti Suzuki S-Presso), മാരുതി സുസുക്കി സ്വിഫ്‍റ്റ് (Maruti Suzuki Swift), മാരുതി സുസുക്കി ഇഗ്നിസ് ( Maruti Suzuki Ignis) എന്നിവ നേടിയത് അഞ്ചിൽ ഒരു സ്റ്റാര്‍ മാത്രം.

കുട്ടികളുടെ സുരക്ഷയിൽ എസ്-പ്രസോ, ഇഗ്നിസ് കാറുകള്‍ പൂജ്യം ആണ് നേടിയത്. ഈ വിഭാഗത്തിൽ സ്വിഫ്റ്റ് ഒരു സ്റ്റാര്‍ നേടി.

ഗ്ലോബൽ എൻകാപ് അവതരിപ്പിച്ച പുതിയ ക്രാഷ് ടെസ്റ്റാണിത്. കൂടുതൽ കടുപ്പമുള്ള കടമ്പകളാണ് കാറുകള്‍ നേരിടേണ്ടി വന്നത്. പുതിയ ക്രാഷ് ടെസ്റ്റുകളുടെ രണ്ടാംഘട്ട ഫലമാണിത്. ക്രാഷ് ടെസ്റ്റിൽ മാരുതി കാറുകള്‍ നാണംകെട്ടപ്പോള്‍ മഹീന്ദ്ര സ്കോര്‍പിയോ-എൻ (Mahindra Scorpio-N) അഞ്ച് സ്റ്റാറുകള്‍ നേടി ഉന്നത സുരക്ഷ മാനദണ്ഡം പാലിച്ചു. കുട്ടികളുടെ സുരക്ഷയിൽ മൂന്ന് സ്റ്റാറുകളാണ് സ്കോര്‍പിയോ-എൻ നേടിയത്.

മാരുതി, മഹീന്ദ്ര കാറുകള്‍ അവയുടെ ബേസിക് സേഫ്‍റ്റി സ്പെസിഫിക്കേഷനിലാണ് പരീക്ഷിച്ചതെന്ന് ഗ്ലോബൽ എൻകാപ് അറിയിച്ചു.

മൂന്ന് മാരുതി മോഡലുകള്‍ക്കും മുൻനിരയിൽ രണ്ട് എയര്‍ബാഗുകളും എ.ബി.എസ് സൗകര്യവും ഉണ്ടായിരുന്നു. ഈ മൂന്നു മോഡലുകള്‍ക്കും ഇ.എസ്‍.സി ( ESC-Electronic stability control), സൈഡ് കര്‍ട്ടൻ എയര്‍ബാഗ്‍ എന്നിവ ഉണ്ടായിരുന്നില്ല. ഓപ്‍ഷണലായും ഇത് ഈ മോഡലുകളിൽ ലഭ്യമല്ല. മുൻവശം ഇടിപ്പിച്ചുള്ള പരീക്ഷണത്തിൽ മൂന്ന് മോഡലുകളും കാര്യമായി തകര്‍ന്നു.

മഹീന്ദ്രയുടെ സ്കോര്‍പിയോ-എൻ മോഡലിന് മുന്നിലെ രണ്ട് എയര്‍ബാഗുകളും എ.ബി.എസ് സൗകര്യവും ഉണ്ടായിരുന്നു. ഈ മോഡലിന് ഇ.എസ്.സി സ്റ്റാൻഡേഡ് ആയി ലഭ്യമല്ലെങ്കിലും കൂടുതലും മോഡലുകളിൽ സൈഡ് കര്‍ട്ടൻ ബാഗുകള്‍ ഉണ്ട്. ത്രീ പോയിന്‍റ് സീറ്റ് ബെൽറ്റ് ഇല്ലാത്തതാണ് കുഞ്ഞുങ്ങളുടെ സുരക്ഷയിൽ മഹീന്ദ്രക്ക് 3 സ്റ്റാര്‍ മാത്രം ലഭിക്കാൻ കാരണമെന്നും ഗ്ലോബൽ എൻകാപ് വിശദീകരിക്കുന്നു.

പുതുക്കിയ ക്രാഷ് ടെസ്റ്റ് അനുസരിച്ച് എല്ലാ മോഡലുകളുടെയും മുൻഭാഗവും വശങ്ങളും ഗ്ലോബൽ എൻകാപ് പരിശോധിക്കും. ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, കാൽനടയാത്രക്കാര്‍ക്ക് പരിക്കേൽക്കാതിരിക്കാനുള്ള സാധ്യത തുടങ്ങിയവയും റേറ്റിങ്ങിൽ നിര്‍ണായകമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ വിപണി പങ്കാളിത്തമുള്ള കാര്‍ നിര്‍മ്മാതാക്കള്‍ മോശം സുരക്ഷയുള്ള കാറുകളാണ് വിൽക്കുന്നത് എന്നത് ഉൽക്കണ്ഠയുണ്ടാക്കുന്നുണ്ട്. മാരുതി സുസുക്കി വളരെ പ്രധാനപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ ഓപ്ഷണലായി പോലും കാര്‍ വാങ്ങുന്നവര്‍ക്ക് നൽകുന്നില്ല — ഗ്ലോബൽ എൻകാപ് സെക്രട്ടറി ജനറൽ അലെഹാന്ദ്രോ ഫുറാസ് പറഞ്ഞു.

ലോകം മുഴുവൻ റോഡ് അപകടങ്ങള്‍ ഒഴിവാക്കാൻ വേണ്ടി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് സന്നദ്ധ സംഘടന ടുവേഡ്‍സ് സീറോ ഫൗണ്ടേഷൻ (Towards Zero Foundation) ആണ് ഗ്ലോബൽ എൻകാപ് (Global NCAP) സംഘടിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി സുരക്ഷിതമായ കാറുകള്‍ (#SaferCarsForIndia) എന്ന പുതിയ ക്യാംപെയ്‍നിന്‍റെ ഭാഗമായാണ് പുതിയ ക്രാഷ് ടെസ്റ്റുകള്‍ ഇപ്പോള്‍ നടത്തിയത്.

അധ്യാപക നിയമനം

കണിയാമ്പറ്റ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജിയും നെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി

ഫീല്‍ഡ് അസിസ്റ്റന്റ് നിയമനം

സമഗ്ര ശിക്ഷാ കേരളം യുനിസെഫിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഗ്രീന്‍ സ്‌കില്‍സ് ഡെവലപ്‌മെന്റ് ഫോര്‍ ക്ലൈയ്മറ്റ് സസ്റ്റയിനബിലിറ്റി ഇന്‍ വയനാട് ഡിസ്ട്രിക്ട് പദ്ധതിയിലേക്ക് ഫീല്‍ഡ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അഗ്രികള്‍ച്ചര്‍/ ടൂറിസം മേഖലയില്‍ വി.എച്ച്.എസ്.ഇ/ഹയര്‍സെക്കന്‍ഡറി എന്‍എസ്‌ക്യൂഎഫ് പാസുമുള്ള

ലൈബ്രേറിയൻ നിയമനം

വൈത്തിരി ഗ്രാമപഞ്ചായത്തിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ലൈബ്രേറി സയൻസിൽ കേരള പബ്ലിക് എക്സാമിനേഷൻ ബോർഡിന്റെ സർട്ടിഫിക്കറ്റ്, ലൈബ്രേറി സയൻസിൽ കേരള ഗ്രന്ഥശാല സംഘത്തിന്റെ സർട്ടിഫിക്കറ്റ് /തത്തുല്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ

പുലർച്ചെ ഒരു മണിക്ക് ശേഷവും ഉറങ്ങാറില്ലേ? വിളിച്ചുവരുത്തുന്നത് വലിയ ആപത്ത്

നൈറ്റ് ഔൾ ആണോ ഏർളി ബേഡ് ആണോ എന്ന് ചോദിച്ചാൽ നൈറ്റ് ഔൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അറിയാൻ ഉറക്കം ഇങ്ങനെ വൈകുന്നത് നല്ലതല്ലെന്ന് മാത്രമല്ല, നിങ്ങൾ സ്വന്തം ആരോഗ്യത്തെ തന്നെ വെല്ലുവിളിക്കുന്നത്. എഴുപതിനായിരത്തിൽ

മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ജീവനൊടുക്കാനുള്ള പ്രേരണയും വര്‍ധിച്ചു: അലഹബാദ് ഹൈക്കോടതി ജഡ്ജി

പ്രയാഗ്‌രാജ്: മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ആത്മഹത്യാ പ്രേരണയും വര്‍ധിച്ചതായി അലഹബാദ് ഹൈക്കോടതി ജഡ്ജി. മൊബൈല്‍ വന്നതോടെ കുടുംബാംഗങ്ങള്‍ക്കിടയിലെ ആശയവിനിമയം അവസാനിച്ചെന്നും അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു. ‘ആത്മഹത്യ തടയാന്‍ സമൂഹത്തിനുള്ള

‘അധ്യാപകന് അടികിട്ടിയാലും കുട്ടിയെ തല്ലാൻ പാടില്ല,അവര്‍ക്ക് തമ്മില്‍തല്ലാനുള്ള ഇടമല്ല ക്യാമ്പസ്’; ശിവന്‍കുട്ടി

കൊച്ചി: അധ്യാപകരും വിദ്യാർഥികളും തമ്മിൽതല്ലാനുള്ള സ്ഥലമല്ല ക്യാമ്പസ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഞ്ചാലുംമൂടിൽ പ്ലസ്ടു വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായും വിഷയത്തിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.