ട്രോളിംഗ് നിരോധനം: കുതിച്ചുയർന്ന് മീൻ വില; മത്തി കിലോയ്ക്ക് 300 മുതൽ 350 വരെ; വിശദാംശങ്ങളും വില വിവര കണക്കുകളും

ട്രോളിങ് നിരോധനം നിലവില്‍വന്നതോടെ മീൻകറി കൂട്ടണമെങ്കില്‍ കീശ കാലിയാകും. അയല്‍ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ കേരളത്തിലും ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ മീൻവില കുതിച്ചുയരുകയാണ്. സാധാരണക്കാർ കറിവെക്കാൻ വാങ്ങുന്ന മത്തി, അയല ഇനങ്ങള്‍ക്ക് 150 രൂപയിലധികം വർധിച്ചു.

തമിഴ്നാട്, ആന്ധ്ര, ഗോവ എന്നിവിടങ്ങളില്‍നിന്നുള്ള വരവ് കുറഞ്ഞതോടെ ഒരു മാസത്തോളമായി വില കൂടിത്തുടങ്ങിയിരുന്നു. കേരളത്തില്‍കൂടി ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ വില കുത്തനെ ഉയർന്നു. കോഴിക്കോട് മൊത്തമാർക്കറ്റില്‍ മത്തി ഒരു കിലോ കിട്ടണമെങ്കില്‍ 280 രൂപ കൊടുക്കണം. അയല 270 ആണ് വില. ചില്ല വിപണിയില്‍ ഇത് 300-340 വരെയാണ്. ഒരുമാസം മുമ്ബ് 100-150 വരെയായിരുന്നു വില.

കർണാടക, തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ട്രോളിങ് നിരോധനം നേരത്തെ തുടങ്ങിയിരുന്നു. പല സംസ്ഥാനങ്ങളിലും ഈ മാസം 15ഓടെ ട്രോളിങ് നിരോധനം അവസാനിക്കും. അവിടങ്ങളില്‍നിന്ന് മത്സ്യങ്ങള്‍ വന്നുതുടങ്ങുന്നത് വരെ വിലക്കയറ്റം തുടരുമെന്ന് വ്യാപാരികള്‍ പറഞ്ഞു. പല മീനുകളും ഫ്രോസണ്‍ ആയിട്ടാണ് ഇപ്പോള്‍ മാർക്കറ്റില്‍ എത്തുന്നത്.

ad 3
ചില്ലറ വിപണിയില്‍ മത്തിക്ക് 300-320 വരെ കൊടുക്കണം. കോര 280-300, ചൂള-240, ചെമ്മീൻ ചെറുത് 300-350, ചെമ്മീൻ വലുത് 400-450 എന്നിങ്ങനെയാണ് വില. ഉണക്ക മീനിനും വില കുതിച്ചുയർന്നു. സ്രാവിന് 400 രൂപയും തിരണ്ടി-200 രൂപയും കൊടുക്കണം. മാന്തള്‍-180, മുള്ളൻ 150-180ഉം വേണം. പച്ചക്കറി വില കുതിച്ചുയരുന്നതിന് പിന്നാലെ മത്സ്യങ്ങള്‍ക്കും വില വർധിച്ചതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുകയാണ്. കോഴിയിറച്ചി വിലയും വർധിച്ചിട്ടുണ്ട്.

ഒരു കിലോ അയക്കൂറ (നെയ് മീൻ) ലഭിക്കണമെങ്കില്‍ കോഴിക്കോട് മൊത്ത വിപണിയില്‍തന്നെ 1000-1100 രൂപ കൊടുക്കണം. ചില്ലറ വിപണിയിലെത്തുമ്ബോള്‍ വില വീണ്ടും ഉയരും. വിലക്കയറ്റം കാരണം ചെറുകിട വ്യാപാരികള്‍ അയക്കൂറ പോലുള്ള മുന്തിയ ഇനം മത്സ്യങ്ങള്‍ വില്‍പനക്ക് വെക്കുന്നില്ല. വില കൂടിയതോടെ മീൻ വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. മീനുകളുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.