മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി; യുവാവ് അറിയാതെ ഇരുവരും തമ്മിലുള്ള നഗ്ന വീഡിയോ കോൾ റെക്കോർഡ് ചെയ്തു; യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യക്കാരനായ സോഫ്റ്റ്‌വെയർ എൻജിനീയറിൽ നിന്ന് യുവതി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് ഒരു കോടിയിലധികം രൂപ

യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരനായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെ വഞ്ചിച്ച്‌ 1.1 കോടി രൂപ തട്ടിയെടുത്തതായി പരാതി. മാട്രിമോണിയല്‍ ആപ്പ് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കിയ യുവതിയാണ് തന്നെ തട്ടിപ്പിന് ഇരയാക്കിയതെന്ന് 41കാരന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഐടി ആക്‌ട് അനുസരിച്ച്‌ കേസെടുത്തതായും പ്രതിയെ പിടികൂടുന്നതിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ജോലിയുടെ ഭാഗമായി യുകെയില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ യുവാവാണ് തട്ടിപ്പിന് ഇരയായത്. മാട്രിമോണിയില്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത യുവാവുമായി സൗഹൃദം സ്ഥാപിച്ചാണ് യുവതി തട്ടിപ്പിന് ഇരയാക്കിയത്. മാട്രിമോണിയല്‍ ആപ്പില്‍ വ്യാജ പ്രൊഫൈല്‍ ആണ് യുവതി ക്രിയേറ്റ് ചെയ്തിരുന്നത്.

മാട്രിമോണിയല്‍ ആപ്പ് വഴി പരിചയപ്പെട്ട ഇരുവരും തമ്മില്‍ സൗഹൃദമായി. തുടര്‍ന്ന് മൊബൈല്‍ നമ്ബറുകള്‍ പരസ്പരം കൈമാറി. അതിനിടെ യുവാവിനെ കല്യാണം കഴിക്കാന്‍ തയ്യാറാണെന്ന് യുവതി അറിയിച്ചു. ഒരു ദിവസം അമ്മയുടെ ചികിത്സയ്ക്കായി അടിയന്തരമായി 1500 രൂപ വേണമെന്ന് യുവതി ആവശ്യപ്പെട്ടു. പിന്നീട് ഒരുദിവസം വീഡിയോ കോളിനിടെ യുവതി വസ്ത്രങ്ങള്‍ ഊരിമാറ്റി. എന്നാല്‍ 41കാരന്‍ അറിയാതെ യുവതി വീഡിയോ കോള്‍ റെക്കോര്‍ഡ് ചെയ്തതായി പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് അശ്ലീല വീഡിയോ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിന്റെ 1.1 കോടി രൂപ തട്ടിയെടുത്തതായി പൊലീസ് പറയുന്നു. രണ്ടു ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്. പണം കൈമാറിയ ശേഷം മാത്രമാണ് യുവതിയുടെ യഥാര്‍ഥ പേര് 41കാരന് മനസിലായത്. ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് യുവതിയുടെ പേര് വ്യാജമാണെന്ന് യുവാവ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി കാണിച്ചു യുവതിക്കെതിരെ 41കാരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വ്യാജ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്താണ് യുവതി തട്ടിപ്പ് നടത്തിയത് എന്ന് പൊലീസ് പറയുന്നു. യുവാവിന്റെ 84 ലക്ഷം രൂപ വീണ്ടെടുക്കാന്‍ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞതായി ബംഗളൂരു പൊലീസ് അറിയിച്ചു. ശേഷിക്കുന്ന 30 ലക്ഷം രൂപ യുവതി ഇതിനോടകം തന്നെ ചെലവഴിച്ച്‌ കഴിഞ്ഞു. യുവതിയെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.