പഴങ്ങൾ ജ്യൂസ് രൂപത്തിൽ കഴിക്കാനാണോ കൂടുതൽ ഇഷ്ടം? എങ്കിൽ സൂക്ഷിക്കുക, മുന്നറിയിപ്പുമായി സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ്

സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ ഡോ. സിദ്ധാന്ത് ഭാർഗവ നിരവധി ഫിറ്റ്നസ് ടിപ്സുകളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. ആലിയ ഭട്ട്, അനന്യ പാണ്ഡെ, സാറാ അലി ഖാൻ തുടങ്ങിയ സെലിബ്രിറ്റികൾക്ക് വേണ്ട നിരവധി ടിപ്സുകൾ ഡോ. സിദ്ധാന്ത് ഭാർഗവ പങ്കുവയ്ക്കാറുണ്ട്.

പഴച്ചാറുകൾ നിരവധി ആരോ​ഗ്യ​ഗുണങ്ങളാണ് നൽകുന്നതെന്ന് പലരും കരുതുന്നു. എന്നാൽ പഴച്ചാറുകൾ കഴിച്ചാൽ നിരവധി രോ​ഗങ്ങളെ നിങ്ങളെ പിടിപെടാമെന്ന് ഡോ. സിദ്ധാന്ത് ഭാർഗവ പറയുന്നു. വാസ്തവത്തിൽ, അവ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുന്നവയാണെന്നും ഡോ. സിദ്ധാന്ത് പറഞ്ഞു.

മുഴുവൻ പഴങ്ങളിലും അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെങ്കിലും ജ്യൂസായി കഴിക്കുമ്പോൾ അതിൽ പോഷകങ്ങൾ കുറയുകയാണ് ചെയ്യുന്നതെന്ന് ഡോ. ഭാർഗവ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

പഴങ്ങൾ ജ്യൂസ് ആക്കുമ്പോൾ അവയുടെ സ്വാഭാവിക നാരുകൾ നീക്കം ചെയ്യപ്പെടുന്നു. രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്ന നാരുകൾ തന്നെ. ഈ നാരുകൾ ഇല്ലാതെ, പഴങ്ങളിലെ പഞ്ചസാര വേഗത്തിൽ ശരീരത്തിൽ പ്രവേശിക്കുകയും ഇൻസുലിൻ പെട്ടെന്ന് വർദ്ധിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറയുന്നു.

ആകർഷിക്കുന്ന നിറമുള്ള പഞ്ചസാര വെള്ളം എന്നല്ലാതെ മറ്റൊന്നും ഫ്രൂട്ട് ജ്യൂസുകളെ വിളിക്കാൻ പറ്റില്ലെന്ന് ഡോ. സിദ്ധാന്ത് പറഞ്ഞു. ജ്യൂസ് ഉണ്ടാക്കുന്ന പ്രക്രിയ – പ്രത്യേകിച്ച് ചൂട് ഉൽപ്പാദിപ്പിക്കുന്ന വാണിജ്യ ജ്യൂസറുകളിൽ – പഴങ്ങളിലെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കുറയ്ക്കും. ദ്രാവക രൂപത്തിലുള്ള പഞ്ചസാരയാണ് അവശേഷിക്കുന്നത്. ഇത് വിവിധ ആരോ​ഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുക.

ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുന്നതിനുപകരം, മുഴുവൻ പഴങ്ങളും കഴിക്കാൻ അദ്ദേഹം പറയുന്നു. മുഴുവൻ പഴങ്ങളിലെയും നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. ജ്യൂസായി കഴിക്കുന്നത് അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.