എനർജി ഡ്രിങ്കുകൾ കുടിച്ചാൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

എനർജി ഡ്രിങ്കുകൾ കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകുമെന്ന് പഠനം. എനർജി ഡ്രിങ്കുകൾ കഴിക്കുന്നത് കോളേജ് വിദ്യാർത്ഥികൾക്കിടയിലെ മോശം നിലവാരമുള്ള ഉറക്കവും ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു.

ഓപ്പൺ-ആക്സസ് ജേണലായ ബിഎംജെ ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എനർജി ഡ്രിങ്കുകൾ ഇടയ്ക്കിടെ കഴിക്കുന്നത് പോലും അസ്വസ്ഥമായ ഉറക്കത്തിന്റെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.

എനർജി ഡ്രിങ്കുകളിൽ ശരാശരി 150 മില്ലിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ പഞ്ചസാര, വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവ വ്യത്യസ്ത അളവുകളിൽ അടങ്ങിയിട്ടുണ്ട്. എനർജി ഡ്രിങ്കുകൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പൊതുവെ പ്രിയങ്കരമാണെന്നും ​ഗവേഷകർ പറയുന്നു.

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ അഭിപ്രായത്തിൽ വലിയ അളവിൽ കഫീൻ, ഷുഗർ, ടോറിൻ, എൽ-കാർനിറ്റൈൻ തുടങ്ങിയ ഉത്തേജകങ്ങൾ അടങ്ങിയ പാനീയമാണ് എനർജി ഡ്രിങ്ക്. ഈ പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന കഫീൻ കുട്ടികളെയും കൗമാരക്കാരെയും ആസക്തിയുള്ളവരാക്കാനോ ഉള്ള അപകടസാധ്യതയിലേക്ക് നയിക്കുന്നുവെന്നും ഹൃദയത്തെയും തലച്ചോറിനെയും പ്രതികൂലമായി ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

എനർജി ഡ്രിങ്കുകളിൽ കഫീൻ കൂടാതെ ഷുഗറിന്റെ അളവും വളരെ കൂടുതലായിരിക്കും. കഫീൻ തന്നെ ഇൻസുലിന്റെ പ്രവർത്തനത്തെ പ്രതിരോധിക്കുന്ന ഘടകമാണ്. അതിനാൽ ഇതിന്റെ സ്ഥിരോപയോഗം പ്രമേഹം വരാനുള്ള സാധ്യത കൂട്ടും. പാനീയത്തിലെ മധുരത്തിന്റെ അളവും ഇതിനു കാരണമാകാം. പ്രമേഹരോഗികളിൽ ഷുഗർനില കൂടാനും ഈ പാനായം ഇടയാക്കും. ഷുഗറിന്റെ അളവ് കൂടുതലുള്ള പാനീയങ്ങൾ കഴിക്കുന്നത് അമിതവണ്ണത്തിനു സാധ്യത കൂട്ടും. കാലറി അളവ് തന്നെയാണ് കാരണം.

ഒരു പ്രമേഹരോഗിയോ ഹൃദ്രോഗിയോ എനർജി ഡ്രിങ്ക് കുടിക്കുകയാണെങ്കിൽ അവർക്ക് നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ അധികരിക്കാൻ സാധ്യതയുണ്ട്. കഫീൻ ഹൃദയമിടിപ്പ് കൂട്ടുന്നത് ഹൃദ്രോഗികൾക്കു പ്രശ്നമാകാം. കൂടാതെ ഇവരിൽ ബിപി കൂട്ടാനും എനർജി ഡ്രിങ്കുകൾ കാരണമാകാം.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.