മലയാളം വാർത്ത മാധ്യമ രംഗത്തേക്ക് പുതിയൊരു ചാനൽ സംരംഭം കൂടി; ഈ മാസം 29ന് കൊച്ചിയിൽ നിന്ന് സംപ്രേഷണം ആരംഭിക്കും; ചാനൽ തലപ്പത്തെത്തുന്നത് വമ്പന്മാർ

മലയാളത്തിലെ വാര്‍ത്ത ചാനലുകള്‍ തമ്മിലുള്ള കിടമത്സരത്തില്‍ കൊമ്ബ്‌കോര്‍ക്കാന്‍ പുതിയൊരു ചാനല്‍ കൂടി രംഗത്തെത്തുന്നു. ന്യൂസ് തമിഴ് 24*7 എന്ന ചാനലിന്റെ ഉടമസ്ഥതയിലുള്ള മലയാളം വാര്‍ത്ത ചാനലാണ് പുതിതായി കേരളത്തില്‍ സംപ്രേഷണം തുടങ്ങുന്നത്. ഈ മാസം 29ന് കൊച്ചിയില്‍ നിന്നും ന്യൂസ് മലയാളം 24*7 എന്നി പേരിട്ടിരിക്കുന്ന ചാനല്‍ ലൈവാകും. മംഗളം ചാനലിന്റെ സിഇഒ ആയിരുന്ന അജിത് കുമാര്‍ അജന്താലയം സിഇഒയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എംപി ബഷീര്‍ ചാനലിന്റെ എഡിറ്ററുമാണ്.

മലയാളത്തിലെ ആദ്യ സമ്ബൂര്‍ണ വാര്‍ത്താചാനലായ ഇന്ത്യാവിഷന്‍ 2003ല്‍ തുടങ്ങിയപ്പോള്‍ സ്ഥാപക പത്രാധിപ സമിതി അംഗമായിരുന്നു എംപി ബഷീര്‍. 2010 മുതല്‍ 2014 വരെ ഇന്ത്യാവിഷന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചു. കേരളത്തിലെ ഡിജിറ്റല്‍ മാധ്യമരംഗത്തെ ആദ്യകാല സ്വതന്ത്രസംരഭങ്ങളിലൊന്നായ സൗത്ത് ലൈവിന്റെ സഹസ്ഥാപകനും എഡിറ്ററുമായിരുന്നു അദ്ദേഹം.

മൂന്നാറിലെ ഭൂമി കയ്യേറ്റം, ഐസ്‌ക്രീം പാര്‍ലര്‍ കേസ്, സി പി ഐ എമ്മിലെ വിഭാഗീയത, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍, ടൈറ്റാനിയം അഴിമതിക്കേസ്, കേരളത്തിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ നടന്ന മരുന്ന് പരീക്ഷണങ്ങള്‍ തുടങ്ങിയ സ്‌ഫോടനാത്മകമായ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ബഷീര്‍. ഇന്ത്യാവിഷനിലായിരുന്ന കാലത്ത് ഐസ്‌ക്രീം പാര്‍ലര്‍ കേസ്സുമായി ബന്ധപ്പെട്ട എം.പി ബഷീറിന്റെ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് കേരളത്തില്‍ വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ സംഭവിച്ചിരുന്നു. ഒടുവില്‍ കേസ്സില്‍ കുറ്റാരോപിതനായ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനം രാജി വെയ്ക്കേണ്ടി വന്നിരുന്നു. ഇന്ത്യാവിഷന് പുറമെ കൈരളി ടിവി, ഡെക്കാന്‍ ഹെറാള്‍ഡ്, യുഎന്‍ഐ, മാധ്യമം, റിപ്പോര്‍ട്ടര്‍ ടിവിഎന്നിവിടങ്ങളില്‍ അദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചാനല്‍ സംപ്രേക്ഷണത്തിന് മുമ്ബ് മലയാളം വാര്‍ത്ത ചാനല്‍ രംഗത്ത് മാധ്യമപ്രവര്‍ത്തകരുടെ കൂടുവിട്ട് കൂടുമാറ്റം തുടങ്ങി കഴിഞ്ഞു. ഇതിന് മുമ്ബ് ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലുള്ള 24 ന്യൂസ് ചാനല്‍ എത്തിയപ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ വലിയൊരു ചാനല്‍ മാറ്റം ആരംഭിച്ചത്.മലയാളത്തില്‍ സംപ്രേക്ഷണം ആരംഭിച്ച്‌ ഇടയ്ക്ക് വച്ച്‌ നിര്‍ത്തിയ രാജ് ടിവിയില്‍ നിന്നും സംപ്രേക്ഷണം അനന്തമായി നീളുന്ന ഫോര്‍ത്ത് ചാനലില്‍ നിന്നുമാണ് കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ ന്യൂസ് മലയാളം 24*7 എന്ന ചാനലിലേക്ക് എത്തിയിരിക്കുന്നത്. ട്രൂ കോപ്പി തിങ്കിന്റെ സി ഇ ഓ ആന്‍ഡ് എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു ടിഎം ഹര്‍ഷന്‍. ദ മലബാര്‍ ജേര്‍ണലിന്റെ എഡിറ്ററായിരുന്നു സനീഷ് ഇളയിടത്ത് എന്നിവരാണ് ചാനലിന്റെ ന്യൂസ് ഡയറക്ടര്‍മാര്‍.

കൈരളി ടിവി, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍, 24 ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു ടിഎം ഹര്‍ഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. 24 ന്യൂസിന്റെ അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ആയിരിക്കെ 2021 ഫെബ്രുവരിയില്‍ ചാനലില്‍ നിന്നും രാജിവെച്ചു. എഡിറ്റോറിയല്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നായിരുന്നു വിവരം. അതിന് ശേഷമാണ് ട്രൂ കോപ്പി തിങ്കിലേക്ക് എത്തുന്നത്.

മംഗളം, വര്‍ത്തമാനം തുടങ്ങിയ പത്രങ്ങിലൂടെ മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് എത്തിയ വ്യക്തിയാണ് സനീഷ് ഇളയിടത്ത്. ഇന്ത്യാ വിഷനിലൂടെയാണ് ടെലിവിഷന്‍ ജേര്‍ണലിസത്തിലേക്ക് എത്തുന്നത്. പിന്നീട് ഇന്ത്യാവിഷന്‍ വിട്ട അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവണ്‍, ന്യൂസ് 18 മലയാളം തുടങ്ങിയ ചാനലുകളുടെ മുഖമായി മാറി. 2022 ന്റെ തുടക്ക കാലത്താണ് സനീഷ് ന്യൂസ് 18 മലയാളത്തില്‍ നിന്നും രാജിവെക്കുന്നത്. കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ ന്യൂസ് മലയാളം 24*7 ചാനലിലേക്ക് എത്തിയതോടെ മറ്റു വാര്‍ത്ത ചാനലുകളും പുതിയ ട്രെയിനി മാധ്യമ പ്രവര്‍ത്തകരുടെ അപേക്ഷകള്‍ വിളിച്ചിട്ടുണ്ട്.

മലയാളം വാര്‍ത്ത ചാനലുകളെ പ്രേക്ഷകള്‍ ഒന്നടങ്കം കൈവിടുമ്ബോഴാണ് പുതിയ ചാനല്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതെന്നും ശ്രദ്ധേയമാണ്. മലയാളം വാര്‍ത്ത ചാനലുകള്‍ ബാര്‍ക്ക് പോയിന്റില്‍ നൂറില്‍ താഴെ മാത്രമാണ്. എന്നാലും ഏഷ്യാനെറ്റ് ന്യൂസ് കുത്തകയായി നിലനിറത്തുന്ന ഒന്നാം സ്ഥാനം മറികടക്കാന്‍ മറ്റൊരു ചാനലിനും ഇതുവരെ സാധിച്ചിട്ടില്ല. ചാനല്‍ റേറ്റിങ്ങ് യുദ്ധത്തില്‍ 24 ന്യൂസ് രണ്ടാമതും മമനോരമ ന്യൂസ് മൂന്നാമതും മാതൃഭൂമി നാലാമതും ജനം ടിവി അഞ്ചാമതും കൈരളി ന്യൂസ് ആറാമതുമാണ്. പുതിയ സങ്കേതിക വിദ്യയോടെ അടുത്തിടെ വീണ്ടും സംപ്രക്ഷണം ആരംഭിച്ച റിപ്പോര്‍ട്ടര്‍ ടിവിക്ക് ഇതുവരെ ബാര്‍ക്കില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ടിആര്‍പി റേറ്റിങ്ങില്‍ റിപ്പോര്‍ട്ടര്‍ ടിവി ഏഴാമതാണ്.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.