ഭാര്യ കുപ്രസിദ്ധ ഗുണ്ടയാണെന്ന് അറിഞ്ഞില്ല; കേസുകളുടെ നീണ്ട നിര, ആദ്യ ഭർത്താവ് ചെയ്ത കുറ്റകൃത്യങ്ങളുടെ കൂട്ടുപ്രതി! ഞെട്ടലിൽ യുവാവ്

തന്റെ ഭാര്യ കുപ്രസിദ്ധ ഗുണ്ടയാണെന്ന തിരിച്ചറിവിൽ പകച്ചിരിക്കുന്ന ഭർത്താവിന്റെ അവസ്ഥയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. മാട്രിമോണി ആപ്പിൽ കണ്ടാണ് ഇയാൾ യുവതിയെ വിവാഹം ചെയ്തത്. കുപ്രസിദ്ധ കുറ്റവാളിയുടെ ഭാര്യ ആയിരുന്ന ശേഷമാണ് യുവതിയെ യുവാവ് പുനർവിവാഹം ചെയ്തത്. ഏകദേശം 5000 കാറുകൾ മോഷ്ടിച്ച കേസിലും യുവതി പ്രതിയാണെന്നാണ് വിവരം. ആദ്യ ഭർത്താവുമായി നിരവധി കുറ്റകൃത്യങ്ങളിൽ ഇവർ കൂട്ടുപ്രതികൂടിയാണ് വിവാഹമോചിത എന്ന വിവരം യുവതിയുടെ മാട്രിമോണി പ്രൊഫൈലിൽ നൽകിയിരുന്നു, ഇത് കണ്ട ശേഷമാണ് അനിൽ ചാറ്റിംഗ് ആരംഭിച്ചത്.

ഗുജറാത്തിലെ പോർബന്ദർ സ്വദേശിയാണ് വിമൽ കരിയയാണ് വഞ്ചിക്കപ്പെട്ടത്. ഭാര്യ റീത്ത ദാസ് ആണ് യുവാവിനെ കബളിപ്പിച്ചത്. റീത്ത ആസാമിലെ ഗുവാഹത്തി സ്വദേശിനിയാണ്. റീത്തയോട് വിവാഹമോചനത്തിന്റെ രേഖകൾ നല്കാൻ വിമൽ ആവശ്യപ്പെട്ടപ്പോൾ, വളരെ ചെറിയ പ്രായത്തിൽ പഞ്ചായത്തിൽ വച്ചായിരുന്നു വിവാഹമെന്നും, അതിനാൽ രേഖകൾ തന്റെ പക്കൽ ഇല്ല എന്നുമായിരുന്നു അറിയിച്ചിരുന്നത്. ഇത് വിശ്വസിച്ച് വിമൽ അഹമ്മദാബാദിൽ വച്ച് വിവാഹം കഴിച്ചു. ആറു മാസം കഴിഞ്ഞതും ഭൂമിസംബന്ധിയായ കേസ് ഉണ്ടെന്ന കാരണം പറഞ്ഞ് ഇവർ റീത്ത ആസാമിലേയ്ക്ക് തിരിച്ചു. ശേഷം, തിരികെ വന്നില്ല.
കുറച്ചു ദിവസത്തേക്ക് വിമൽ റീത്തയുമായി സംസാരിച്ചു എങ്കിലും പിന്നീട് ഫോൺ വിളികളും നിലച്ചു. എന്നാൽ, ഒരിക്കൽ ഫോൺ എടുത്തത് റീത്തയുടെ വക്കീലായിരുന്നു. റീത്ത പോലീസ് കസ്റ്റഡിയിലുമാണെന്ന് അറിയിച്ചു. ഭൂമിതർക്കത്തിന്റെ വിഷയമാകും എന്ന് കരുതിയ വിമലിനോട് ഇയാൾ ഒരു ലക്ഷം രൂപ ജാമ്യത്തിനായി വേണമെന്ന് അറിയിച്ചു. പണം റീത്തയുടെ അക്കൗണ്ടിലേക്ക് ഇട്ട ശേഷം രേഖകൾ ഓൺലൈൻ ആയി അയച്ചു തരാൻ ആവശ്യപ്പെട്ടു.
ഇതിൽ റീത്ത ചൗഹാൻ എന്നാണ് ഭാര്യയുടെ പേരെന്നും, മോഷണ കേസിലാണ് കസ്റ്റഡിയിൽ വച്ചിരുന്നതെന്നും വിമൽ മനസിലാക്കി. ഗൂഗിൾ ചെയ്തതും കൊടുംകുറ്റവാളിയാണ് റീത്ത എന്ന് വിമൽ തിരിച്ചറിഞ്ഞു. കുപ്രസിദ്ധ മോഷ്ടാവായ അനിൽ എന്നയാളുടെ ഭാര്യ ആയിരുന്നു റീത്ത. ഇതെല്ലാം വിമലിൽ നിന്നും ഒളിപ്പിച്ചു വെയ്ക്കുകയായിരുന്നു. ശേഷം, തനിക്ക് നീതിവേണമെന്ന് അറിയിച്ച് പ്രസിഡന്റിനോടും പ്രധാനമന്ത്രിയോടും ഉൾപ്പെടെ വിമൽ കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോ​ഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദ‍ർശനം നടത്തിയില്ലെന്ന

ബഷീർ അനുസ്മരണം നടത്തി.

കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. മുൻ അധ്യാപിക മേരി ജോർജ്ജ് ഉദ്ഘാടനം ചെയ്തു . ലഹരിവിരുദ്ധ പതിപ്പ് നേർവഴി എഫ്.സി.സി. കോൺവെന്റ് മദർ സുപ്പീരിയർ സി.ബെറ്റ്സി പ്രകാശനം ചെയ്തു.

റോഡ് സംസ്ക്കാരിക കൂട്ടായ്മയും ജനസദസ്സുകളും സംഘടിപ്പിക്കും:റാഫ്

ബത്തേരി : കൊല്ലം തോറും നാലായിരത്തിൽപരം ആളുകൾ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേർ ഗുരുതരമായി പരിക്കുപറ്റി കഴിയുന്ന വാഹനാപകടങ്ങൾക്ക് തടയിടാൻ ജനകീയ കൂട്ടായ്മയിലൂടെ നമുക്ക് കഴിയണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം.അബ്ദു അഭിപ്രായപ്പെട്ടു.

കർണാടകയിൽ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു.

പിണങ്ങോട്: കർണാടകയിലെ ഉണ്ടായ വാഹനാപകടത്തിൽ പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയിൽ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഗുണ്ടൽപേട്ട് ബേഗൂരിൽ വെച്ചാ യിരുന്നു സംഭവം. റഫാത്ത് ഓടിച്ച ബൈക്ക്

കോഴിമുട്ട, പാല്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക ഗ്രാമപഞ്ചായത്ത് പരിധികളിലെ അങ്കണവാടികളിലേക്ക് കോഴിമുട്ട, പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 18 ഉച്ചയ്ക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.