‘കൂടുതൽ കടമെടുക്കാൻ സമ്മതിക്കണം’: സാമ്പത്തിക പ്രതിസന്ധി രൂക്ഷം: കേന്ദ്രത്തിനു കേരളം കത്തെഴുതും

തിരുവനന്തപുരം: സർക്കാരിനു കീഴിലെ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങൾ‌ എടുക്കുന്ന വായ്പ സർക്കാരിന്റെ കടത്തിൽ ഉൾപ്പെടുത്തരുതെന്നും ഇതുവഴി കൂടുതൽ കടമെടുക്കാൻ കേരളത്തിന് സൗകര്യമൊരുക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദൈനംദിനം ചെലവിനു പോലും പണം കണ്ടെത്താൻ കഴിയാത്ത തരത്തിൽ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കു പോകുമെന്ന ആശങ്ക കണക്കിലെടുത്താണ് പരമാവധി തുക സമാഹരിക്കുന്നതിനു കേന്ദ്രത്തെ സമീപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കത്തയയ്ക്കും.

2017 ന് മുൻപ് സംസ്ഥാന സർക്കാർ നേരിട്ട് റിസർവ് ബാങ്ക് വഴി എടുക്കുന്ന കടം മാത്രമാണ് സംസ്ഥാന സർക്കാരിന്റെ കടമായി കണക്കാക്കിയിരുന്നത്. എന്നാൽ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, പ്രത്യേക ഉദ്ദേശ്യ സ്ഥാപനങ്ങൾ എന്നിവ സംസ്ഥാന ബജറ്റ് വഴിയോ അവർക്കു നിശ്ചയിച്ചു നൽകിയ സംസ്ഥാന നികുതി, സെസ് തുടങ്ങിയവ വഴിയോ സ്വീകരിക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ തന്നെ കടമെടുപ്പായി പരിഗണിക്കുമെന്ന് 2017 ൽ കേന്ദ്രം വ്യവസ്ഥ കൊണ്ടുവന്നു. ഭരണഘടനയുടെ അനുച്ഛേദം 293(3) പ്രയോഗിച്ചായിരുന്നു ഇൗ നടപടി. സംസ്ഥാനത്തിന്റെ കടമെടുപ്പിനു മേൽ കേന്ദ്രത്തിനുള്ള അധികാരം നിർവചിക്കുന്നതാണ് ഇൗ അനുച്ഛേദം.
2017 ൽ കൊണ്ടുവന്ന വ്യവസ്ഥ ഇൗ സാമ്പത്തിക വർഷം മുതലാണ് കേന്ദ്രം പ്രയോഗിച്ചു തുടങ്ങിയത്. ഇതോടെ സംസ്ഥാനത്തിന്റെ കടമെടുപ്പ് തുകയിൽ 24,638 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. റവന്യു കമ്മി ഗ്രാന്റ്, കേന്ദ്ര നികുതി വിഹിതം എന്നിവ വർധിപ്പിക്കണമെന്നും ജിഎസ്ടി നഷ്ടപരിഹാരം പുനഃസ്ഥാപിക്കണമെന്നും കത്തിൽ കേരളം ആവശ്യപ്പെടും. ഇതേ ആവശ്യങ്ങളുന്നയിച്ച് 2 മാസം മുൻപ് കേന്ദ്രമന്ത്രി നിർമല സീതാരാമന് മന്ത്രി കെ.എൻ.ബാലഗോപാൽ നേരിട്ടു കത്തു നൽകിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് കേന്ദ്ര നിലപാടെന്നും മന്ത്രിസഭ വിലയിരുത്തി.

കാടും കൂറ്റൻ പാറയും കയറി ചോലനായ്ക്കരുടെ പ്രശ്നങ്ങളറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി

കരുളായി: കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. ഫോറസ്റ്റ് ഐ.ബി. യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്. വഴിയിൽ

കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

കമ്പളക്കാട്: കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. പരിക്ക് പറ്റിയവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചരണി ച്ചാൽ സ്വദേശി ഉനൈസ്(ഉസ്താദ്) കമ്പളക്കാട് സ്വദേശി ഷൗക്കത്ത് എന്നിവർക്കണ്

ഹോം ഗാര്‍ഡ് കായികക്ഷമത പരീക്ഷ: സെപ്റ്റംബര്‍ 23ന്

ജില്ലയില്‍ പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകളിലെ ഹോം ഗാര്‍ഡ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 23 രാവിലെ 7.30 ന് മുണ്ടേരി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ കായികക്ഷമതാ പരീക്ഷ നടത്തും. സെപ്റ്റംബര്‍ 20

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത അവാര്‍ഡിന് അതത് മേഖലകളിലെ 18 നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *