ഇനിയുള്ള രാഷ്ട്രീയക്കാര്‍ ഉമ്മന്‍ചാണ്ടി സാറാവാന്‍ ശ്രമിക്കുക; ഇ.കെ നായനാരുടെ മകന്‍ കൃഷ്ണകുമാര്‍

കോട്ടയം: ഇനിയുള്ള രാഷ്ട്രീയക്കാര്‍ ഉമ്മന്‍ചാണ്ടിയാകാന്‍ ശ്രമിക്കണമെന്ന് മുന്‍മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന ഇ.കെ നായനാരുടെ മകന്‍ കൃഷ്ണകുമാര്‍. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഉമ്മന്‍ചാണ്ടി ബാക്കിവെച്ചുപോയത് പൂര്‍ത്തിയാക്കുക എന്നത് വരുന്ന തലമുറകള്‍ക്കുള്ള വലിയ ഉത്തരവാദിത്വമാണെന്ന് കൃഷ്ണകുമാര്‍ പ്രതികരിച്ചു. ജനങ്ങളോടേ നേതാക്കള്‍ പുലര്‍ത്തുന്ന ബന്ധത്തിന് അവര്‍ നല്‍കുന്ന പ്രതിഫലമാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത്‌പോലുള്ള സ്‌നേഹമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ പകരംവെക്കാനില്ലാത്ത വ്യക്തിത്വമാണ് ഉമ്മന്‍ചാണ്ടി സര്‍. കുറേ നേരം ഉമ്മന്‍ചാണ്ടി സാറിന്റെ അടുത്തിരുന്ന് എന്റെയും അമ്മയുടേയും കുടുംബത്തിന്റേയും ആദരാഞ്ജലി അര്‍പ്പിക്കാനാണ് ഞാന്‍ ഇവിടെ വന്നത്. ഉമ്മന്‍ചാണ്ടി സര്‍ ആരായിരുന്നുവെന്നത് കഴിഞ്ഞ മൂന്നുനാല് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കണമെന്നതിന്റെ വ്യക്തമായ സന്ദേശമാണ് ഉമ്മന്‍ചാണ്ടി സര്‍ കേരളത്തിന് നല്‍കികൊണ്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ ബാക്കിവെച്ചുപോയത് പൂര്‍ത്തീകരിക്കുക എന്നത് ഇനിവരുന്ന തലമുറകള്‍ക്ക് വലിയൊരു ഉത്തരവാദിത്വമാണ്. അച്ഛനും അദ്ദേഹവും ഒരുപാട് കാലം നിയമസഭയില്‍ ഒന്നിച്ചുണ്ടായിരുന്നു. അതൊക്കെ വലിയ ഓര്‍മകളാണ്, കൃഷ്ണകുമാര്‍ പറഞ്ഞു.

പല പ്രാവശ്യം ഉമ്മന്‍ചാണ്ടി സാറിനെ കണ്ടിട്ടുണ്ട്, സംസാരിക്കാനുള്ള സമയം കണ്ടെത്തിയിട്ടുണ്ട്. അത് എന്നോട് മാത്രമല്ല, അദ്ദേഹത്തെ കാണാന്‍ വരുന്ന ഏറ്റവും അവസാനത്തെ വ്യക്തിയെപ്പോലും കണ്ട് അവരുടെ കണ്ണീരൊപ്പിയിട്ടോ അവരുടെ പ്രശ്‌നം എന്താണെന്ന് മനസിലാക്കിയിട്ടോ പരിഹരിച്ചിട്ടോ പോകുന്നൊരു വ്യക്തിയാണ്. സ്‌നേഹം, സഹാനുഭൂതി, കാരുണ്യം ഇവ ഏറ്റവും കൂടുതല്‍ ഉള്ളൊരു വ്യക്തിയാണ് ഉമ്മന്‍ചാണ്ടിയെന്നും കൃഷ്ണകുമാര്‍ ഓര്‍മിച്ചു.

19 വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചപ്പോഴും ഇതുപോലൊരു വിലാപയാത്ര കേരളം കണ്ടു. ഇതൊക്കെ ജനം നല്‍കുന്നൊരു ബഹുമതിയാണ്. ഇതൊന്നും ആരും നിര്‍ബന്ധിച്ചിട്ടോ പറഞ്ഞിട്ടോ ചെയ്യുന്നതല്ല. അവരൊരു കടലുപോലെ, ഉള്ളിന്റെ ഉള്ളില്‍നിന്ന് ഒഴുകി വരുന്നതാണ്. എത്രപേര്‍ക്ക് കിട്ടുന്നു, കൊടുക്കുന്നു എന്നത് ജനത്തിന്റെ മനസിലുള്ള കാര്യമാണ്. ഒരു പ്ലാറ്റ്‌ഫോമില്‍ നമുക്കതിനെ കൊണ്ടുവരാന്‍ പറ്റില്ല. ഇനിയുള്ള രാഷ്ട്രീയക്കാര്‍ ഉമ്മന്‍ചാണ്ടി സാറാവാന്‍ ശ്രമിക്കുക, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.