ദേശീയപാത വികസനം: സര്‍വീസ് റോഡില്‍ തിരക്കുകുറയ്ക്കാന്‍ ഹൈവേ വില്ലേജ്

ഹരിപ്പാട്: ദേശീയപാത 66 ആറുവരിയാകുമ്പോൾ സർവീസ് റോഡിലെ തിരക്കുകുറയ്ക്കാനും ഓട്ടോ, ടെമ്പോ, ടാക്സി സ്റ്റാൻഡുകൾ പുനഃസ്ഥാപിക്കാനും ‘ഹൈവേ വില്ലേജ്’ പദ്ധതി. പ്രധാനകേന്ദ്രങ്ങളിൽ ദേശീയപാതയോടുചേർന്ന് ഭൂമിയേറ്റെടുത്ത് വാഹനങ്ങൾ നിർത്തിയിടുന്നതിനു സൗകര്യമൊരുക്കുകയും പെട്രോൾ ബങ്കുകൾ, ചാർജിങ് സ്റ്റേഷനുകൾ, വർക്ക് ഷോപ്പുകൾ, ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയവ ഉൾപ്പെടുന്ന വ്യാപാര സമുച്ചയം നിർമിക്കുന്നതിനുമുള്ള പദ്ധതിയാണിത്.

സംസ്ഥാനസർക്കാർ ഭൂമി കണ്ടെത്തിയാൽ ദേശീയപാതാ അതോറിറ്റിയുടെ മേൽനോട്ടത്തിൽ നിർമാണം നടക്കും. 2018-ലാണ് രാജ്യത്ത് ഹൈവേ വില്ലേജ് തുടങ്ങിയത്. അന്നുതന്നെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സംസ്ഥാനത്ത് അതു നടപ്പാക്കുന്നതിനുള്ള സാധ്യത തേടിയിരുന്നു. എന്നാൽ, ഭൂമിയേറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടും നിലവിലെ വ്യാപാരസ്ഥാപനങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പദ്ധതി പ്രായോഗികമല്ലെന്നായിരുന്നു സർക്കാർ നിലപാട്.

സംസ്ഥാനത്ത് 45 മീറ്ററിലാണ് ദേശീയപാത 66 ആറുവരിയിൽ പുനർനിർമിക്കുന്നത്. 60 മീറ്ററിൽ നടത്തേണ്ട വികസനമാണു കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ 45 മീറ്ററിലേക്കു ചുരുക്കിയത്. നിലവിൽ ദേശീയപാതയോരത്തുള്ള ഓട്ടോ, ടെമ്പോ, ടാക്സി സ്റ്റാൻഡുകളെല്ലാം ഇല്ലാതാകും. ബസ് ബേ കളും ഒഴിവാക്കും. നഗരപരിധിയിലെ ഗതാഗതത്തിനായി ഉപയോഗിക്കേണ്ട ഏഴുമീറ്റർ വീതിയുള്ള സർവീസ് റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടാനുമാകില്ല. ഹൈവേ വില്ലേജ് പദ്ധതി നടപ്പായാൽ വാഹനങ്ങൾ അവിടെ നിർത്തിയിടാം. സർവീസ് റോഡുകളിലെ തിരക്ക് ഒഴിവാക്കാനുമാകും.

ഹൈവേ വില്ലേജിനായി കുറഞ്ഞത് അഞ്ചേക്കർ ഭൂമിവേണം. ടോൾ പിരിവുകേന്ദ്രങ്ങളോടു ചേർന്നുള്ള സ്ഥലമാണ് ദേശീയപാതാ അതോറിറ്റി പരിഗണിക്കുന്നത്. എന്നാൽ, കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ഇതിനു സാധ്യതയുണ്ട്.

ഒന്നേമുക്കാൽ മീറ്ററിനപ്പുറം റോഡ്; താമസക്കാർ ബുദ്ധിമുട്ടും

ഏറ്റെടുത്ത ഭൂമിയിലെ പൊളിച്ച കെട്ടിടങ്ങളുടെ ബാക്കി അറ്റകുറ്റപ്പണി നടത്തി നിലനിർത്തുന്നവർ ബുദ്ധിമുട്ടും. ഇങ്ങനെയുള്ള കെട്ടിടങ്ങളുടെ ഭിത്തിയും റോഡിന്റെ അതിരും ചേർന്നുവരും. 45 മീറ്ററാണ് പുതിയപാതയുടെ വീതി. കെട്ടിടങ്ങളുടെ അരികിൽനിന്ന് ഒന്നേമുക്കാൽ മീറ്റർ (ഒന്നര മീറ്റർ നടപ്പാതയും 25 സെന്റിമീറ്റർ പാർശ്വഭിത്തിയും) മാത്രം മാറിയാണ് സർവീസ് റോഡ് കടന്നുപോകുന്നത്. കെട്ടിടങ്ങളോടു ചേർന്നായിരിക്കും വൈദ്യുതി ലൈനുമുണ്ടാകുക.

ദേശീയപാതയിൽനിന്ന് മൂന്നുമീറ്റർ ദൂരപരിധി പാലിച്ചേ വീടുനിർമിക്കാൻ അനുമതി ലഭിക്കൂ. എന്നാൽ, പാതയ്ക്കായി ഏറ്റെടുത്ത ഭൂമിയിലെ പൊളിച്ച കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാൻ തടസ്സമില്ല. എങ്കിലും അങ്ങനെയുള്ളവർക്കു താമസം ബുദ്ധിമുട്ടായേക്കും.

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം പി.ജി.ഡിപ്ലോമ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 16 ന് രാവിലെ 10

ആശാവര്‍ക്കര്‍ നിയമനം

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, 18വാര്‍ഡുകളില്‍ ആശവര്‍ക്കറെനിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള, 25-45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ജൂലൈ 10 ന് രാവിലെ 11

ഇനി ഭക്ഷണം കഴിക്കാൻ പുറത്ത് പോകണ്ട; സ്കൂളുകളിൽ മാ കെയർ സജ്ജം

മാനന്തവാടി: സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്ത് പോകാതെ ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും സാഹചര്യമൊരുക്കി മാ കെയർ പദ്ധതി. മാനന്തവാടി ജിവിഎച്ച്എസ്എസിൽ നടന്ന മാ കെയർ ജില്ലാതല ഉദ്ഘാടനം

പഠനത്തോടൊപ്പം  ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തണം: മന്ത്രി ഒ ആർ കേളു.

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം മികച്ച ശാരീരികക്ഷമതയും കൈവരിക്കണമെന്ന് മന്ത്രി ഒ ആർ കേളു. മാനന്തവാടി ജിവിഎച്ച്എസ്എസിൽ ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതിയ്ക്ക് കീഴിൽ എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും എംഎൽഎ ആസ്തി വികസനത്തിൽ നിന്നും

കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി

കൽപ്പറ്റ കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി. കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു. പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനൻ എന്നയാളും സന്നദ്ധ പ്രവർത്തകൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.