നെഞ്ചുവേദന മാത്രമല്ല, സ്‌ട്രോക്ക് വരുന്നതിന് മുന്‍പ് ഈ നാല് ലക്ഷണങ്ങള്‍ കൂടി ഉണ്ടാകും

സ്‌ട്രോക്ക് അല്ലെങ്കില്‍ പക്ഷാഘാതം പെട്ടെന്ന് വരുന്ന സംഭവമായിട്ടാണ് കണക്കാക്കപ്പെടുന്നത്. പക്ഷേ സത്യം അതല്ല. സ്‌ട്രോക്ക് വരുന്നതിന് മുന്‍പുതന്നെ ശരീരം മുന്നറിയിപ്പ് സൂചനകള്‍ കാണിച്ചുതുടങ്ങും. സ്‌ട്രോക്ക് വരുന്നതിന് മുന്നോടിയായി ഉണ്ടാകുന്ന ലക്ഷണങ്ങളും അവയുടെ പിന്നിലെ കാരണങ്ങളെക്കുറിച്ചും അറിയാം.

പെട്ടന്നുള്ളതും തീവ്രവുമായ തലവേദന
പെട്ടെന്നുണ്ടാകുന്നതും തീവ്രവുമായ തലവേദന തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നതിന്റെ സൂചന ആയിരിക്കും. സാധാരണയില്‍നിന്ന് വ്യത്യസ്തമായി കഠിനമായതും പെട്ടെന്നുള്ളതുമായ തലവേദന തോന്നുകയാണെങ്കില്‍ അത് തലച്ചോറിലെ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദത്തിന്റെ ഫലമായിരിക്കും. ഓക്കാനമോ കാഴ്ച വൈകല്യങ്ങളോ തലവേദനയുടെ ഭാഗമായി വരാം.

മൈഗ്രേന്‍ അല്ലെങ്കില്‍ ടെന്‍ഷന്‍ തലവേദന പോലെ ഇത് തോന്നാം. തലവേദനയോടൊപ്പം ഛര്‍ദിയോ ആശയക്കുഴപ്പമോ ഉണ്ടാകുമ്പോള്‍ ഇത് ഗൗരവമായി എടുക്കേണ്ടതുണ്ട്. ഈ സാഹചര്യങ്ങളില്‍ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്.
കാരണമൊന്നും ഇല്ലാതെ ഇക്കിള്‍ ഉണ്ടാവുക

സ്ത്രീകളില്‍ തുടര്‍ച്ചയായ ഇക്കിള്‍ ഉണ്ടാകുന്നത് സ്‌ട്രോക്കിന്റെ സൂചനയായി കണക്കാക്കാറുണ്ട്. ശ്വസനത്തെയും വിഴുങ്ങലിനെയും നിയന്ത്രിക്കുന്ന തലച്ചോറിലെ ഒരു ഭാഗമായ മെഡുലയെ സ്‌ട്രോക്ക് ബാധിക്കുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. ഈ ഇക്കിള്‍ നിരുപദ്രവമെന്ന് തോന്നുമെങ്കിലും മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനില്‍ക്കുകയും അതോടൊപ്പം ബലഹീനത, സംസാരിക്കാന്‍ ബുദ്ധിമുട്ട് എന്നിവ ഉണ്ടാവുകയും ചെയ്താല്‍ തീര്‍ച്ചയായും ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

നെഞ്ചുവേദന
സ്‌ട്രോക്കുമായി ബന്ധപ്പെട്ട നെഞ്ചുവേദന ഹൃദയാഘാതവുമായി ബന്ധപ്പെട്ടുളള സമ്മര്‍ദ്ദം പോലെയല്ല. ഇത്തരം നെഞ്ചുവേദനയ്ക്ക് മുറുക്കമുള്ളതോ, എരിച്ചിലോ പോലെയുള്ള അസ്വസ്ഥത തോന്നാം. ഇത് ചിലപ്പോള്‍ അസിഡിറ്റിയോ ദഹനക്കേടോ ആയി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ചില സന്ദര്‍ഭങ്ങളില്‍ തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നതിന് മുന്നോടിയായി ഉണ്ടാകുന്ന ഓക്‌സിജന്‍ വിതരണം കുറയുന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം ലക്ഷണം ഒരിക്കലും അവഗണിക്കരുത്.

സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ ഓക്കാനം അല്ലെങ്കില്‍ ഛര്‍ദി ഉണ്ടാകുന്നു
നമ്മള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ രക്തക്കുഴലുകള്‍ ചുരുങ്ങാന്‍ കാരണമാകുന്ന ഹോര്‍മോണുകളായ കോര്‍ട്ടിസോള്‍ അഡ്രിനാലിന്‍ എന്നിവ പുറത്തുവിടുന്നു. പ്രമേഹം ഉള്ളവരില്‍ ഈ ഹോര്‍മോണുകള്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. തലച്ചോറ് പെട്ടെന്നുള്ള ആന്തരിക സമ്മര്‍ദ്ദങ്ങളോട് പ്രതികരിക്കുന്നതിന്റെ ഭാഗമായാണിത്.
ഓക്കാനം സ്‌ട്രോക്കുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുമായി അപൂര്‍വ്വമായേ ബന്ധപ്പെട്ടിട്ടുളളൂ. പഞ്ചസാരയുടെയും അന്നജത്തിന്റെയും അളവ് പരിമിതപ്പെടുത്തി രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തില്‍ നിര്‍ത്തുന്നത് അപകട സാധ്യത കുറയ്ക്കും. സമ്മര്‍ദ്ദമുള്ളപ്പോള്‍ ഓക്കാനം കൂടി ഉണ്ടാകുന്നവര്‍ തീര്‍ച്ചയായും ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

സ്പോട്ട് അഡ്മിഷൻ

കൽപ്പറ്റ കെഎംഎം ഗവ. ഐടിഐയിലെ വിവിധ ട്രേഡുകളിൽ വനിത സംവരണ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 16ന് ഉച്ച 12നകം രേഖകളുടെ അസലുമായി ഐടിഐയിൽ എത്തിച്ചേരണം. ഫോൺ: 04936 205519, 9995914652.

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രി ലബോറട്ടറിയിലേക്ക് ആവശ്യമായ റിയേജന്റുകൾ വിതരണം ചെയ്യാൻ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഓഗസ്റ്റ് 26ന് ഉച്ച രണ്ടിനകം സൂപ്രണ്ടിന്റെ ഓഫീസിൽ നൽകണം. ഫോൺ: 04936 256229.

സൈക്യാട്രിസ്റ്റ്- ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം.

ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ലഹരി മോചന കേന്ദ്രത്തിലേക്ക് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് എംബിബിഎസ്, എംഡി /ഡിപിഎം /ഡിഎൻബിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് എംഫിൽ/പിജിഡിസിപി

ടൂൾക്കിറ്റ് ഗ്രാന്റ് പദ്ധതി; അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധർ, കൈപ്പണിക്കാർ, പൂർണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവർക്ക് ടൂൾകിറ്റ് വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനും, കൂടുതൽ വിവരങ്ങൾക്കും www.bwin.kerala.gov.in സന്ദർശിക്കണം. ഫോൺ: 0495 2377786.

പാർട്ട് ടൈം അധ്യാപക നിയമനം

മാനന്തവാടി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ പാർട്ട് ടൈം ഹയർ സെക്കണ്ടറി മലയാളം അധ്യാപക തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസലുമായി ഓഗസ്റ്റ് 14ന്

വാടക നിയമത്തിൽ ഭേദഗതി വരുത്തണം:വ്യാപാരി വ്യവസായി ഏകോപനസമിതി

കാക്കവയൽ:വാടക കെട്ടിടങ്ങളിൽ കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി നിലവിലുള്ള വാടക നിയമത്തിൽ ഭേദഗതി വരുത്തി നിയമനിർമാണം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാക്കവയൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ചെറുകിട വ്യാപാര

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.