വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം: കെ.പി.എസ്.ടി.എ.

വിദ്യാർത്ഥികളുടെ ജീവനും ഭാവിയും പന്താടിക്കൊണ്ട് രക്ഷിതാക്കളുടേയും പൊതു സമൂഹത്തിന്റെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി, കെ.പി. എസ് ടി.എ അടക്കമുള്ള അധ്യാപക സംഘടനകളുടെ നിർദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും ചെവികൊടുക്കാതെ സർക്കാർ കൈക്കൊണ്ട ഏകപക്ഷീയ തീരുമാനം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പൊതു സമൂഹത്തിനും വളരെയേറെ പ്രയാസം ഉണ്ടാക്കിയിരിക്കുകയാണ്. ഒരു അധ്യാപക സംഘടന യുടെ താൽപ്പര്യപ്രകാരം പരീക്ഷകൾ തെരഞ്ഞെടുപ്പിന് ശേഷം നടത്താൻ തീരുമാനിച്ചപ്പോൾ അധ്യാപക വിദ്യാർത്ഥി ലോകം തീർത്തും ആശങ്കയിലായിരുന്നു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോവിഡ് വ്യാപനതോത് വർധിക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് സർക്കാർ തീരുമാനമെടുത്തത്.പല സ്കൂളുകളിലും പരീക്ഷാർത്ഥികൾക്ക് കോവിഡ് ബാധിച്ചു കഴിഞ്ഞു. പരീക്ഷകൾ അവസാനിക്കുമ്പോഴേക്കും വ്യാപന നിരക്ക് വളരെ കൂടുതലായി ഉയരാൻ സാധ്യതയുണ്ട്. പരീക്ഷ മാറ്റാനെടുത്ത തീരുമാനത്തിലൂടെ സർക്കാരിന് കുട്ടികളുടെ ഭാവിയല്ല രാഷ്ട്രീയമാണ് പ്രധാനമെന്ന് തെളിഞ്ഞു.
മുൻ കാലങ്ങളിൽ എല്ലാ പൊതു തെരഞ്ഞെടുപ്പുകളും കേരളത്തിൽ നടന്നത് ഏപ്രിൽ മെയ് മാസങ്ങളിലാണ്. അന്നെല്ലാം പരീക്ഷകൾ മാർച്ചിൽ തന്നെ നടന്നിരുന്നു. രാഷ്ട്രീയ താൽപര്യങ്ങൾ പ്രാമുഖ്യം നൽകി കൈക്കൊണ്ട തീരുമാനങ്ങളുടെ തിക്തഫലങ്ങളാണ് ഇപ്പോൾ പരീക്ഷയെഴുതുന്ന കുട്ടികൾക്കും ഡ്യൂട്ടിയിലുള്ള അധ്യാപകർക്കും അനുഭവിക്കേണ്ടി വന്നിട്ടുള്ളത്.
പരീക്ഷാ ജോലി ചെയ്യുന്ന അധ്യാപകർക്കും പരീക്ഷ എഴുതുന കുട്ടികൾക്കും സുരക്ഷാ ക്രമീകരണങ്ങൾ സർക്കാർ ഒരുക്കി കോവി ഡ് വ്യാപനമുണ്ടാകാതിരിക്കാൻ മുൻകരുതൽ കൈക്കൊള്ളണമെന്ന് കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് എം.സലാഹുദീനും ജനറൽ സെക്രട്ടറി സി.പ്രദീപും ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനം തെരഞ്ഞെടുപ്പിനു മുൻപ് 2500 ആയിരുന്നത് ഇപ്പോൾ 7500 ആയിരിക്കുന്നു.വ്യാപന നിരക്ക് 2.5 ശതമാനത്തിൽ നിന്നും 11ശതമാനവും.
എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകൾക്കായി ഏകദേശം പത്ത് ലക്ഷം കുട്ടികളും പതിനായിരക്കണക്കിന് അധ്യാപകരും ദിവസവും യാത്ര ചെയ്യേണ്ടതായി വരുന്നത് വ്യാപന നിരക്ക് ഇനിയും വർദ്ധിക്കുന്നതിനിടയാക്കും.റംസാൻ മാസമായതിനാൽ നോമ്പെടുത്തുപരീക്ഷ എഴുതുന്ന കുട്ടികൾക്കുണ്ടാകുന്ന പ്രയാസങ്ങളും ക്ഷീണവും കോവിഡിൻ്റെ വ്യാപന നിരക്ക് വർദ്ധിപ്പിക്കുവാനുള്ള സാധ്യതയും തള്ളിക്കളയുവാനാവില്ല. ആയതിനാൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പരീക്ഷ ഡ്യൂട്ടി ചെയ്യുന്ന അധ്യാപകർക്കും ആവശ്യമായ സുരക്ഷാ മുൻകരുതലിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെടുന്നു.

ഫീല്‍ഡ് അസിസ്റ്റന്റ് നിയമനം

സമഗ്ര ശിക്ഷാ കേരളം യുനിസെഫിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഗ്രീന്‍ സ്‌കില്‍സ് ഡെവലപ്‌മെന്റ് ഫോര്‍ ക്ലൈയ്മറ്റ് സസ്റ്റയിനബിലിറ്റി ഇന്‍ വയനാട് ഡിസ്ട്രിക്ട് പദ്ധതിയിലേക്ക് ഫീല്‍ഡ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അഗ്രികള്‍ച്ചര്‍/ ടൂറിസം മേഖലയില്‍ വി.എച്ച്.എസ്.ഇ/ഹയര്‍സെക്കന്‍ഡറി എന്‍എസ്‌ക്യൂഎഫ് പാസുമുള്ള

ലൈബ്രേറിയൻ നിയമനം

വൈത്തിരി ഗ്രാമപഞ്ചായത്തിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ലൈബ്രേറി സയൻസിൽ കേരള പബ്ലിക് എക്സാമിനേഷൻ ബോർഡിന്റെ സർട്ടിഫിക്കറ്റ്, ലൈബ്രേറി സയൻസിൽ കേരള ഗ്രന്ഥശാല സംഘത്തിന്റെ സർട്ടിഫിക്കറ്റ് /തത്തുല്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ

പുലർച്ചെ ഒരു മണിക്ക് ശേഷവും ഉറങ്ങാറില്ലേ? വിളിച്ചുവരുത്തുന്നത് വലിയ ആപത്ത്

നൈറ്റ് ഔൾ ആണോ ഏർളി ബേഡ് ആണോ എന്ന് ചോദിച്ചാൽ നൈറ്റ് ഔൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അറിയാൻ ഉറക്കം ഇങ്ങനെ വൈകുന്നത് നല്ലതല്ലെന്ന് മാത്രമല്ല, നിങ്ങൾ സ്വന്തം ആരോഗ്യത്തെ തന്നെ വെല്ലുവിളിക്കുന്നത്. എഴുപതിനായിരത്തിൽ

മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ജീവനൊടുക്കാനുള്ള പ്രേരണയും വര്‍ധിച്ചു: അലഹബാദ് ഹൈക്കോടതി ജഡ്ജി

പ്രയാഗ്‌രാജ്: മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ആത്മഹത്യാ പ്രേരണയും വര്‍ധിച്ചതായി അലഹബാദ് ഹൈക്കോടതി ജഡ്ജി. മൊബൈല്‍ വന്നതോടെ കുടുംബാംഗങ്ങള്‍ക്കിടയിലെ ആശയവിനിമയം അവസാനിച്ചെന്നും അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു. ‘ആത്മഹത്യ തടയാന്‍ സമൂഹത്തിനുള്ള

‘അധ്യാപകന് അടികിട്ടിയാലും കുട്ടിയെ തല്ലാൻ പാടില്ല,അവര്‍ക്ക് തമ്മില്‍തല്ലാനുള്ള ഇടമല്ല ക്യാമ്പസ്’; ശിവന്‍കുട്ടി

കൊച്ചി: അധ്യാപകരും വിദ്യാർഥികളും തമ്മിൽതല്ലാനുള്ള സ്ഥലമല്ല ക്യാമ്പസ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഞ്ചാലുംമൂടിൽ പ്ലസ്ടു വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായും വിഷയത്തിൽ

ദേശീയപാത 66; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 444 കി.മീ പ്രവൃത്തി പൂർത്തീകരിച്ചു.

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേശീയപാത 66ന്റെ നിർമ്മാണ പ്രവൃത്തി പുരോ​ഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ദേശീയപാതയുമായി ബന്ധപ്പെട്ട വിശദമായ യോഗം ചേർന്നെന്നും കാസർഗോഡ് ജില്ല മുതൽ തിരുവനന്തപുരം വരെ 444 കിലോമീറ്റർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.