സു​ഗന്ധം പരത്തുന്ന പെർഫ്യൂമിനുമുണ്ട് ഒരു ​ദിനം ; അറിയാം ചിലത്

പ്രണയദിനത്തിന് ശേഷം വരുന്ന ഒരു ദിനമാണ് പെർഫ്യൂം ഡേ ( Perfume Day 2023). വാലന്റെെൻസ് ഡേയ്ക്ക് പലരും സമ്മാനമായി നൽകുന്ന ഒന്നാണ് പെർഫ്യൂം. പല സു​ഗന്ധത്തിലുള്ള പെർഫ്യൂമുകൾ ഇന്ന് ലഭ്യമാണ്. റോസാപ്പൂവോ ചോക്ലേറ്റോ അങ്ങനെ ഏതിന്റെ സു​ഗന്ധത്തിലുള്ള പെർഫ്യൂമുകൾ സമ്മാനിക്കാം.

ചിലപ്പോൾ ആത്മാവ് തിരികെ വരുന്ന ഒരു പഴയ കുപ്പി നിങ്ങൾ കണ്ടെത്തും. സുഗന്ധദ്രവ്യങ്ങൾക്ക് നിങ്ങളെ സുഖപ്പെടുത്താനുള്ള ശക്തിയുണ്ട്. വികാരങ്ങൾ ഉണർത്താനും നിങ്ങളുടെ പ്രിയപ്പെട്ട ഓർമ്മകളിലേക്ക് നിങ്ങളെ കൊണ്ടുപോകാനും ഇതിന് കഴിവുണ്ടെന്ന് ഫ്രഞ്ച് കവി ബോഡ്‌ലെയർ പെർഫ്യൂമിനെ കുറിച്ച് പറയുന്നു. പെർഫ്യൂമുകൾക്ക് നിങ്ങളുടെ വ്യക്തിത്വത്തെ ഉയർത്താനും കഴിയും.

പെർഫ്യൂമുകൾ ഉപയോ​ഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വ്യാജ പെർഫ്യൂമുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. വ്യാജ ഉത്പന്നത്തിന് ഒരിക്കലും യഥാർഥ ഉത്പന്നത്തിന്റെ ഗുണം ഉണ്ടായിരിക്കുകയില്ല. സുഗന്ധം പെട്ടെന്ന് നഷ്ടമാകൽ, ചർമത്തിന് അസ്വസ്ഥത, വസ്ത്രത്തിൽ കറയാകൽ എന്നിവയാണ് വ്യാജ പെർഫ്യൂമുകൾ ഉപയോഗിക്കുന്നതു കൊണ്ടുള്ള ദോഷം.
സുഗന്ധം ലഭിക്കാൻ ധാരാളം പെർഫ്യൂം ഉപയോഗിക്കേണ്ടതില്ല. അമിത ഉപയോഗം രൂക്ഷഗന്ധം ഉണ്ടാക്കുകയും മറ്റുള്ളവർക്ക് അസ്വസ്ഥത തോന്നാൻ കാരണമാവുകയും ചെയ്യും. കക്ഷം, പിൻ കഴുത്ത്, കൈ മുട്ടുകൾ എന്നിവിടങ്ങളിലാണ് പെർഫ്യൂം പ്രയോഗിക്കേണ്ടത്. മിതമായ അളവിലായിരിക്കണം ഉപയോഗം. കുളി കഴിഞ്ഞയുടനെ പെർഫ്യൂം ഉപയോഗിക്കുന്നതാണ് ഉചിതം. എന്നാൽ ശരീരം നന്നായി തുടച്ച് വെള്ളമെല്ലാം പോയി എന്ന് ഉറപ്പു വരുത്തണ്ടതുണ്ട്. ഇത് സുഗന്ധം കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കും.

ശരീരത്തിൽ ഉപയോഗിക്കേണ്ട പെർഫ്യൂമകൾ വസ്ത്രത്തിൽ ഉപയോഗിക്കുന്ന ‌ചിലരുണ്ട്. അത് സുഗന്ധം കൂടുതൽ നേരം നിലനിൽക്കും എന്ന ചിന്തയാണ് കാരണം. എന്നാൽ ഇത് തെറ്റാണ്. ശരീരത്തിലെ നാച്യുറൽ ഓയിലുകളുമായി പ്രവർത്തിക്കുമ്പോഴാണ് പെർഫ്യൂമുകളിൽ നിന്ന് കൂടുതൽ സുഗന്ധം ഉണ്ടാവുക.

അമിതമായ ചൂടും ജലാംശവും ഉള്ള സ്ഥലങ്ങളിൽ പെർഫ്യൂം സൂക്ഷിച്ചാൽ ഇതിന്റെ സുഗന്ധം നഷ്ടമാകും. പെർഫ്യൂമിലെ രാസപദാർഥങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടമാകുന്നതാണ് ഇതിന് കാരണം. നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലങ്ങളിലാണ് പെർഫ്യൂം സൂക്ഷിക്കേണ്ടത്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം പി.ജി.ഡിപ്ലോമ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 16 ന് രാവിലെ 10

ആശാവര്‍ക്കര്‍ നിയമനം

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, 18വാര്‍ഡുകളില്‍ ആശവര്‍ക്കറെനിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള, 25-45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ജൂലൈ 10 ന് രാവിലെ 11

ഇനി ഭക്ഷണം കഴിക്കാൻ പുറത്ത് പോകണ്ട; സ്കൂളുകളിൽ മാ കെയർ സജ്ജം

മാനന്തവാടി: സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്ത് പോകാതെ ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും സാഹചര്യമൊരുക്കി മാ കെയർ പദ്ധതി. മാനന്തവാടി ജിവിഎച്ച്എസ്എസിൽ നടന്ന മാ കെയർ ജില്ലാതല ഉദ്ഘാടനം

പഠനത്തോടൊപ്പം  ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തണം: മന്ത്രി ഒ ആർ കേളു.

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം മികച്ച ശാരീരികക്ഷമതയും കൈവരിക്കണമെന്ന് മന്ത്രി ഒ ആർ കേളു. മാനന്തവാടി ജിവിഎച്ച്എസ്എസിൽ ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതിയ്ക്ക് കീഴിൽ എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും എംഎൽഎ ആസ്തി വികസനത്തിൽ നിന്നും

കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി

കൽപ്പറ്റ കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി. കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു. പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനൻ എന്നയാളും സന്നദ്ധ പ്രവർത്തകൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.