കോഴിയിറച്ചി മാലിന്യം ഇനി വെറുതേ കളയേണ്ട; കൊടുത്താല്‍ പണവും സ്വര്‍ണവും ലഭിക്കും

ആലപ്പുഴ: ഇരുട്ടിന്റെ മറവില്‍ കോഴിയിറച്ചി മാലിന്യം ഇനി തോടുകളിലും പുഴകളിലും തള്ളേണ്ട. കൊടുത്താല്‍ നിശ്ചിതനിരക്കില്‍ പണംകിട്ടും. കൂടുതല്‍ കൊടുത്താല്‍ സ്വര്‍ണനാണയവും ചെയിനുമെല്ലാമാണു സമ്മാനം. സംസ്ഥാനത്ത് 38 സംസ്‌കരണ പ്ലാന്റുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോള്‍ മാലിന്യം വേണ്ടത്ര കിട്ടാതായതോടെയാണ് സംരംഭകര്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചത്.

ഏറ്റവും കൂടുതല്‍ പ്ലാന്റ് മലപ്പുറത്താണ്. 19 എണ്ണം. അവിടെയാണ് സ്വര്‍ണസമ്മാനം നല്‍കുന്നത്. മുമ്പ് കിലോയ്ക്ക് പത്തുരൂപയോളം കൊടുത്താണ് കോഴിക്കടക്കാര്‍ മാലിന്യം ഒഴിവാക്കിയിരുന്നത്. ഇപ്പോള്‍ കിലോയ്ക്ക് രണ്ടുരുപ മുതല്‍ നല്‍കി പ്ലാന്റുകാര്‍ കോഴിക്കടകളില്‍വന്ന് മാലിന്യമെടുക്കും. കോഴിയെക്കൊന്ന് നാലുമണിക്കൂറിനകം ശീതീകരണിയിലാക്കിയോ അല്ലാതെയോ പ്ലാന്റിനു നല്‍കണമെന്നു മാത്രം. ശീതീകരണി ഉള്‍പ്പെടെയുള്ളവ പ്ലാന്റുകാര്‍ നല്‍കും.

സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചതോടെ 49 സ്വാകര്യ പ്ലാന്റുകള്‍ക്കാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയത്. അതില്‍ 38 എണ്ണമാണ് പ്രവര്‍ത്തനസജ്ജമായത്. ബാക്കിയുള്ളവ ഉടന്‍ സജ്ജമാകും. വഴിയോരങ്ങളിലും തണ്ണീര്‍ത്തടങ്ങളിലും ദുര്‍ഗന്ധംപരത്തിക്കിടന്ന കോഴിയിറച്ചി മാലിന്യത്തിനായി അതോടെ കേരളത്തില്‍ കടുത്ത മത്സരംനടക്കുമെന്നുറപ്പായി. പന്നിക്കും മുഷി മീനിനുമെല്ലാം തീറ്റനല്‍കാന്‍ വേണ്ടത്ര കോഴിയിറച്ചി മാലിന്യം കിട്ടുന്നില്ലെന്നുകാട്ടി കര്‍ഷകര്‍ ഇപ്പോള്‍ത്തന്നെ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ട്.

നിലവില്‍ കൊല്ലം -രണ്ട്, പത്തനംതിട്ട -ഒന്ന്, എറണാകുളം -ആറ്, തൃശ്ശൂര്‍ -ഒന്ന്, പാലക്കാട് -രണ്ട്, മലപ്പുറം -19, കോഴിക്കോട് -ഒന്ന്, വയനാട് -ഒന്ന്, കണ്ണൂര്‍ -രണ്ട്, കാസര്‍കോട് -മൂന്ന് എന്നിങ്ങനെയാണ് പ്ലാന്റുകള്‍ സ്ഥാപിച്ചത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉടന്‍ തുടങ്ങും. എറണാകുളം, വയനാട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ പ്ലാന്റുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്.

ഇപ്പോള്‍ സജ്ജമായ പ്ലാന്റുകളില്‍ ഒരേസമയം രണ്ടുംമൂന്നും ടണ്‍ മാലിന്യം സംസ്‌കരിക്കാനാകും. രണ്ടു ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിപ്പിക്കുന്ന പ്ലാന്റുകളുമുണ്ട്. എല്ലാ പ്ലാന്റുകളിലുമായി പ്രതിമാസം 14,014,245 ടണ്‍ മാലിന്യം സംസ്‌കരിക്കുന്നുണ്ടെന്നാണ് തദ്ദേശവകുപ്പ് അധികൃതര്‍ പറയുന്നത്. കേരളത്തില്‍ പ്രതിമാസം 20 ലക്ഷം ടണ്ണോളം കോഴിയിറച്ചി മാലിന്യമുണ്ടാകുന്നുവെന്നാണ് ഏകദേശ കണക്ക്.

വിലയേറിയ വളവും തീറ്റയും

: തല, തൂവല്‍, കാല്‍ ഉള്‍പ്പെടെയുള്ള കോഴിയിറച്ചിമാലിന്യം സംസ്‌കരണപ്ലാന്റിലെ പ്രഷര്‍കുക്കറില്‍ 160 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ആറുമണിക്കൂര്‍ പുഴുങ്ങി പൊടിയാക്കും. ജലാംശം പൂര്‍ണായും ഇല്ലാതാകുന്ന മുറയ്ക്ക് ഇത് ജൈവവളമായും മീന്‍, പന്നി എന്നിവയ്ക്കുള്ള തീറ്റയായും മാറ്റും. ഇതിന് ആവശ്യക്കാരേറെയാണ്. അതിനിടയില്‍ ഉത്പാദിപ്പിക്കുന്ന എണ്ണയ്ക്കും നല്ലവില കിട്ടും.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.