അസഹിഷ്ണതകള്‍ക്കെതിരെ സമരായുധം ഗാന്ധിയന്‍ മൂല്യങ്ങള്‍ക്ക് ഇന്നും യൗവനം – കല്‍പ്പറ്റ നാരായണൻ

അസഹിഷ്ണതകള്‍ നിറയുന്ന സമകാലിക സാഹചര്യങ്ങളില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ക്ക് ഇന്നും യൗവനമാണെന്ന് സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വയനാട് ജില്ലാതല ഗാന്ധി ജയന്തിദിനാചരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഫേസ്ബുക്ക് പേജില്‍ ഓണ്‍ലൈന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലളിതമായ ഉപമകള്‍ക്കൊപ്പം ചേര്‍ത്തുവെക്കുമ്പോഴും മഹാത്മ ഗാന്ധിയുടെ അനിതരമായ അനിവാര്യതകള്‍ തന്നെയാണ് ഒരോ ജന്മവാര്‍ഷികങ്ങളും ഓര്‍മ്മപ്പെടുത്തുന്നത്. ഗാന്ധിയെ വരയ്ക്കാന്‍ എളുപ്പമാണ് രണ്ടോ നാലോ രേഖകള്‍മതിയാകും.ഗാന്ധിയായി വേഷം കെട്ടാനും എളുപ്പമാണ് കെട്ടിയ വേഷങ്ങള്‍ അഴിച്ചുകളഞ്ഞാല്‍മതി. എന്നാല്‍ എത്ര രചിച്ചാലും ആകാത്ത എത്ര ത്യജിച്ചാലും തീരാത്ത ചിലത് നമ്മെ ഗാന്ധിയാകുന്നതില്‍ നിന്നും നിരന്തരം തടയും. മുന്‍ നിശ്ചയിച്ച മാര്‍ഗ്ഗങ്ങളിലടെ നടക്കാതെ ഓരോ കാലത്തുമുള്ള ഉചിതമായ വഴികളിലൂടെയുള്ള സത്യത്തിന്റെ സഞ്ചാരമാണ് ഗാന്ധിയുടെ അനന്യതകള്‍.
ദക്ഷിണാഫ്രിക്കയിലെ ഇരുട്ടില്‍ വണ്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ ഗാന്ധി അനുഭവിച്ചത് പരിണാമത്തിന്റെ മുന്നിലുള്ള ഇരുട്ടാണ്. താന്‍ മാത്രമല്ല ഈ ഏകാന്തത അനുഭവിക്കുന്നത്. എന്നെ പോലെയുള്ളവര്‍ നേരിടുന്ന ഈ അവഗണനകള്‍ മാറുന്ന കാലത്താണ് അത്യന്തികമായി എന്റെയും മോചനമെന്ന് അദ്ദേഹം നിശ്ചയിച്ചു. അതിന് ശേഷമാണ് ഗാന്ധി എന്ന ബാരിസ്റ്റര്‍ ഒരു മഹാനായി വളര്‍ന്നത്. അവസാനത്തെയാളും സ്വതന്ത്രനാകുന്നതുവരെയുള്ള പോരാട്ടമാണ് എന്റെ ദൗത്യമെന്നതും ഗാന്ധി മനസ്സിലുറപ്പിച്ചിരുന്നു. അങ്ങിനെയാണ് അഹിംസ ഏറ്റവും വലിയ ആയുധവും സത്യാഗ്രഹം ലോകത്തിലെ ഏറ്റവും വലിയ സമരമാര്‍ഗ്ഗവുമായി മാറിയത്. സ്വരാജ് എന്നത് ഗാന്ധി വിഭാവനം ചെയ്തത് ഒരോരുത്തര്‍ക്കും അവരുടെ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള സ്വാതന്ത്ര്യം എന്നതാണ്. സ്വതന്ത്രമായ ഇന്ത്യയുടെ ഇന്നും പ്രാപ്തി തേടിയുള്ള യാത്രയില്‍ മതേതരമായ ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കാണ് പ്രസക്തി. വെറുപ്പിന്റെയും അപരത്വത്തിന്റെയും പ്രത്യയ ശാസ്ത്രത്തിന് നിലനില്‍പ്പില്ല. വിശുദ്ധിയും സമഭാവനകളുമാകണം രാഷ്ട്രത്തിന്റെ ഇച്ഛാശക്തി. സത്യത്തിനോട് പ്രതിബദ്ധതയുള്ള സമൂഹത്തിലാണ് ഇനിയും പ്രതീക്ഷയുള്ളതെന്നും ഇക്കാലത്തും ഗാന്ധിയന്‍ മൂല്യങ്ങളും ജീവിതവും അടിവരയിടുന്നതും ഇതാണെന്ന് കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,

വാക്ക്-ഇൻ-ഇന്റർവ്യൂ.

ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ, സ്റ്റാഫ്‌ നഴ്‌സ്, ഡാറ്റ

കുന്നുമ്മൽ ഷഫീറിനെ ആദരിച്ചു.

പൂക്കോട് തടാകത്തിൽ വീണ പിഞ്ചുകുഞ്ഞിനെ ചാടി രക്ഷിച്ച പുക്കോട് തടാകത്തിലെ ജീവനക്കാരനായ കുന്നുമ്മൽ ഷഫീറിനെ ഓൾ കേരള ടൂറിസം അസോസിയേഷൻ ( ആക്ട) ജില്ലാ കമ്മിറ്റി ആദരിച്ചു. ആക്ട സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷനിലെ 11 കെവി ലൈനിൽ അറ്റകുറ്റ പ്രവർത്തി  നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെന്റർ, തളിപ്പുഴ,

ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം

ദുർബല, താഴ്ന്ന വിഭാഗത്തിപ്പെട്ടവർക്കായി സന്നദ്ധ സംഘടന/ എൻജിഒ/വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ ഭവന നിർമാണത്തിനായി സംസ്ഥാന സർക്കാർ നൽകുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ സ്വന്തമായി രണ്ട്/മൂന്ന് സെന്റ് ഭൂമിയെങ്കിലും കൈവശമുള്ളവരായിരിക്കണം. ലൈഫ് പദ്ധതിയിൽ

ചൂരൽമല ദുരന്തബാധിതർക്കുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ വിജയോത്സവവും ശനിയാഴ്ച

കൽപ്പറ്റ: കേരള റെക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോഷിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽ മല ദുരന്തത്തിൽപ്പെട്ടവർക്കുള്ള ഭവന നിർമ്മാണത്തിന്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ ടി. സിദ്ധിഖ് നിർവഹിക്കും. ശനിയാഴ്ച രാവിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.