ആവേശപ്പോരില്‍ അഫ്ഗാന്‍! ബംഗ്ലാദേശിനെ തകര്‍ത്ത് സെമിയില്‍; ഓസീസ് പുറത്ത്

സെന്റ് വിന്‍സന്റ്: സെമി സാധ്യതകള്‍ മാറിമറിഞ്ഞ സൂപ്പര്‍ എട്ട് പോരാട്ടത്തിനൊടുക്കം അഫ്ഗാനിസ്താന്‍ സെമിയില്‍. സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ കീഴടക്കിയാണ് അഫ്ഗാന്‍ സെമിയിലെത്തിയത്. 8 റണ്‍സിനാണ് അഫ്ഗാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 20-ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115-റണ്‍സെടുത്തു.116-റണ്‍സെന്ന ലക്ഷ്യം 12.1 ഓവറില്‍ മറികടന്നാല്‍ ബംഗ്ലാദേശിന് സെമിയിലെത്താമായിരുന്നു. എന്നാല്‍, അത് സാധിച്ചില്ലെന്ന് മാത്രമല്ല ടീം പരാജയപ്പെടുകയും ചെയ്തു. മഴമൂലം വിജയലക്ഷ്യം 19-ഓവറില്‍ 114-റണ്‍സാക്കിയിരുന്നു. എന്നാല്‍, ബംഗ്ലാദേശ് 105-റണ്‍സിന് പുറത്തായി. നാല് വിക്കറ്റെടുത്ത റാഷിദ് ഖാനാണ് അഫ്ഗാനായി തിളങ്ങിയത്. ഗ്രൂപ്പില്‍നിന്ന് ഇന്ത്യ നേരത്തേ സെമിയിലെത്തിയിരുന്നു.

സെമി ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് അടിച്ചുതകര്‍ക്കാനൊരുങ്ങിയാണ് മൈതാനത്തിറങ്ങിയത്. ആദ്യ ഓവറില്‍ തന്നെ 13-റണ്‍സ് കണ്ടെത്തി. എന്നാല്‍ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാന്‍ ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി. തന്‍സിദ് ഹസ്സന്‍(0), നജ്മുള്‍ ഹൊസ്സൈന്‍ ഷാന്റോ(5), ഷാക്കിബ് അല്‍ഡ ഹസ്സന്‍(0) എന്നിവരെ പുറത്താക്കിയാണ് അഫ്ഗാനിസ്താന്‍ തിരിച്ചടിച്ചത്. ബംഗ്ലാദേശ് 23-3 എന്ന നിലയിലേക്ക് വീണു. തന്‍സിദ് ഹസ്‌നെ ഫസല്‍ഹഖ് ഫറൂഖി വീഴ്ത്തിയപ്പോള്‍ ഷാന്റോയേയും ഷാക്കിബിനേയും നവീന്‍ ഉള്‍ ഹഖ് മടങ്ങി. ടീം സ്‌കോര്‍ 31-ല്‍ നില്‍ക്കേ മഴ കളി തടസ്സപ്പെടുത്തി.

മഴ മാറി മത്സരം പുനരാരംഭിച്ചതോടെ ഇരുടീമുകളും പോരാട്ടം ശക്തമാക്കി. സൗമ്യ സാര്‍ക്കറേയും(10) തൗഹിദ് ഹൃദോയിയേയും(14) മടക്കി റാഷിദ് ഖാന്‍ അഫ്ഗാന് ജയപ്രതീക്ഷ സമ്മാനിച്ചു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 64-റണ്‍സെന്ന നിലയിലായി ബംഗ്ലാദേശ്. വിക്കറ്റുകള്‍ വീഴുമ്പോഴും ഒരു വശത്ത് നിലയുറപ്പിച്ച ലിട്ടണ്‍ ദാസ് ബംഗ്ലാദേശ് സ്‌കോറുയര്‍ത്തി. പത്തോവര്‍ അവസാനിക്കുമ്പോള്‍ ടീം 77-റണ്‍സെടുത്തു.
മഹ്‌മദുള്ളയേയും റിഷാദ് ഹൊസ്സൈനേയും പുറത്താക്കി റാഷിദ് അഫ്ഗാനെ ജയത്തിനരികിലെത്തിച്ചു. മഴ വീണ്ടും കളി തടസ്സപ്പെടുത്തിയതോടെ ലക്ഷ്യം 19-ഓവറില്‍ 114-ആയി മാറി. പിന്നാലെ ബംഗ്ലാദേശിന്റെ സെമി സാധ്യതകള്‍ അവസാനിച്ചു. എന്നാല്‍ മത്സരം ജയിച്ചാല്‍ അഫ്ഗാന് സെമിയിലേക്ക് മുന്നേറാമായിരുന്നു. വീക്കറ്റുകള്‍ വീണ്ടും നഷ്ടപ്പെട്ടതോടെ ബംഗ്ലാദേശ് 105-9 എന്ന നിലയിലായി. പിന്നാലെ വിക്കറ്റ് വീഴ്ത്തി അഫ്ഗാന്‍ സെമിയിലേക്ക് മുന്നേറി.
നാല് വിക്കറ്റെടുത്ത റാഷിദ് ഖാനാണ് അഫ്ഗാനായി തിളങ്ങിയത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.