ഗൂഗിളിന്റെ പുതിയ AI ടൂള്‍ എത്തുന്നു; ഇനി ഒരൊറ്റ പ്രോംപ്ടില്‍ യൂട്യൂബ് ഷോര്‍ട്സ് റെഡിയാകും: എന്താണ് വിയോ 3?

ഗൂഗിളിന്റെ എഐ അധിഷ്ഠിത വീഡിയോ ജനറേഷന്‍ ടൂളായ വിയോ 3 (Veo3) യൂട്യൂബിലും എത്തുന്നു. യൂട്യൂബ് ഷോര്‍ട്‌സിലേക്കുള്ള ബാക്ക്ഗ്രൗണ്ടുകളും വീഡിയോ ക്ലിപ്പുകളും ഇനി വിയോ 3യുടെ സഹായത്തോടെ നിര്‍മിക്കാം. ഈയടുത്താണ് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) സഹായത്തോടെ ഷോർട്സ് വീഡിയോകള്‍ നിർമിക്കാൻ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ അവസരം നല്‍കി തുടങ്ങിയത്. ഒരു ടെക്സ്റ്റ് പ്രോംപ്റ്റ് നല്‍കി ഇനി മുതല്‍ ഷോർട്സിനായി വീഡിയോകള്‍ നിർമിക്കാനാകും.അധികം വൈകാതെ ഈ സൗകര്യം യൂട്യൂബിലും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാന്‍സ് ലയന്‍സ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ക്രിയേറ്റിവിറ്റി 2025 ഇവന്റില്‍ യൂട്യൂബ് സിഇഒ നീല്‍ മോഹനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ വിയോ 3യുടെ മുൻ വേർഷനായ വിയോ 2 ഉപയോഗിച്ച്‌ ബാക്ക്ഗ്രൗണ്ടുകളും വീഡിയോ ക്ലിപ്പുകളും നിര്‍മിക്കാനുള്ള സൗകര്യം യൂട്യൂബിലുണ്ട്. എന്നാല്‍ കൂടുതല്‍ മികച്ചതും ഗുണമേന്മയുള്ളതുമായ വീഡിയോയും ഒപ്പം ഓഡിയോയും നിര്‍മിക്കുന്നതിനാണ് വിയോ 3 കൂടി യൂട്യൂബില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതോടെ വിലകൂടിയ ക്യാമറയോ എഡിറ്റിംഗ് ടൂളുകളോ ഇല്ലാതെ തന്നെ യൂട്യൂബില്‍ മികച്ച വീഡിയോകള്‍ സൃഷ്ടിക്കാനാകും എന്നാണ് കരുതുന്നത്. യൂട്യൂബ് സിഇഒ പറയുന്നത് പോലെ ഒരു കഥ പറയാനാഗ്രഹമുള്ളവര്‍ക്കെല്ലാംഇനി യൂട്യൂബില്‍ വീഡിയോ നിര്‍‌മിച്ച്‌ അവതരിപ്പിക്കാനാകും. കൃത്യമായ ടെക്സ്റ്റ് പ്രോംപ്ട് അറിഞ്ഞിരിക്കണമെന്ന് മാത്രമേയുള്ളൂ

എന്താണ് വിയോ 3?

ഗൂഗിളിന്‍റെ ഏറ്റവും പുതിയ എഐ വീഡിയോ ജനറേറ്റീവ് ടൂളാണ് വിയോ 3. അടുത്തിടെ നടന്ന ഐഒ ഇവന്റിലാണ് ഗൂഗിള്‍ പുറത്തിറക്കിയത്. ഉപയോക്താക്കള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് (Prompt) അനുസരിച്ച്‌ യാഥാര്‍ത്ഥ്യമെന്ന് തോന്നിക്കുന്ന വീഡിയോ നിര്‍മിക്കാന്‍ ഈ ടൂളിനാകും. സിനിമാറ്റിക് ക്വാളിറ്റിയില്‍ നിര്‍മിക്കുന്ന ഈ വീഡിയോ പിന്നീട് ഏതെങ്കിലും വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ എഡിറ്റ് ചെയ്യാനും സാധിക്കും. ഗൂഗ്‌ളിന്റെ എഐ പ്രോ സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് മാത്രമാണ് വിയോ 3 ഉപയോഗിച്ച്‌ വീഡിയോ നിര്‍മിക്കാനാവുക.

വിയോ 2-നെപ്പോലെ ഇതിന് വിവിധ ശൈലികളിലും വിഷയങ്ങളിലും ഉയർന്ന നിലവാരമുള്ള വീഡിയോകള്‍ സൃഷ്ടിക്കാൻ കഴിയും. വിയോ 2 വിന്‍റെ പരിമിതികളെ മറികടക്കുന്ന ഈ മോഡല്‍ മനുഷ്യ ഭാവങ്ങളും വസ്തുക്കളുടെ സൂക്ഷ്മ ഇടപെടലുകളും മനോഹരമായി അവതരിപ്പിക്കും. നിശബ്ദ വീഡിയോകള്‍ മാത്രമാണ് വിയോ 2-ന് നിർമിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ വിയോ 3-ന് ശബ്ദ ഇഫക്ടുകള്‍, ആംബിയന്‍റ് ശബ്ദങ്ങള്‍, സംഭാഷണങ്ങള്‍ എന്നിവ വീഡിയോയോട് സമന്വയിപ്പിച്ച്‌ സൃഷ്ടിക്കാൻ കഴിയും.

ട്രേഡ്‌സ്മാന്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു. ഡിപ്ലോമ, ഐ.ടി.ഐ, എന്‍.സി.വി.റ്റി, എസ്.സി.വി.റ്റി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായ

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജി. എസ്. ടി കോംപ്ലിയന്‍സ് ആന്‍ഡ് ഇ-ഫിലിങ്, സര്‍ട്ടിഫിക്കറ്റ്

ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയില്‍ താത്ക്കാാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ

വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

ജില്ലാതല ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസ് ഉപയോഗത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍) നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഒന്‍പത് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ പ്രോഗ്രാം

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.