തുടര്‍ച്ചയായ വയറു വേദനയെ പറ്റി നിങ്ങളുടെ കുട്ടി പരാതിപ്പെടാറുണ്ടോ ? ഇതാവാം കാരണം

കുട്ടികളിലെ വയറുവേദന വളരെ സാധാരണമായ ഒന്നാണ്. ദഹന പ്രശ്‌നം പോലെയുള്ള കാരണങ്ങൾ മൂലം കുട്ടികളില്‍ പലപ്പോഴും വയറു വേദന അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഈ വേദന കഠിനമോ സ്ഥിരമോ ആയി കുട്ടികളില്‍ കാണപ്പെടുകയാണെങ്കിൽ അതിന് പിന്നില്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഈ സമയത്ത് അനാവശ്യ പരിഭ്രാന്തി ഒഴിവാക്കി കൃത്യമായ വൈദ്യസഹായം നേടാന്‍ മാതാപിതാക്കളെ ഇനി പറയുന്നവ സഹായിച്ചേക്കും.

സ്ഥിരമായതോ കഠിനമായതോ ആയ വയറു വേദന

ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന, ആവർത്തിച്ച് വരുന്ന വയറുവേദനകൾ ശ്രദ്ധിക്കേണ്ട അർഹിക്കുന്നവയാണ്. പലപ്പോഴും ഇവ നിങ്ങളുടെ കുട്ടിയെ ഉറങ്ങാൻ പോലും അനുവദിക്കാതെ ബുദ്ധിമുട്ടിലാക്കിയേക്കാം. വയറിൻ്റെ ഒരു ഭാഗത്ത് മാത്രമാണ് വേദന കേന്ദ്രീകരിച്ചിട്ടുള്ളതെങ്കിൽ അത് ഉടനടി വൈദ്യസഹായം ആവശ്യമുള്ള ഏതെങ്കിലും തരത്തിലുള്ള വീക്കമോ അല്ലെങ്കില്‍ പകര്‍ച്ചവ്യാധി പ്രശ്‌നത്തെ സൂചിപ്പിക്കാം.
എപ്പോഴാണ് വൈദ്യ സഹായം തേടേണ്ടത് ?

കഠിനമായ വേദനയ്ക്ക് ഒപ്പം കടുത്ത പനി, ആവര്‍ത്തിച്ചുള്ള ഛര്‍ദ്ദി, വയറിളക്കം, മല വിസർജ്യത്തില്‍ രക്തം, വീര്‍ത്ത വയറ്, ശരീരഭാരം കുറയുക എന്നിവ കുട്ടിയിൽ കാണപ്പെടുന്നുണ്ടെങ്കിൽ അടിയന്തിര സഹായം തേടുക. ഈ ലക്ഷണങ്ങള്‍ ആമാശയത്തെയോ കുടലിനെയോ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള മെഡിക്കല്‍ അവസ്ഥയ്ക്ക് കാരണമായേക്കാം.

ഇനി ചില സമയങ്ങളിൽ കുട്ടികള്‍ വയറുവേദനയെക്കുറിച്ച് പരാതിപ്പെടുന്നത് തിരിച്ചറിയാന്‍ കഴിയാത്ത ശാരീരിക കാരണങ്ങളൊന്നുമില്ലാതെയാണ്. ഇങ്ങനെയുള്ള അവസ്ഥയിൽ കുട്ടിക്ക് പനിയോ ഛര്‍ദ്ദിയോ ഇല്ലാതെ രാത്രി മുഴുവന്‍ സുഖമായി ഉറങ്ങാൻ സാധിക്കുന്നുണ്ടെങ്കിൽ അത് ശാരീരിക ബുദ്ധിമുട്ട് കൊണ്ട് ഉണ്ടാവുന്ന ഒന്നാവണമെന്നില്ല. ,ഇത് പലപ്പോഴും സമ്മര്‍ദ്ദം, വൈകാരിക ആവശ്യങ്ങള്‍ അല്ലെങ്കില്‍ ഐബിഎസ് പോലുള്ള അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് അപകടകാരിയല്ല. കുട്ടിയെ കൃത്യമായ മനസ്സിലാക്കുകയും മാനസിക പിന്തുണയും നൽകുകയും ചെയ്യുകയാണ് ഈ അവസ്ഥയിൽ മാതാപിതാക്കൾ ചെയ്യേണ്ടത്.

പെട്ടെന്നുള്ളതോ വിട്ടുമാറാത്തതോ ആയ വേദന

പെട്ടെന്ന് ഉണ്ടാകുന്ന കഠിനമായ വേദന അണുബാധകള്‍, അപ്പെന്‍ഡിസൈറ്റിസ്, കോളിസിസ്‌റ്റൈറ്റിസ്, പാന്‍ക്രിയാറ്റിസ്, വന്‍കുടല്‍ പുണ്ണ് അല്ലെങ്കില്‍ വൃക്കയിലെ കല്ലുകള്‍ എന്നിവ മൂലമാകാം. ആഴ്ചകളിലോ മാസങ്ങളിലോ ആവര്‍ത്തിക്കുന്ന വിട്ടുമാറാത്ത വയറുവേദന, ഭക്ഷണ അലര്‍ജികള്‍, റിഫ്‌ലക്‌സ്, സീലിയാക് അല്ലെങ്കില്‍ അള്‍സറേറ്റീവ് കൊളൈറ്റിസ്, ക്രോണ്‍സ് രോഗം പോലുള്ള വീക്കം മൂലവുമാകാം.

വിരബാധ
പല കുട്ടികളിലും ആവര്‍ത്തിച്ചുള്ള വയറുവേദന വിരബാധ മൂലമാകാറുണ്ട്. ഈ അവസ്ഥയിൽ ഒരു ഡോക്ടറുടെ ഉപദേശപ്രകാരം കുട്ടിക്ക് വിരമരുന്ന് നല്‍കുന്നത് സഹായിച്ചേക്കാം. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കുട്ടികള്‍ക്ക് വിരഗുളിക നൽകാം

നഴ്‌സ് നിയമനം

മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്‌സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍

ട്യൂട്ടര്‍ നിയമനം

ഗവ നഴ്‌സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് 26 ന് രാവിലെ 10.30 ന് കോളെജ് ഓഫീസില്‍

ഹിന്ദി അധ്യാപക നിയമനം

മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന്

അധ്യാപക നിയമനം

മുട്ടില്‍ ഡബ്യൂ.എം.ഒ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 25 നകം wayanadorphanage@gmail.com ല്‍ ബയോഡാറ്റ നല്‍കണം.

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം ബ്ലോക്ക്പഞ്ചായത്തിന് കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായവര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ etenderskerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 04935 220282

ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ബൊലോറോ / തത്തുല്യ വാഹനം ലഭ്യമാക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 30 ഉച്ചയ്ക്ക് ഒന്നിനകം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.