ക്ഷീണം, വിട്ടുവിട്ടുള്ള പനി, മുടികൊഴിച്ചില്‍, ഈ ലക്ഷണങ്ങള്‍ സ്ഥിരമാണോ കോര്‍ട്ടിസോള്‍ വര്‍ധിക്കുന്നതാവാം

ശരീരത്തിന് പലവിധത്തിലുള്ള അസ്വസ്ഥത ഉണ്ടാകുമ്പോള്‍ നമ്മള്‍ ഡോക്ടറെ കാണുകയും ചികിത്സ തേടുകയും ചെയ്യാറുണ്ട്. മാനസികവും ശാരീരികവുമായ പല ആരോഗ്യപ്രശ്‌നങ്ങളും നമ്മുടെ ആരോഗ്യത്തിന്റെ താളം തെറ്റിക്കും. അത്തരത്തില്‍ ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ് അഡ്രീനല്‍ ഗ്രന്ധികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവിലുണ്ടാകുന്ന വ്യത്യാസം.

എന്താണ് കോര്‍ട്ടിസോള്‍
വൃക്കയുടെ മുകളിലുള്ള അഡ്രീനല്‍ ഗ്രന്ധികള്‍ ഉത്പാദിപ്പിക്കുന്ന ഒരു സ്റ്റിറോയിഡ് ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. ഇവ നമ്മുടെ ആരോഗ്യത്തിന്റെ വിവിധ വശങ്ങളെ ബാധിക്കുകയും സമ്മര്‍ദ്ദത്തോടുള്ള ശരീരത്തിന്റെ പ്രതികരണത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. സമ്മര്‍ദ്ദം മാത്രമല്ല മെറ്റബോളിസം, ഇമ്യൂണിറ്റി പ്രതികരണങ്ങള്‍ എന്നിവയെ ക്രമീകരിക്കാനും കോര്‍ട്ടിസോള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നതും കുറയുന്നതും ആരോഗ്യത്തെ ബാധിക്കും.
ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് കൂടുമ്പോള്‍ എന്ത് സംഭവിക്കും

വിട്ടുമാറാത്ത ക്ഷീണം
വിട്ടുമാറാത്ത ക്ഷീണവും അമിതമായ ഉറക്കവും ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നു എന്നതിന്റെ ലക്ഷണമായിരിക്കാം. കോര്‍ട്ടിസോള്‍ ഉറക്ക ചക്രത്തെ തടസ്സപ്പെടുത്തുകയും ഉറക്കത്തിന്റെ ഗുണനിലവാരം മോശമാക്കുകയും ചെയ്യും. ദീര്‍ഘകാലമായി കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നത് നാഡീവ്യൂഹത്തെ ബാധിക്കും അതുകൊണ്ടാണ് ക്ഷീണം ഉണ്ടാകുന്നത്.
ശരീരഭാരം കൂടുക
കാരണങ്ങളൊന്നും ഇല്ലാതെതന്നെ ശരീരഭാരം വര്‍ധിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്.പ്രത്യേകിച്ച് അടിവയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. ഇത് കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നതുകൊണ്ടുളള പ്രശ്‌നമാണ്. മാത്രമല്ല കോര്‍ട്ടിസോള്‍ അളവ് കൂടിയാല്‍ അത് മധുരമുളളതും കൊഴുപ്പടങ്ങിയതുമായ ഭക്ഷണങ്ങളോട് ഉള്ള ആസക്തി വര്‍ധിപ്പിക്കും.
Image
ഇടയ്ക്കിടെയുണ്ടാകുന്ന പനി
കോര്‍ട്ടിസോള്‍ പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തും. പതിവായി കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നത് അസുഖങ്ങള്‍ കൂടുതല്‍ പിടിപെടാന്‍ കാരണമാകുന്നു. ചില ആളുകളില്‍ മുറിവുകള്‍ ഉണങ്ങാനുളള കാലതാമസവും ഉണ്ടാകും. കാരണം കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നത് ശരീരത്തിലെ അണുബാധകള്‍, രോഗാണുക്കള്‍ ഇവയെ ചെറുക്കാനുള്ള ശേഷി കുറയ്ക്കുന്നതുകൊണ്ടാണ്.
Image
അസ്വസ്ഥത വര്‍ധിക്കുന്നു
കോര്‍ട്ടിസോളും മാനസിക ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ അളവ് കൂടുന്നത് മാനസിക നിലയെ അസ്വസ്ഥതപ്പെടുത്തുകയും ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. ശരീരത്തിലെ ന്യൂറോ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതുകൊണ്ട് വികാരങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യും.

മുഖക്കുരുവും മുടികൊഴിച്ചിലും
ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് ചര്‍മ്മത്തിന്റെയും മുടിയുടെയും പേശികളുടെയും ആരോഗ്യത്തെ ബാധിക്കുന്നു. മുഖക്കുരു കോര്‍ട്ടിസോള്‍ വര്‍ധനവിന്റെ മറ്റൊരു ലക്ഷണമാണ്. മുടിയുടെ കട്ടി കുറയുന്നതും പേശികള്‍ ദുര്‍ബലമാകുന്നതും കോര്‍ട്ടിസോളിന്റെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു.

സ്ഥിരമായി എനർജി ഡ്രിങ്ക് ഉപയോഗിക്കുന്ന അൻസിലിന് യുവതി കളനാശിനി നൽകിയത് റെഡ് ബുള്ളിൽ

കോതമംഗലം അന്‍സില്‍ കൊലപാതകക്കേസില്‍ പെണ്‍സുഹൃത്ത് വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍. വീട്ടിലെ തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ കണ്ടെത്തി. കൊലപാതകവും ആസൂത്രണവും യുവതി തനിച്ചാണ് നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസുളളത്. തെളിവെടുപ്പ് പൂർത്തിയായതോടെ യുവതിയെ റിമാൻഡ്

പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ ശക്തയായ സ്ഥാനാർത്ഥി; പരാതി എ.എം.എം.എ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ: ശ്വേത

കൊച്ചി: അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസില്‍ ഹൈക്കോടതിയില്‍ ശക്തമായ വാദങ്ങളുമായി നടി ശ്വേതാ മേനോന്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടി ശക്തമായ വാദങ്ങള്‍ ഉന്നയിച്ചത്. സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ.എം.എംഎയുടെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിനാലാണ്

ഇയർഫോൺ സ്ഥിരം ഉപയോഗിക്കുന്നവരാണോ? 60:60 രീതിയിൽ ആക്കിയില്ലെങ്കിൽ പണി പാളും

ഇയർഫോണുകൾ നമ്മുടെയെല്ലാം ദൈനംദിനം ജീവിതത്തിൽ സ്ഥിരമായ ഒരു ടെക്ക്‌നിക്കൽ ഡിവൈസാണ്. സ്ഥിരമായി ഇത് ഉപയോഗിക്കുന്നത് ചെവിക്ക് നല്ലതല്ലെന്ന് ഒരുപാട് പഠനങ്ങളിൽ തെളിയിച്ചതാണ്. ദീർഘനേരം ഇത് ഉപയോഗിക്കുന്നത് ചെവിയുടെ ആരോഗ്യത്തിന് ഒരിക്കലും നല്ലതല്ല. എന്നാൽ കുട്ടികളടക്കം

പാപ്പിനിശേരിയില്‍ പതിനേഴുകാരിയായ ഭാര്യ പ്രസവിച്ചു; 34കാരനായ ഭര്‍ത്താവിനെതിരെ പോക്‌സോ കേസ്

വളപട്ടണം: പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ. പാപ്പിനിശ്ശേരിയിൽ താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശിയായ 34-കാരനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ് പതിനേഴുകാരി പ്രസവിച്ചത്.

ഫാർമസിസ്റ്റ് നിയമനം

കുറുക്കൻമൂല എഫ്എച്ച്സി ഫാർമസിയിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. ബിഫാം/ഡിഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. പ്രായപരിധി 18നും 45നുമിടയിൽ. കുറുക്കൻമൂല പരിധിയിലുള്ളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം

ഫുട്ബോൾ പരിശീലക നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഗോൾഡ് ബൂട്ട് ഫുട്ബോൾ പരിശീലന പദ്ധതിയിലേക്ക് പരിശീലകരെ നിയമിക്കുന്നു. എഐഎഫ്എഫിന്റെ ഡി-ലൈസൻസാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ ഓഗസ്റ്റ് 16ന് രാവിലെ 11ന് മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.