കോസ്റ്റലി ആവാൻ ഗൂഗിൾ പേ; ഇത്തരം ഇടപാടുകൾക്ക് ഇനി കൺവീനിയൻസ് ഫീ: ഉപഭോക്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

പ്രമുഖ യു.പി.ഐ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. പ്രായഭേദമന്യേ ഗൂഗിള്‍ പേ എന്ന വാക്ക് നിത്യജീവിതത്തില്‍ ഉപയോഗിക്കാത്തവർ വിരളമാണ്.ഗൂഗിള്‍ പേക്കു പിന്നാലെ നിരവധി പ്ലാറ്റ്ഫോമുകള്‍ വിപണിയിലുണ്ടെങ്കിലും കൂടുതല്‍ ജനകീയമായത് ഗൂഗിള്‍ പേ തന്നെയാണ്.

വൈദ്യുതി ബില്‍, മൊബൈല്‍ റീച്ചാർജ്, ഗ്യാസ് ബില്‍ തുടങ്ങി എല്ലാ ഇടപാടുകള്‍ നടത്തുവാനും ഗൂഗിള്‍ പേ അധിക ചാർജുകളൊന്നും ഈടാക്കിയിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ ഇത്തരം ഇടപാടുകള്‍ക്കെല്ലാം കണ്‍വീനിയൻസ് ചാർജ് ഈടാക്കും.

ക്രെഡിറ്റ് കാർഡുകള്‍, ഡെബിറ്റ് കാർഡുകള്‍ എന്നിവ ഉപയോഗിച്ച്‌ നടത്തുന്ന പേയ്‌മെന്റുകള്‍ക്കെല്ലാം നിരക്കുകള്‍ ബാധകമാണ്. ഇടപാട് മൂല്യത്തിന്റെ 0.5% മുതല്‍ 1% വരെ ഫീസുകളും ബാധകമായ ജി.എസ്.ടിയും ഈടാക്കും. ഒരു വർഷം മുമ്ബ് മൊബൈല്‍ റീചാർജുകള്‍ക്ക് 3 രൂപ കണ്‍വീനിയൻസ് ഫീസ് ഏർപ്പെടുത്താനുള്ള ഗൂഗിള്‍ പേയുടെ തീരുമാനത്തെ തുടർന്നാണിത്.

ബില്‍ പേയ്‌മെന്റുകള്‍ക്കാണ് ഗൂഗിള്‍ പേ പ്ലാറ്റ്‌ഫോം ഫീസ് ഏർപ്പെടുത്തിയത്, സേവന ദാതാക്കള്‍ പേയ്‌മെന്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവുകള്‍ നികത്താനുള്ള മാർഗമായിട്ടാണ് ഇത് കണക്കാക്കുന്നത്.

ഫിൻടെക് ആപ്പുകളിലെ കേമൻ

യു.പി.ഐ ആപ്പുകളില്‍ നിലവില്‍ രണ്ടാമത്തെ സ്ഥാനത്താണ് ഗൂഗിള്‍ പേ. ഏറ്റവും മുന്നില്‍ ഫോണ്‍ പേയാണ്. ഔദ്യോഗിക റിപ്പോർട്ടുകള്‍ പ്രകാരം, യു.പി.ഐ ഇടപാടുകളുടെ ഏകദേശം 37 ശതമാനമാണ് ഗൂഗിള്‍ പേയിലൂടെ പ്രോസസ്സ് ചെയ്യുന്നത്. ജനുവരിയിലെ കണക്കനുസരിച്ച്‌, ഈ പ്ലാറ്റ്‌ഫോമില്‍ 8.26 ലക്ഷം കോടി രൂപയുടെ യു.പി.ഐ ഇടപാടുകള്‍ പ്രോസസ്സ് ചെയ്തിട്ടുണ്ട്.

കണ്‍വീനിയൻസ് അല്ലെങ്കില്‍ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത് ഒരു സാധാരണ വ്യവസായ രീതിയാണ്. ഗൂഗിള്‍ പേ മുമ്ബ് ഈ ഫീസ് സ്വീകരിച്ചിരുന്നെങ്കിലും, ഇപ്പോഴാണ് അത് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

അധിക ചാർജിന്റെ ഗുണങ്ങള്‍…

ഗൂഗിള്‍ പേയുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ക്രെഡിറ്റ് കാർഡ് അല്ലെങ്കില്‍ ഡെബിറ്റ് കാർഡ് പേയ്‌മെന്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവുകള്‍ വഹിക്കാൻ കണ്‍വീനിയൻസ് ഫീസ് സഹായിക്കുന്നു. എന്നാല്‍ ഒരു ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള യുപിഐ പേയ്‌മെന്റുകള്‍ക്ക് ഒരു കണ്‍വീനിയൻസ് ഫീസും ബാധകമല്ല.

ഏറ്റവും വലിയ യുപിഐ പേയ്‌മെന്റ് ദാതാവായ ഫോണ്‍പേയുടെ വെബ്‌സൈറ്റില്‍ പറയുന്നത്- വെള്ളം, പൈപ്പ് ഗ്യാസ്, വൈദ്യുതി ബില്ലുകള്‍ എന്നിവയ്‌ക്കായി ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാർഡുകള്‍ വഴി നടത്തുന്ന പേയ്‌മെന്റുകള്‍ക്കും കണ്‍വീനിയൻസ് ഫീസ് ഈടാക്കുന്നു.

ഫിൻടെക് ആപ്പുകള്‍ക്ക് വരുമാനം ലഭിക്കും…

യുപിഐ വളർന്നിട്ടും അത്തരം പേയ്‌മെന്റുകളില്‍ നിന്ന് ഗണ്യമായ വരുമാനം സൃഷ്ടിക്കുന്നതില്‍ ഫിൻടെക് കമ്ബനികള്‍ വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. PwC വിശകലനം അനുസരിച്ച്‌ , വ്യക്തി-വ്യാപാരി (merchant) തമ്മിലുള്ള യു.പി.ഐ ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുന്നതിനായി ഇടപാട് മൂല്യത്തിന്റെ ഏകദേശം 0.25% ചെലവ് പങ്കാളികള്‍ വഹിക്കുന്നു. 2024 സാമ്ബത്തിക വർഷത്തില്‍, യു.പി.ഐ ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവ് ഏകദേശം 12,000 കോടി രൂപയായിരുന്നു, അതില്‍ 4,000 കോടി രൂപ 2,000 രൂപയില്‍ താഴെയുള്ള കുറഞ്ഞ മൂല്യമുള്ള ഇടപാടുകള്‍ക്കാണ്.

2020 മുതല്‍, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 2,000 രൂപയില്‍ താഴെയുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR) ഒഴിവാക്കണമെന്ന് ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. 2021ല്‍ ഇത്തരം ഇടപാടുകള്‍ക്ക് സർക്കാർ MDR ചെലവുകള്‍ തിരിച്ചടയ്ക്കാൻ തുടങ്ങി. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 1.1% മർച്ചന്റ് ഫീസ് അനുവദനീയമാണ്.

യു.പി.ഐയുടെ വളർച്ച ഉറപ്പാക്കുന്നതില്‍ ഇന്ത്യൻ സർക്കാർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അതിനാലാണ് കുറഞ്ഞ മൂല്യമുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട ചെലവുകള്‍ സർക്കാർ വഹിക്കുന്നത്. എന്നിരുന്നാലും, ചെറിയ ഇടപാടുകള്‍ക്ക് MDR ഇല്ലാത്തത് യു.പി.ഐ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് നേരിട്ട് പണം പിരിക്കാനുള്ള മാർഗമായി മാറി.

സാമ്ബത്തിക വെല്ലുവിളികള്‍ക്കിടയിലും യു.പി.ഐയുടെ വളർച്ച തുടരുന്നു. 2025 ജനുവരിയില്‍, യു.പി.ഐയുടെ മൊത്തം ഇടപാടുകള്‍ 16.99 ബില്യണ്‍ ആയിരുന്നു, അതായത് 23.48 ലക്ഷം കോടി രൂപയായിരുന്നു. നിലവിലെ യു.പി.ഐ വാർഷിക വളർച്ച 39 ശതമാനമാണ്.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ

ആചാരസ്ഥാനികര്‍, കോലധാരികളുടെ വേതനം

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍, കോലധാരികള്‍ എന്നിവര്‍ 2025 മാർച്ച് മുതല്‍ 2025 ജൂലൈ വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോര്‍ഡില്‍

ടെൻഡർ ക്ഷണിച്ചു

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സിജൻ സിലിണ്ടറുകൾ നിറച്ച് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികൾ/ വ്യക്തികൾ നിന്നും ടെൻഡർ ക്ഷണിച്ചു. സ്ഥാപനങ്ങൾക്ക് ഓക്സിജൻ വിതരണം ചെയ്യുന്നതിൽ കുറഞ്ഞത് മൂന്ന് വർഷത്തെ

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്ക്

എംഎൽഎ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ മതിശ്ശെരി കാപ്പുക്കുന്ന്‌- മനക്കൽ പുതിയ കോളനി റോഡിന്റെ ടാറിങ് പ്രവൃത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ടി സിദ്ദിഖ് എംഎല്‍എയുടെ

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.