ടൂവീലര്‍ വില കുത്തനെ കുറയ്ക്കുമോ? ഗഡ്‍കരിയുടെ മനസിലെന്ത്? ആകാംക്ഷയില്‍ വാഹനലോകം!

ഇന്ത്യയിലെ ഗ്രാമീണ വിപണികളുടെ ഇഷ്‍ട വാഹനങ്ങളാണ് എൻട്രി-ലെവൽ മോട്ടോർസൈക്കിളുകള്‍. സാധാരണക്കാരന്‍റെ കീശയ്ക്കും മനസിനും ഇണങ്ങുന്ന ഗതാഗത മാര്‍ഗമാണ് ഇതെന്നതാണ് ഈ ജനപ്രിയതയ്ക്കുള്ള മുഖ്യ കാരണം. സാധാരണഗതിയിൽ രാജ്യത്തെ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്ക് മികച്ച വരുമാനം നല്‍കുന്ന വിഭാഗം കൂടിയാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ മാർക്കറ്റ്. എന്നാല്‍ അടുത്ത കാലത്തായി ഈ വിഭാഗത്തില്‍ കച്ചവടം കുറവാണ്. ഇത്തരം ബൈക്കുകളുടെ വില വര്‍ദ്ധനവും ഇന്ധന വിലയിലെ വര്‍ദ്ധനവും മറ്റും കാരണം ഈ സെഗ്മെന്റില്‍ വില്‍പ്പന കുത്തനെ ഇടിഞ്ഞിരിക്കുന്നു.

ഒരു എന്‍ട്രി ലെവല്‍ ബൈക്ക് വാങ്ങണമെങ്കില്‍ ഇക്കാലത്ത് പലര്‍ക്കും താങ്ങാനാവാത്ത അവസ്ഥയാണ്. എൻട്രി-ലെവൽ മോട്ടോർസൈക്കിള്‍ ടൂവീലറുകളുടെ ജിഎസ്‍ടി നികുതി വളരെ കൂടുതലായതിനാലാണ് സാധാരണക്കാര്‍ക്കുപോലും താങ്ങാനാകാത്ത സ്ഥിതിയിലേക്ക് ഈ ടൂവീലര്‍ സെഗ്മെന്‍റ് എത്തിയത്. നിലവില്‍ എന്‍ട്രി ലെവല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് 28 ശതമാനം ജിഎസ്‍ടിയാണ് ഈടാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ജിഎസ്‍ടി നികുതി കുത്തനെ കുറയാനുള്ള സാഹചര്യം ഒരുങ്ങാന്‍ പോകുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

എൻട്രി ലെവൽ ഇരുചക്ര വാഹനങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്‍ടി) പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി രാജ്യത്തെ വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്എഡിഎ) കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരിയെ കണ്ടതോടെയാണ് ഈ പ്രതീക്ഷയ്ക്ക് തിളക്കം വച്ചിരിക്കുന്നത്. ടൂവീലര്‍ വിൽപ്പന വർധിപ്പിക്കാൻ ജിഎസ്‍ടി നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡീലര്‍മാരുടെ സംഘടനയുടെ ഒരു പ്രതിനിധിസംഘം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രിയായ നിതിൻ ഗഡ്‍കരിയെ കണ്ടത്. ജിഎസ്‍ടി നിരക്ക് 18 ശതമാനമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എഫ്എഡിഎ മന്ത്രിക്ക് കത്തും നൽകി. ഏറ്റവും ഉയർന്ന ജിഎസ്‍ടി നിരക്ക് ആകർഷിക്കാൻ മോട്ടോർ സൈക്കിളുകളും സ്‍കൂട്ടറുകളും ആഡംബരമായി കണക്കാക്കാനാവില്ലെന്ന് എഫ്എഡിഎ നേരത്തെയും വ്യക്തമാക്കിയിരുന്നു.

100 സിസിക്കും 125 സിസിക്കും ഇടയിലുള്ള മോഡലുകളുള്ള സെഗ്‌മെന്‍റ്, ഇരുചക്ര വാഹന വിഭാഗത്തിലെ മൊത്തത്തിലുള്ള വിൽപ്പനയുടെ 70 ശതമാനത്തിലധികം സംഭാവന നൽകുന്നതായി ഡീലർമാരുടെ സംഘടന പറഞ്ഞു. എന്നാല്‍ കോവിഡ് മഹാമാരിയും ലോക്ക് ഡൌണുകളും ഈ വിഭാഗത്തിലെ വിൽപ്പനയിൽ സ്ഥിരമായ ഇടിവിന് കാരണമായി. കോവിഡിന് മുമ്പുള്ള നിലയിലേക്ക് മടങ്ങാൻ ഒരു ഉത്തേജനം ആവശ്യമാണെന്നും വില്‍പ്പനയിലെ ഇടിവ് പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും എഫ്‍എഡിഎ പ്രസിഡന്റ് മനീഷ് രാജ് സിംഗാനിയ പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുചക്രവാഹനങ്ങളുടെ വിൽപ്പന പുനരുജ്ജീവിപ്പിക്കാൻ, കുറഞ്ഞത് 100 മുതല്‍ 125 സിസി വിഭാഗത്തിലെങ്കിലും ജിഎസ്‍ടി നിരക്കുകൾ കുറയ്ക്കണമെന്ന് എഫ്‍എഡിഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഭാഗത്തിൽ നിലവിൽ 28 ശതമാനം ജിഎസ്‍ടി എന്നത് രാജ്യത്ത് വിൽക്കുന്ന ഏറ്റവും വിലകൂടിയ ഫോർ വീലർ മോഡലുകൾക്ക് തുല്യമാണെന്നും സിംഘാനിയ പറഞ്ഞു. എൻട്രി ലെവൽ ഇരുചക്ര വാഹനങ്ങൾക്ക് ജിഎസ്‍ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുന്നത് ഒരു സാമ്പത്തിക തന്ത്രം മാത്രമല്ലെന്നും ഇത് സാധാരണക്കാരെ ശാക്തീകരിക്കുന്നതിനും ഗ്രാമീണ ചലനം വർധിപ്പിക്കുന്നതിനും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇരുചക്രവാഹനങ്ങളുടെ ഡിമാൻഡിലെ വളർച്ച രാജ്യത്തെ വിപണിയില്‍ ഒരു തരംഗം സൃഷ്‍ടിക്കുമെന്നും ഇത് പല ആശ്രിത മേഖലകളെയും സഹായിക്കുമെന്നും നികുതി പിരിവ് വർദ്ധിപ്പിക്കുമെന്നും സിംഘാനിയ കൂട്ടിച്ചേർത്തു.

ജിഎസ്‍ടി നിരക്കുകൾ ഇരുചക്രവാഹനങ്ങളുടെ വിലനിർണ്ണയത്തെ എങ്ങനെ ബാധിച്ചുവെന്നും ഫലത്തിൽ ഈ വിഭാഗത്തിലെ വിൽപ്പനയെ എങ്ങനെ ബാധിച്ചുവെന്ന് എഫ്എഡിഎ കണക്കുകള്‍ നിരത്തി വ്യക്തമാക്കുന്നു. ജനപ്രിയ ഹോണ്ട ആക്ടിവ സ്‌കൂട്ടറിന്റെ വില 2016ലെ 52,000 രൂപയിൽ നിന്ന് 2023-ൽ 88,000 രൂപയായി ഉയർന്നു. അതുപോലെ, ബജാജ് പൾസറിന്റെ വില 2016ലെ 72,000 രൂപയിൽ നിന്ന് 1.5 ലക്ഷം രൂപയായി ഉയർന്നു .

2047-ഓടെ 47 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കുന്നതിന് ഇരുചക്രവാഹന വിഭാഗം ശ്രദ്ധിക്കേണ്ടതുണ്ടെന്നും രാജ്യത്തുടനീളം 26,000 ഡീലർഷിപ്പുകളുള്ള 15,000-ലധികം ഡീലർമാരെ വാഹന ഡീലർമാരുടെ പ്രതിനിധീകരിക്കുന്ന ഈ സംഘടന ഊന്നിപ്പറഞ്ഞു. 2028-ഓടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ വിപണിയാക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്ന് നിതിൻ ഗഡ്‍കരി നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യൻ വാഹന വ്യവസായത്തിന്റെ മൂല്യം 7.5 ലക്ഷം കോടി രൂപയാണ്. ഇത് ഇതുവരെ 4.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്‍ടിച്ചു. കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പരമാവധി ചരക്ക് സേവന നികുതി (ജിഎസ്‍ടി) നൽകുന്നു. ഇന്ത്യ അടുത്തിടെ ജപ്പാനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായി മാറിയിരുന്നു. ഇപ്പോൾ ചൈനയ്ക്കും യുഎസിനും തൊട്ടു പിന്നിൽ ആണ് ഇന്ത്യ.

അതേസമയം 2023 സെപ്റ്റംബർ 14-ന് ന്യൂഡൽഹിയിലെ ലെ മെറിഡിയനിൽ നടക്കാനിരിക്കുന്ന അഞ്ചാമത് ഓട്ടോ റീട്ടെയിൽ കോൺക്ലേവിലേക്ക് നിതിൻ ഗഡ്‍കരിയെ മുഖ്യാതിഥിയായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ ക്ഷണിക്കുകയും ചെയ്‍തു. ഈ വർഷത്തെ പ്രമേയം സഹകരിക്കുക – ത്വരിതപ്പെടുത്തുക – ആഘോഷിക്കുക’ എന്നതാണെന്നും ഇത് വാഹന മേഖലയുടെ പുനരുജ്ജീവനത്തിനും അഭിവൃദ്ധിയ്ക്കും ആവശ്യമായ തത്വങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും ഡീലര്‍മാരുടെ സംഘടന പറയുന്നു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.