വീട്ടില്‍ പഴയതോ കാലാവധി കഴിഞ്ഞതോ ആയ മരുന്നുകള്‍ ഉണ്ടോ…

വീട്ടില്‍ പഴയതോ കാലാവധി കഴിഞ്ഞതോ ആയ മരുന്നുകള്‍ ഉണ്ടെങ്കില്‍ അവ ഉദാസീനമായി വലിച്ചെറിയും മുമ്പ് രണ്ട് തവണ ചിന്തിക്കുക. ഉപയോഗിക്കാത്തതും പഴയതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ സംസ്‌കരിക്കാന്‍ പൊതുജനങ്ങളെ സഹായിക്കുന്നതിന് ഇന്ത്യയിലെ മരുന്ന് നിയന്ത്രണ ഏജന്‍സിയായ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഒ) പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷം വരാതിരിക്കാന്‍ ഇവ പറമ്പിലും മറ്റും വലിച്ചെറിയുന്നത് ഒഴിവാക്കാനാണ് നിര്‍ദ്ദേശം. വളര്‍ത്തുമൃഗങ്ങള്‍ ഉള്‍പ്പെടെ മറ്റുള്ളവര്‍ക്ക് ആകസ്മികമായി ദോഷം വരുത്താതിരിക്കാന്‍ ചില മരുന്നുകള്‍ സിങ്കിലോ ടോയ്‌ലറ്റിലോ ഫ്ലഷ് ചെയ്ത് കളയാനാണ് സിഡിഎസ്‌സിഒ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത്. 17 മരുന്നുകളാണ് ‘ഫ്ലഷ് ലിസ്റ്റി’ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനമായും ഡോസ് കൂടുതലുള്ള ഒപിയോയിഡുകളും ഫെന്റനൈല്‍, ഫെന്റനൈല്‍ സിട്രേറ്റ്, മോര്‍ഫിന്‍ സള്‍ഫേറ്റ്, ബ്യൂപ്രെനോര്‍ഫിന്‍, ഡയസെപാം, ട്രമാഡോള്‍, മെത്തഡോണ്‍ ഹൈഡ്രോക്ലോറൈഡ്, ഓക്‌സികോഡോണ്‍ തുടങ്ങിയ നിയന്ത്രിത മരുന്നുകളാണ് ഈ ലിസ്റ്റിലുള്ളത്. ചെറിയ അളവില്‍ പോലും ഈ മരുന്നുകളുടെ ദുരുപയോഗം മാരകമായേക്കാം. വേദനസംഹാരിയായും മാനസികാരോഗ്യം അല്ലെങ്കില്‍ നാഡീ വൈകല്യങ്ങള്‍ എന്നിവയ്ക്കായാണ് ഈ മരുന്നുകള്‍ സാധാരണഗതിയില്‍ ആരോഗ്യ വിദഗ്ധര്‍ കുറിച്ചുനല്‍കുന്നത്. എന്നാല്‍ ഈ മരുന്നുകള്‍ക്ക് ആസക്തി, ദുരുപയോഗം, ആകസ്മികമായ അമിത അളവ് എന്നിവയ്ക്കുള്ള ഉയര്‍ന്ന അപകടസാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് പ്രത്യേക നിര്‍മാര്‍ജന മുന്‍കരുതലുകള്‍ ആവശ്യമാണെന്ന് സിഡിഎസ്‌സിഒ പറയുന്നു. ഡോക്ടര്‍മാര്‍ മരുന്ന് നിര്‍ദ്ദേശിച്ച വ്യക്തിയല്ലാതെ മറ്റാരെങ്കിലും ഇത് കഴിച്ചാലും അപകടമാണ്. മരുന്ന് യഥാര്‍ത്ഥത്തില്‍ കഴിക്കേണ്ട വ്യക്തിയല്ലാതെ മറ്റാരെങ്കിലും ഒരു ഡോസ് മാത്രം കഴിച്ചാലും പ്രത്യാഘാതം വലുതായിരിക്കും. വീട്ടിലെ ആളുകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും അപകടം ഉണ്ടാകാതിരിക്കാന്‍ പൊതുജനങ്ങള്‍ കാലഹരണപ്പെട്ടതോ, ആവശ്യമില്ലാത്തതോ, ഉപയോഗിക്കാത്തതോ ആയ ഈ ലിസ്റ്റില്‍ പറയുന്ന മരുന്നുകള്‍ സിങ്കിലോ ടോയ്‌ലറ്റിലോ കളയണമെന്നാണ് നിര്‍ദ്ദേശം. ഇവയില്‍ മാരകമായ ഘടകങ്ങളാണ് അടങ്ങിയിട്ടുള്ളതെന്നും മരുന്ന് നിയന്ത്രണ ഏജന്‍സി പറയുന്നു. 15 പേജുകളുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ രേഖയാണ് മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച്‌ പുറത്തിറക്കിയിട്ടുള്ളത്. അബദ്ധവശാല്‍ കഴിച്ചാല്‍ പ്രത്യേകിച്ച്‌ അപകടകരമായേക്കാവുന്ന തിരഞ്ഞെടുത്ത ഒരു കൂട്ടം മരുന്നുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഉയര്‍ന്നുവരുന്ന അപകടസാധ്യതകളെയും സുരക്ഷാ ഡാറ്റയെയും അടിസ്ഥാനമാക്കി ഇടയ്ക്കിടെ ഈ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്‌തേക്കാം. കാലഹരണപ്പെട്ട മരുന്നുകള്‍ സംസ്‌കരിക്കാന്‍ പൊതുജനങ്ങളെ സഹായിക്കുന്നതിന് സംസ്ഥാന മരുന്ന് നിയന്ത്രണ വകുപ്പുകളും പ്രാദേശിക തലത്തിലുള്ള മരുന്ന് വിദഗ്ധരുടെ അസോസിയേഷനുകളും ‘മരുന്ന് നിര്‍മാര്‍ജന പരിപാടികള്‍’ ആവിഷ്‌കരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൗരന്മാര്‍ക്ക് പഴയ മരുന്നുകള്‍ സുരക്ഷിതമായി ഉപേക്ഷിക്കാന്‍ കഴിയുന്ന നിയുക്ത സ്ഥലങ്ങള്‍ ഈ സംരംഭങ്ങള്‍ സ്ഥാപിക്കും. ശേഖരിച്ച മരുന്നുകള്‍ സംസ്ഥാന ഡ്രഗ് ലൈസന്‍സിംഗ് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ സംസ്‌കരിക്കും. ഉപയോഗിക്കാത്തതോ കാലഹരണപ്പെട്ടതോ ആയ മരുന്നുകളുടെ അശാസ്ത്രീയമായ നിര്‍മാര്‍ജനം പരിസ്ഥിതി മലിനീകരണത്തിന്റെ പ്രാഥമിക കാരണങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നുത്. ഇത്തരം മരുന്നുകള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ നിയുക്ത സ്ഥലങ്ങളില്‍ നിര്‍മാര്‍ജന പരിപാടികള്‍ നടപ്പാക്കും. അവിടെ ആളുകള്‍ക്ക് കാലഹരണപ്പെട്ട മരുന്നുകള്‍ ഉപേക്ഷിക്കാന്‍ കഴിയും. ഈ മരുന്നുകള്‍ പിന്നീട് അസോസിയേഷനുകള്‍ വഴി സംസ്‌കരിക്കും. സംസ്ഥാന മരുന്ന് ലൈസന്‍സിംഗ് അതോറിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും ഇത് നടപ്പാക്കുക. രജിസ്റ്റര്‍ ചെയ്തതോ ലൈസന്‍സുള്ളതോ ആയ ബാഹ്യ ഏജന്‍സികളുടെ സഹായത്തോടെ 2016- ലെ ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ നിയമങ്ങള്‍ പ്രകാരമായിരിക്കും മരുന്നുകളുടെ സംസ്‌കരണം. കാലഹരണപ്പെട്ടതോ ഉപയോഗിക്കാത്തതോ ആയ മരുന്നുകളുടെ സുരക്ഷിതവും ശരിയായ രീതിയിലുള്ളതുമായ നിര്‍മാര്‍ജനം പരിസ്ഥിതിയെയും പൊതുജനാരോഗ്യത്തെയും സംരക്ഷിക്കുന്നതിന് നിര്‍ണായകമാണ്. ഈ മരുന്നുകളുടെ അനുചിതമായ നിര്‍മാര്‍ജനം പൊതുജനാരോഗ്യത്തിനും മൃഗങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും അപകടകരമാകാമെന്നും ഇന്ത്യന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ (ഡിസിജിഐ) രാജീവ് സിംഗ് രഘുവംശി സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അറിയിച്ചു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.