കരിപ്പൂരില്‍ വിമാനത്താവളത്തില്‍ വന്‍ലഹരിവേട്ട. 44 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി ഉത്തർപ്രദേശ് സ്വദേശി രാജീവ് കുമാറിനെ ഡിആർഐ സംഘം പിടികൂടി.
കെനിയയിലെ നെയ്റോബിൽ നിന്ന് ഷാര്‍ജയിലെത്തിയ രാജീവ് കുമാര്‍ ഷാര്‍ജയില്‍ നിന്ന് എയർ അറേബ്യ വിമാനത്തിലാണ് ഇന്നലെ കരിപ്പൂരില്‍ എത്തിയത്. ഡിആർഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 3490ഗ്രാം കൊക്കൈനും 1296ഗ്രാം ഹെറോയിനും പിടികൂടിയത്. ഷൂസിലും പഴ്സിലും ബാഗിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. പ്രതിയെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ലഹരിമരുന്നിന്‍റെ ഉറവിടം, ഇതിന് പിന്നിൽ കൂടുതൽ ആളുകൾ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ച് വരികയാണ്.