വര്‍ഗ്ഗീസ് സ്മരണ നില നിര്‍ത്തുന്നതിന് വേണ്ടി നഷ്ടപരിഹാരത്തുക വിനിയോഗിക്കും.

മാനന്തവാടി: വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ വര്‍ഗ്ഗീസിന്റെ കുടുംബത്തിന് നിയമപോരാട്ടത്തിലൂടെ ലഭിച്ച നഷ്ടപരിഹാരത്തുക 50 ലക്ഷം രൂപ അദ്ദേഹം മുന്നോട്ട് വെച്ച ആശയ പൂര്‍ത്തീകരണത്തിനുതകുന്നവിധത്തില്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ വേണ്ടി ഉപയോഗപ്പെടുത്തുമെന്ന് കുടുംബാംഗങ്ങളും സിപിഐ(എംഎല്‍,റെഡ്ഫ്‌ളാഗ്)ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വര്‍ഗ്ഗീസ് സ്മാരക ട്രസ്റ്റിന്റെ കൈവശമുള്ള ഭൂമിയില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വരും ദിവസങ്ങളില്‍ കൂടിയാലോചനകള്‍ നടത്തുന്നുണ്ട്.വര്‍ഗ്ഗീസ് മുന്നോട്ട് വെച്ച അടിസ്ഥാനവിഭാഗത്തിന്റെ ഉന്നമനമെന്ന ലക്ഷ്യങ്ങളിലെത്താനും പഠനവിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താനും കഴിയുന്ന വിധത്തിലായിരിക്കും തുക വിനിയോഗിക്കുക.

വര്‍ഗ്ഗീസിന്റെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം നീണ്ട പോരാട്ടങ്ങളുടെ വിജയമാണ്.കസ്റ്റഡി കൊലപാതകങ്ങള്‍ക്കും വ്യാജ ഏറ്റുമുട്ടലുകള്‍ക്കുമെതിരെ പോരാടുന്നവരുടെ മുന്നില്‍ തുറന്നിട്ടിരിക്കുന്ന നീതിയുടെ വാതിലാണ് കോടതി വിധി.പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ ഒരാളുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം ഇന്ത്യയില്‍ ആദ്യത്തേതാണ്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസ് കോടതിയില്‍ എത്തിയപ്പോള്‍ സഖാവിനെ കൊള്ളക്കാരനും കൊലപാതകിയുമായി ചിത്രീകരിച്ചു കൊണ്ടുള്ള സത്യവാങ്ങ്മൂലമാണ് സര്‍ക്കാര്‍ നല്‍കിയത്.ഇത് തിരുത്തിക്കുന്നതിന് വേണ്ടി റെഡ്ഫ്‌ളാഗ് ജനാധിപത്യപുരോഗമന ശക്തികളെ അണിനിരത്തി ശക്തമായ പ്രടരണ പ്രക്ഷോഭസമരങ്ങള്‍ സംഘടിപ്പിച്ചു.പ്രതിഷേധങ്ങള്‍ക്കും പോരാട്ടങ്ങളെയും തുടര്‍ന്ന് സത്യവാങ്ങ്മൂലം പിന്‍വലികേണ്ട അവസ്ഥ വന്നു.രണ്ടാമത്തെ സത്യവാങ്മൂലകത്തില്‍ നഷ്ടപരിഹാരതുകക്ക് അര#ഹതയില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.ഇതുംതിരുത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.അത്തരത്തില്‍ നീണ്ട പേരാട്ടങ്ങളുടെ വിജയമായിട്ടാണ് നഷ്ടപരിഹാരത്തെ കാണുന്നതെന്നും റെഡ്ഫ്‌ളാഗ് കേന്ദ്രസെക്രട്ടറി എം.എസ് ജയകുമാര്‍,ട്രസ് സെക്രട്ടറി പിസിഉണ്ണിച്ചക്കന്‍, മറ്റ് ഭാരവാഹികളായ എം.കെ.തങ്കപ്പന്‍, കുന്നേല്‍ കൃഷ്ണണന്‍, സലീംകുമാര്‍, വര്‍ഗ്ഗീസിന്റെ സഹോദരങ്ങളായ എ.തോമസ്, എ.ജോസഫ്, എ.മറിയക്കുട്ടി എന്നിവര്‍ പറഞ്ഞു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ

മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു. ബസ് സ്റ്റാന്‍ഡുകള്‍ നിശ്ചലമാണ്. സൂചനാ പണിമുടക്ക് വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കലടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് കടക്കുന്നത്. കൂടുതല്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നിരത്തിലിറക്കി നേരിടാന്‍ സര്‍ക്കാര്‍.

അമിതമായാൽ പ്രൊട്ടീനും ‘വിഷം’; ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെ…

സ്ഥിരമായി ജിമ്മിൽ പോവുകയും, ഡയറ്റ് നോക്കി ശരീരം പരിപാലിക്കുകയും ചെയ്യുന്നവരുടെയുമെല്ലാം ഭക്ഷണത്തിലെ പ്രധാനഘടകം പ്രൊട്ടീൻ ആയിരിക്കും. ശരീരത്തിലെ പ്രൊട്ടീനിന്റെ അളവ് കൂട്ടാൻ പ്രത്യേക ഭക്ഷണം തിരഞ്ഞെടുത്ത് കഴിക്കുന്നവരുമുണ്ട്. എന്നാൽ അധികമായാൽ അമൃതും വിഷമാണ് എന്ന്

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.