ജീവിത പങ്കാളിയെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഒഴിവാക്കുന്നത് ക്രൂരതയായി കണക്കാക്കാം; ഭർത്താവിന് വിവാഹമോചനം അനുവദിച്ചു: തെലുങ്കാന ഹൈക്കോടതിയുടെ വിധി

വിവാഹബന്ധത്തിലെ ക്രൂരതയുടെ നിര്‍വചനം വിപുലീകരിച്ചുകൊണ്ട്, ഭാര്യാഭര്‍ത്താക്കന്‍മാര്‍ പരസ്പരം ഒരാളുടെ പ്രശസ്തി, സാമൂഹിക നില, ജോലി സാധ്യതകള്‍ എന്നിവ നശിപ്പിക്കുന്ന ഏത് പ്രവൃത്തിയും ക്രൂരതയായി കണക്കാക്കപ്പെടുമെന്ന് തെലങ്കാന ഹൈക്കോടതിയുടെ സുപ്രധാന വിധി. കൂടാതെ ജീവിത പങ്കാളിയെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഒഴിവാക്കുന്നതും ക്രൂരതയായി കണക്കാക്കുമെന്ന് ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ, ജസ്റ്റിസ് എംജി പ്രിയദർശിനി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഭർത്താവിൻ്റെ അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് ബെഞ്ച് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

2010ലാണ് ദമ്ബതികള്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഇരുവരും തമ്മില്‍ ദാമ്ബത്യ തർക്കം ആരംഭിച്ചു. 2011ല്‍ ഭാര്യ ഭർതൃവീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും ഭർത്താവിനെതിരെ അഞ്ച് ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തു. ഐപിസി സെക്ഷൻ 498 എ പ്രകാരം ക്രൂരത, സ്ത്രീധന പീഡനം തുടങ്ങിയ ആരോപണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

2015 മെയ് മാസത്തില്‍, ഭർത്താവിനൊപ്പം വീണ്ടും താമസിക്കാൻ ഭാര്യ എത്തിയെങ്കിലും താമസിയാതെ വീട് വിട്ടു. ഇതിന് പിന്നാലെ ഭർത്താവിനെതിരെ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ചുമത്തി. ഇതില്‍ ചില കേസുകളില്‍ ഭർത്താവ് കുറ്റവിമുക്തനായി. ഇതിന് പിന്നാലെയാണ് ഭർത്താവ് കോടതിയില്‍ വിവാഹമോചന ഹർജി നല്‍കിയത് . 2021 നവംബറില്‍, ഭാര്യയുടെ പെരുമാറ്റം ക്രൂരതയല്ലെന്ന് നിരീക്ഷിച്ച്‌ വിവാഹമോചനം അനുവദിക്കാൻ വിചാരണ കോടതി വിസമ്മതിച്ചു.

ഇതിന് പിന്നാലെയാണ് തെലങ്കാന ഹൈകോടതിയില്‍ വിചാരണക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഭർത്താവ് അപ്പീല്‍ ഹർജി നല്‍കിയത്. തനിക്കെതിരെ ഒന്നിന് പിറകെ ഒന്നായി ക്രിമിനല്‍ പരാതികള്‍ നല്‍കി ഭാര്യ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് ഭർത്താവ് വാദിച്ചു. അതേസമയം, ഭാര്യയുടെ സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് ഭർത്താവിന് ഉത്തരവാദിത്തമുണ്ടന്നും ജീവനാംശം ഉറപ്പാക്കാതെ വിവാഹമോചനം അനുവദിക്കരുതെന്നും ഭാര്യയുടെ അഭിഭാഷകൻ വാദിച്ചു.

ഭാര്യയുടെ പ്രവൃത്തികള്‍ മാനസികമായ ക്രൂരതയ്ക്ക് തുല്യമാണെന്നും പരിഹരിക്കാനാകാത്ത വിധം ദാമ്ബത്യബന്ധം തകർന്നെന്നും ഹൈകോടതി വിലയിരുത്തി. വിവാഹമെന്നത് വെറുമൊരു നേർച്ചയോ ചടങ്ങോ മാത്രമല്ലെന്നും കോടതി പറഞ്ഞു. ദാമ്ബത്യജീവിതം കൂട്ടായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ഒരുമിച്ച്‌ കെട്ടിപ്പടുക്കുന്ന ഇഷ്ടികകളുടെ വീട് പോലെയാണ്. ഓരോ വിവാഹത്തിനും കേന്ദ്രബിന്ദുവും അടിത്തറയുമുണ്ട്, അത് ദമ്ബതികളെ ഒന്നിപ്പിക്കുന്നു. ഭാര്യാഭര്‍ത്താക്കന്‍മാര്‍ വേര്‍പിരിയാന്‍ ആഗ്രഹിക്കുമ്ബോള്‍ ഈ കാമ്ബ് ‌നശിപ്പിക്കപ്പെടുന്നുവെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

വിവാഹത്തിന്റെ അടിത്തറ തന്നെ തകർന്നിരിക്കുകയാണെങ്കില്‍, ആ കെട്ടിടം പുനരുദ്ധാരണം ചെയ്യാനോ നിലനിർത്താനോ സാധിക്കില്ല. വിവാഹത്തിന്റെ അടിത്തറ തന്നെ തകര്‍ന്നു പോയിട്ടുണ്ടെങ്കില്‍, ദമ്ബതികളെ ഒന്നിച്ച്‌ ജീവിക്കാനും ഭാര്യാഭര്‍ത്താക്കന്‍മാരായി തുടരാനും കോടതിക്ക് നിര്‍ബന്ധിക്കാനാകില്ല. ദാമ്ബത്യ ജീവിതം പുനരുദ്ധരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെങ്കില്‍ വേര്‍പിരിയലാണ് ഉചിതമായ പരിഹാരം. രണ്ടുപേർക്ക് ഇനി ഒരുമിച്ചുള്ള ജീവിതം സങ്കല്‍പ്പിക്കാൻ കഴിയില്ലെന്നത് വിവാഹം വേർപെടുത്തുന്നതിനും വിവാഹമോചനത്തിന് ഉത്തരവിടുന്നതിനുമുള്ള മതിയായ കാരണമായി കാണണമെന്നും ഹൈകോടതി പറഞ്ഞു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.