പുലർച്ചെ ഒരു മണിക്ക് ശേഷവും ഉറങ്ങാറില്ലേ? വിളിച്ചുവരുത്തുന്നത് വലിയ ആപത്ത്

നൈറ്റ് ഔൾ ആണോ ഏർളി ബേഡ് ആണോ എന്ന് ചോദിച്ചാൽ നൈറ്റ് ഔൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അറിയാൻ ഉറക്കം ഇങ്ങനെ വൈകുന്നത് നല്ലതല്ലെന്ന് മാത്രമല്ല, നിങ്ങൾ സ്വന്തം ആരോഗ്യത്തെ തന്നെ വെല്ലുവിളിക്കുന്നത്. എഴുപതിനായിരത്തിൽ അധികം പേരിൽ എട്ടുവർഷമെടുത്ത് നടത്തിയ പഠനം വ്യക്തമാക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. പുലർച്ചെ ഒരു മണിയോടെയെങ്കിലും ഉറങ്ങണം അല്ലെങ്കിൽ വലിയ ആപത്താണ് നിങ്ങൾ വിളിച്ചുവരുത്തുന്നത്.
ഏകദേശം 75,000 പേരാണ് പഠനത്തിന് വിധേയരായത്. പങ്കെടുത്തവരുടെ ഉറങ്ങുന്ന സമയമാണ് ഗവേഷകർ പരിശോധനയ്ക്ക് വിധേയമാക്കിയത്. നേരത്തെ ഉറങ്ങുന്നവർക്ക് പല ഗുണങ്ങളുണ്ടായെന്നും എന്നാൽ പുലർച്ചെ എഴുന്നേൽക്കുന്നവർ(എന്നാൽ വൈകി ഉറങ്ങുന്നു)ക്കും വൈകി ഉറങ്ങുന്നവർക്കും മാനസിക പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. മധ്യവയ്‌സകരിലും പ്രായമായവരിലുമാണ് ഗവേഷകർ പഠനം നടത്തിയത്. ഒരാഴ്ചത്തെ ഉറക്കത്തിന്റെ രീതിയളക്കാൻ അക്‌സിലറോമീറ്ററുകൾ ധരിച്ചാണ് ഇവർ ഉറങ്ങിയത്.

73, 880 പേരിൽ 19,065 പേർ മോർണിംഗ് ടൈപ്പിലും, 6, 844 പേർ ഈവ്‌നിംഗ് ടൈപ്പിലും , 47,979 പേർ ഇതിന് രണ്ടിനും ഇടയിലുള്ള വിഭാഗത്തിലുമാണ് ഉൾപ്പെട്ടത്. ഉറങ്ങാൻ തിരഞ്ഞെടുക്കുന്ന സമയവും മാനസിക ആരോഗ്യവും തമ്മിലുള്ള ബന്ധവുമാണ് ഇവിടെ പരിശോധിച്ചത്. ഉറങ്ങാൻ വൈകുന്ന മോർണിംഗ് ടൈപ്പ്, ഈവനിംഗ് ടൈപ്പ് വിഭാഗത്തിൽപ്പെട്ടവർ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, അതായത് ഡിപ്രഷൻ ഉത്കണ്ഠ എന്നിവ വരാനുള്ള സാധ്യത കൂടുതലാണെന്ന് മനസിലാക്കാൻ സാധിച്ചു. ഇതിൽ ഏറ്റവും മോശം അവസ്ഥ വൈകി നൈറ്റ് ഔൾസ് വിഭാഗത്തിൽപ്പെടുന്നവർ തന്നെയാണ്. പുലർച്ചെയായിട്ടും ഉറങ്ങാൻ വൈകുന്നവരിലാണ് ആത്മഹത്യാ ചിന്ത, അക്രമാസക്തമായ കുറ്റങ്ങൾ, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, അമിതമായി ഭക്ഷണം കഴിക്കുന്ന രീതി എന്നിവയെല്ലാം ഉള്ളതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം സൂര്യോദയത്തിനൊപ്പം എഴുന്നേൽക്കുന്ന ആളുകളിൽ മികച്ച മാനസിക ആരോഗ്യമുണ്ടാകുമെന്നും ഉറക്കത്തിന്റെ ദൈർഘ്യവും ഉറക്കസമയത്തിന്റെ സ്ഥിരതയും മികച്ച മാനസിക ആരോഗ്യം നൽകുമെന്ന തെറ്റായ ധാരണയെ ഗവേഷകർ തള്ളിക്കളയുകയും ചെയ്യുന്നു.
വായന, മെഡിറ്റേഷൻ, ചൂടുവെള്ളത്തിലുള്ള കുളി, ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഉപയോഗം കുറയ്ക്കുക എന്നിവ നല്ല ഉറക്കം തരും. കഫീൻ, നിക്കോട്ടിൻ, അമിതമായ ഭക്ഷണം എന്നിവ ഉറക്കത്തെ ബാധിക്കും. രാവിലെ നല്ല പ്രവർത്തനക്ഷമമായിരിക്കും എന്നാൽ ഉറങ്ങുന്നതിന് മുമ്പ് തീവ്രമായ വർക്ക്ഔട്ടുകൾ ഒഴിവാക്കുക. ഉറക്കം വരുന്നതിന് ബുദ്ധിമുട്ടുണ്ടെങ്കിൽ ശാന്തമായ എന്തെങ്കിലും കാര്യങ്ങൾ ചെയ്യുക.

ഫീല്‍ഡ് അസിസ്റ്റന്റ് നിയമനം

സമഗ്ര ശിക്ഷാ കേരളം യുനിസെഫിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഗ്രീന്‍ സ്‌കില്‍സ് ഡെവലപ്‌മെന്റ് ഫോര്‍ ക്ലൈയ്മറ്റ് സസ്റ്റയിനബിലിറ്റി ഇന്‍ വയനാട് ഡിസ്ട്രിക്ട് പദ്ധതിയിലേക്ക് ഫീല്‍ഡ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അഗ്രികള്‍ച്ചര്‍/ ടൂറിസം മേഖലയില്‍ വി.എച്ച്.എസ്.ഇ/ഹയര്‍സെക്കന്‍ഡറി എന്‍എസ്‌ക്യൂഎഫ് പാസുമുള്ള

ലൈബ്രേറിയൻ നിയമനം

വൈത്തിരി ഗ്രാമപഞ്ചായത്തിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ലൈബ്രേറി സയൻസിൽ കേരള പബ്ലിക് എക്സാമിനേഷൻ ബോർഡിന്റെ സർട്ടിഫിക്കറ്റ്, ലൈബ്രേറി സയൻസിൽ കേരള ഗ്രന്ഥശാല സംഘത്തിന്റെ സർട്ടിഫിക്കറ്റ് /തത്തുല്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ

പുലർച്ചെ ഒരു മണിക്ക് ശേഷവും ഉറങ്ങാറില്ലേ? വിളിച്ചുവരുത്തുന്നത് വലിയ ആപത്ത്

നൈറ്റ് ഔൾ ആണോ ഏർളി ബേഡ് ആണോ എന്ന് ചോദിച്ചാൽ നൈറ്റ് ഔൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അറിയാൻ ഉറക്കം ഇങ്ങനെ വൈകുന്നത് നല്ലതല്ലെന്ന് മാത്രമല്ല, നിങ്ങൾ സ്വന്തം ആരോഗ്യത്തെ തന്നെ വെല്ലുവിളിക്കുന്നത്. എഴുപതിനായിരത്തിൽ

മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ജീവനൊടുക്കാനുള്ള പ്രേരണയും വര്‍ധിച്ചു: അലഹബാദ് ഹൈക്കോടതി ജഡ്ജി

പ്രയാഗ്‌രാജ്: മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ആത്മഹത്യാ പ്രേരണയും വര്‍ധിച്ചതായി അലഹബാദ് ഹൈക്കോടതി ജഡ്ജി. മൊബൈല്‍ വന്നതോടെ കുടുംബാംഗങ്ങള്‍ക്കിടയിലെ ആശയവിനിമയം അവസാനിച്ചെന്നും അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു. ‘ആത്മഹത്യ തടയാന്‍ സമൂഹത്തിനുള്ള

‘അധ്യാപകന് അടികിട്ടിയാലും കുട്ടിയെ തല്ലാൻ പാടില്ല,അവര്‍ക്ക് തമ്മില്‍തല്ലാനുള്ള ഇടമല്ല ക്യാമ്പസ്’; ശിവന്‍കുട്ടി

കൊച്ചി: അധ്യാപകരും വിദ്യാർഥികളും തമ്മിൽതല്ലാനുള്ള സ്ഥലമല്ല ക്യാമ്പസ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഞ്ചാലുംമൂടിൽ പ്ലസ്ടു വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായും വിഷയത്തിൽ

ദേശീയപാത 66; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 444 കി.മീ പ്രവൃത്തി പൂർത്തീകരിച്ചു.

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേശീയപാത 66ന്റെ നിർമ്മാണ പ്രവൃത്തി പുരോ​ഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ദേശീയപാതയുമായി ബന്ധപ്പെട്ട വിശദമായ യോഗം ചേർന്നെന്നും കാസർഗോഡ് ജില്ല മുതൽ തിരുവനന്തപുരം വരെ 444 കിലോമീറ്റർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.