സംസഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ആകെ എഴുപത്തി അയ്യായിരത്തി പതിമൂന്ന് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ മുന്നണികൾ തദ്ദേശ സ്ഥാപനങ്ങളിലെ അധികാരം പിടിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിരക്കിലാണ്.
ഒന്നര ലക്ഷം സ്ഥാനാർത്ഥികളാണ് ആകെ സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക നൽകിയത്.ഇതിൽ സൂഷ്മ പരിശോധനക്ക് ശേഷം തള്ളിയതും പിൻവലിച്ചതും കഴിഞ്ഞാൽ ആകെ എഴുപത്തി അയ്യായിരത്തി പതിമൂന്ന് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള സമയം തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിക്ക് അവസാനിച്ചപ്പോള്‍ 14 ജില്ലാ പഞ്ചായത്തുകളിലേക്ക് 1,317 -ഉം ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6,877-ഉം ഗ്രാമപഞ്ചായത്തുകളിലേക്ക് 54,494 -ഉം സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
മുനിസിപ്പാലിറ്റികളില്‍ 10,399 ഉം ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്ലായി 1,986 സ്ഥാനാര്‍ത്ഥികളും ജനവിധി തേടുന്നുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ രാത്രി ഒന്‍പത് വരെ ലഭ്യമായ കണക്കുകളാണ് ഇത്.
സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക വന്നതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ഇനിയുള്ള ദിവസങ്ങളിൽ മുന്നണികൾ തദ്ദേശ സ്ഥാപനങ്ങളിലെ അധികാരം പിടിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ്.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ