എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ…?

ഇന്ന് ഒരുപാട് പേർ അഭിമുഖീക്കരിക്കുന്ന വലിയ പ്രശ്നമാണ് എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു, അല്ലെങ്കില്‍ കേടുപാട് സംഭവിച്ചു എന്നത്. ഒരു ജോലിക്കോ മറ്റോ പോകാൻ ഉദ്ദേശിക്കുമ്പോഴാണ് ഇത് എല്ലാവരെയും കാര്യമായി ബാധിക്കുക. നമ്മുടെ നാട്ടിലെ ഒരു പൗരൻ്റെ അടിസ്ഥാന വിദ്യാഭ്യാസമെന്നത് എസ്‌എസ്‌എല്‍സി തന്നെയാണ്. അപ്പോള്‍ ഇതിൻ്റെ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാല്‍ ഉണ്ടായ കാര്യം പറയാനുണ്ടോ. എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റ് കൂടുതലും നഷ്ടമായവർ പഴയ തലമുറയില്‍പ്പെട്ട ആളുകളാകാം. വിദേശത്തോ മറ്റോ ഒരു ജോലി തേടി എത്തുമ്പോഴായിരിക്കും ഈ സർട്ടിഫിക്കറ്റിനെക്കുറിച്ച്‌ ഓർക്കുന്നത്. അങ്ങനെയൊരു സാഹചര്യത്തില്‍ ഇവ നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്താല്‍ വേവലാതി പിടിച്ച്‌ ഓടുകയെന്നത് സ്വഭാവികമാണ്. പുതിയ ഒരെണ്ണം എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്നതിനെ കുറിച്ച്‌ പലർക്കും വലിയ ധാരണ കാണില്ലെന്ന് ചുരുക്കം. അങ്ങനെയുള്ള അറിവ് പകരുന്ന ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അതില്‍ എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റ് നഷ്ടപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ എന്തു ചെയ്യാം എന്നതിനെപ്പറ്റി കൃത്യമായ വിവരങ്ങള്‍ പകർന്നു തരുന്നു.

കുറിപ്പില്‍ പറയുന്നത്

എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റ് നഷ്ടപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ എന്തു ചെയ്യും..? എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാല്‍ അല്ലെങ്കില്‍ കേടുപാട് സംഭവിച്ച് ഉപയോഗശൂന്യമായി പോകുകയോ ചെയ്യുമ്പോള്‍, ജനന തീയ്യതി, വിലാസം, ജാതി തുടങ്ങിയവയുടെ ആധികാരിക രേഖയാണ് നഷ്ടപ്പെടുന്നത്. ആയതിനാല്‍ എസ്എസ്എല്‍സി സർട്ടിഫിക്കറ്റിന് നമ്മുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഏറെ പ്രധാന്യമുണ്ട്. ഈ സഹചര്യത്തില്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തയ്യാറാക്കണം. അപേക്ഷയുടെ കൂടെ താഴെ പറയുന്ന രേഖകള്‍ തയ്യാറാക്കണം. ട്രഷറിയില്‍ ഡ്യൂപ്പ്ളിക്കറ്റ് സർട്ടിഫിക്കറ്റിന്റെ ഫീസ് ആയി 200 രൂപ അടച്ചതിന്റെ ചെല്ലാൻ കോപ്പി. സർട്ടിഫിക്കറ്റ് തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ 50 രൂപയുടെ മുദ്രപത്രത്തില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിന്റെ സീല്‍ പതിപ്പിച്ച സാക്ഷ്യപത്രം/വിദേശത്ത് വെച്ചാണ് സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതെങ്കില്‍ ജുഡീഷ്യല്‍ അധികാരമുള്ള ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥന്റെ മുദ്ര പതിപ്പിച്ച സാക്ഷ്യപത്രം. PRD അംഗീകരിച്ച ഏതെങ്കിലും പത്രത്തില്‍ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതായി പരസ്യം ചെയ്തതിന്റെ കോപ്പി. സർട്ടിഫിക്കറ്റിന് കേടുപാടുകള്‍ സംഭവിച്ചതാണെങ്കില്‍ അതിനെ കുറിച്ചുള്ള വിവരണവും, കേടുപാടുകള്‍ സംഭവിച്ച സർട്ടിഫിക്കറ്റും. മേല്‍പ്പറഞ്ഞ രേഖകള്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം പരീക്ഷയെഴുതിയ സ്കൂളിന്റെ മേലധികാരിയുടെ മുമ്പാകെ സമർപ്പിക്കേണ്ടതാണ്. സ്കൂളിലെ മേലുദ്യോഗസ്ഥൻ മേല്‍പ്പറഞ്ഞ രേഖകള്‍ വെരിഫൈ ചെയ്തതിന് ശേഷം അപേക്ഷയോടൊപ്പം ഉള്ള സാക്ഷ്യ പത്രത്തില്‍ ഒപ്പിട്ട് തരുന്നതായിരിക്കും. മേല്‍പ്പറഞ്ഞ രേഖകളും, സാക്ഷ്യപത്രവും കൂടി തിരുവനന്തപുരത്തുള്ള പരീക്ഷാഭവനിലേക്ക് അയക്കേണ്ടതാണ്. സംസ്ഥാനത്തെ ഏത് ട്രഷറിയില്‍ വേണമെങ്കിലും ഫീസ് അടയ്ക്കാവുന്നതാണ്. കേരളത്തിന് പുറത്തുള്ള ആളുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ആണ് ഫീസ് അടക്കേണ്ടത്. ഇനി എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റ് നഷ്ടപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ വേവലാതിപ്പെടുകയല്ല വേണ്ടത്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കി ഇതില്‍ പറയുന്നപോലെ കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത്. എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട് വിഷമത്തില്‍ കഴിയുന്ന പലർക്കും ഇത് പ്രയോജനപ്പെടും.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി

നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്

ലൈംഗിക ഉദേശ്യമില്ലാതെ ‘ഐ ലവ് യൂ’ എന്ന് പറയാം, കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി

മുബൈ: ലൈംഗിക ഉദേശ്യത്തോടെ അല്ലാതെ ‘ഐ ലവ് യൂ’ എന്ന് പറയുന്നത് പീഡന കുറ്റമായി കാണാനാകില്ലായെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നിര്‍ണായക വിധി. ജസ്റ്റിസ്

മൈക്ക് കണ്ണിൽകൊണ്ടു, ‘എന്താ മോനെ ഇതൊക്കെ’ പ്രകോപിതനാകാതെ പ്രതികരിച്ച് മോഹൻലാൽ

സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയിരിക്കുകയാണ് മോഹന്‍ലാല്‍. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്‌കാരം വാങ്ങാന്‍ നടന്‍ എത്തിയിരുന്നു. ഇപ്പോഴിതാ പുരസ്‌കാരം സ്വീകരിച്ച് മടങ്ങുന്നതിനിടയില്‍ കണ്ണില്‍ മൈക്ക് കൊണ്ടപ്പോഴുണ്ടായ നടന്റെ പ്രതികരണം

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം ; മുഖ്യമന്ത്രി

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫീസുകള്‍ കയറിയിറങ്ങാതെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനാണ് കെ-സ്മാര്‍ട്ട് പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നും അതിന്റെ ലക്ഷ്യത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ജീവനക്കാര്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സേവനങ്ങള്‍

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ന്യൂനമർദ്ദം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി പ്രവചനം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.