മൂക്കില്‍നിന്ന് ചോര! മയക്കുമരുന്നിലും മായം, കുപ്പിചില്ലും അജിനോമോട്ടോയും; യുവാവിന്റെ കുറ്റസമ്മതം

തൃശ്ശൂര്‍: മയക്കുമരുന്നുകളിലും മായം വ്യാപകമാകുന്നു. കുപ്പിച്ചില്ല് ഉള്‍പ്പെടെയുള്ളവയാണ് പൊടിച്ചുചേര്‍ക്കുന്നത്. മയക്കുമരുന്നുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പുറമേ ഇതിന്റെ പ്രശ്നങ്ങള്‍കൂടി ഉപയോഗിക്കുന്നവര്‍ നേരിടേണ്ടിവരും. ശനിയാഴ്ച വല്ലച്ചിറയില്‍ എം.ഡി.എം.എ. യുമായി എക്സൈസിന്റെ പിടിയിലായ യുവാവും ചില്ല് ചേര്‍ക്കുന്നതായി സമ്മതിച്ചു. അജിനോമോട്ടോയും ചേര്‍ക്കുന്നുണ്ട്.

മയക്കുമരുന്നില്‍ ചില്ലുപോലുള്ളവ ചേര്‍ക്കുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ നേരത്തെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു. ഉപയോഗിക്കുന്ന പലരും മൂക്കില്‍നിന്ന് ചോരവരുന്നതായി മൊഴിനല്‍കിയിരുന്നു. ചില്ലുചേര്‍ക്കുന്നതുകൊണ്ടാണ് ഇതെന്ന് ഇപ്പോഴാണ് അറിയുന്നത്. ചില്ല് നേരെ ശ്വാസകോശത്തിലേക്കാണ് കയറുന്നതെന്നതും ഗൗരവമുള്ളതാണന്നും അധികൃതര്‍ പറയുന്നു.

ഒരുഗ്രാം എം.ഡി.എം.എ.യ്ക്ക് ആറായിരം രൂപയോളമാണ് വില. പകുതിയോളം ചില്ല് ചേര്‍ക്കുമ്പോള്‍ ലാഭം ഇരട്ടി. ബള്‍ബിന്റെചില്ലാണ് കൂടുതലും പൊടിച്ചുചേര്‍ക്കുക. എം.ഡി.എം.എ. ക്രിസ്റ്റല്‍ രൂപത്തിലുള്ളതായതിനാല്‍ പെട്ടെന്ന് അറിയാന്‍ സാധിക്കില്ല. എം.ഡി.എം.എ. യുമായുള്ള സാമ്യമാണ് അജിനോമോട്ടോ ചേര്‍ക്കാന്‍ കാരണം.

കര്‍പ്പൂരം, പഞ്ചസാര, കല്ലുപ്പ് എന്നിവയൊക്കെ പൊടിച്ച് മയക്കുമരുന്നില്‍ ചേര്‍ക്കുന്നുണ്ട്. കര്‍പ്പൂരത്തിന് മണം പ്രശ്നമാണ്. എന്നാല്‍ ആദ്യമായി ഉപയോഗിക്കുന്നവരും മറ്റും ഇതു ശ്രദ്ധിക്കില്ല. ഉപയോഗിക്കുന്നവര്‍ മായം കാര്യമായി തിരിച്ചറിയുന്നില്ല.

പലപ്പോഴും എക്സൈസും പോലീസും പിടികൂടുന്ന മയക്കുമരുന്നുകളില്‍ വെള്ളത്തിന്റെ അംശം കൂടുതലായി കാണാറുണ്ട്. ഇതും മായം കലര്‍ത്തുന്നതിന്റെ ഫലമാണ് എന്ന് അധികൃതര്‍ പറയുന്നു. എം.ഡി.എം.എ. ആണെന്ന വ്യാജേന മെത്താംഫിറ്റമിന്‍ നല്‍കുന്ന തട്ടിപ്പും വ്യാപകമാണ്. ബെംഗളൂരുവില്‍ കുറഞ്ഞവിലയ്ക്കു കിട്ടുന്ന മെത്താംഫിറ്റമിന്‍ എം.ഡി.എം.എ. യെ അപേക്ഷിച്ച് വീര്യം കുറഞ്ഞതാണ്. മയക്കുമരുന്നുകളില്‍ പലതരം മായംചേര്‍ക്കലുകള്‍ നടക്കുന്നുണ്ടെങ്കിലും നിയമവിരുദ്ധമായതിനാല്‍ പരാതി ഉണ്ടാകില്ല. പിടിയിലാകുന്നവരുടെ മൊഴിയില്‍നിന്നാണ് ചില വിവരങ്ങളെങ്കിലും കിട്ടുന്നത്.

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്ക്‌കൻ മരിച്ചു.

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോ ടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പേരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ആവിശ്യമായ ലാബ് റീഏജന്റുകള്‍, ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 12 നകം പേരിയ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍-

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.