വെള്ളമുണ്ട: വാഴക്കുല കച്ചവടം നടത്തുന്ന കടയിൽ നിന്ന് പണം കവർന്ന്
മുങ്ങിയ മോഷ്ടാവിനെപാലക്കാട്, കോങ്ങാട് നിന്നും സാഹസികമായി പിടികൂടിവെള്ളമുണ്ട പോലീസ്
പാലക്കാട്, കോങ്ങാട് ഷുഹൈബ് (24)നെയാണ് അതിസാഹസികമായി ചൊവ്വാഴ്‌ച പിടികൂടിയത്. കസ്റ്റഡിയിലെടുത്ത സമയം പോലീസുകാരെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറെ പണിപ്പെട്ടാണ് കീഴടക്കിയത്. പോലീസുകാരിലൊ രാളെ മുഖത്ത് ഇടിച്ച് ചുണ്ട് മുറിക്കുകയും പല്ലുകൾക്ക് പരിക്കേൽപ്പിക്കുകയും, മറ്റൊരാളെ തള്ളി വീഴ്ത്തി പരിക്കേൽപ്പിക്കുകയും ചെയ്‌തു. പ്രതിക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് പാ ലക്കാട് കോങ്ങാട് സ്റ്റേഷനിൽ കേസെടുത്തു. ആറുവാൾ സ്വദേശിയുടെ ആറുവാൾ അടിവാരത്തുള്ള വാഴക്കുല കച്ചവടം നടത്തുന്ന കടയിലാണ് 23.06.2024 തീയതി മോഷണം നടന്നത്. കടയിലെ മേശ വലിപ്പിന്റെ ലോക്ക് പൊട്ടിച്ച് 20,000 രൂപയാണ് കവർന്നത്. വെള്ളമുണ്ട ഇൻസ്പെക്ടർ എസ്. എച്ച്.ഒ രതീഷ് തെരുവത്ത്പീടികയിലിൻ്റെ നിർദേശപ്രകാരം സിവിൽ പോ ലീസ് ഓഫിസർമാരായ മുഹമ്മദ് നിസാർ, നിബിൻ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എസ്.ഐ വിനോദ് ജോസഫ്,എസ്.സി.പി. അനൂപ് എന്നിവരാണ് കേസന്വേഷിച്ചത്.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ