വിധവയായ ജൂലി പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് അവിഹിത ബന്ധം മറക്കാൻ; തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു…

അഞ്ചുതെങ്ങ് മാമ്ബള്ളി കടപ്പുറത്ത് തെരുവുനായ്ക്കള്‍ കടിച്ചുപറിച്ച നിലയില്‍ പെണ്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മാതാവ് പിടിയിലായിരുന്നു. മാമ്ബള്ളി കൊച്ചു കിണറ്റില്‍ വീട്ടില്‍ ജൂലി (40) യെയാണ് അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റുചെയ്തത്. പ്രസവശേഷം കുട്ടിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ശേഷം വീട്ടുപറമ്ബിലെ ടോയ്ലെറ്റിന്റെ പിറകുവശത്ത് ചെറിയ കുഴികുത്തി മൃതദേഹം മറവ് ചെയ്തു.

ഇക്കഴിഞ്ഞ 15 ന് രാവിലെ 5.30 നാണ് ജൂലി വീട്ടില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.ജൂലൈ 18 ന് പുലര്‍ച്ചെയാണ് മാമ്ബള്ളി ഹോളി സ്പിരിറ്റ് ലാറ്റിൻ കത്തോലിക്കാ പള്ളിക്ക് സമീപത്ത് നവജാത ശിശുവിന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ജൂലിയെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തു.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ സ്ഥിരീകരിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.പ്രസവശേഷം കത്രിക കൊണ്ട് പ്രതി പൊക്കിള്‍ക്കൊടി സ്വന്തമായി നീക്കംചെയ്തു. കരഞ്ഞ കുട്ടിയുടെ വായും മൂക്കും പൊത്തിപ്പിടിച്ച്‌ കൊന്ന് ബക്കറ്റില്‍ സൂക്ഷിക്കുകയും രാവിലെ മൃതദേഹം മറവ് ചെയ്യുകയുമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മൃതദേഹം കുഴിച്ചിട്ട ഭാഗത്തുപോയി ജൂലി നോക്കിയിരുന്നു.

18ന് തെരുവുനായ്ക്കള്‍ മണത്തെത്തി കടിച്ചെടുത്ത മൃതദേഹം, റോഡില്‍ കൊണ്ടിട്ട് കടിച്ചു പറിക്കുകയായിരുന്നു. നായ്ക്കളുടെ ആക്രമണത്തില്‍ കുഞ്ഞിന്റെ ഒരു കാലും കൈയും നഷ്ടപ്പെട്ടിരുന്നു. രാവിലെ മാമ്ബള്ളി തീരത്തിന് സമീപം തെരുവുനായ്ക്കള്‍ കുട്ടിയുടെ മൃതദേഹം കടിച്ചു വലിക്കുന്നതുകണ്ട നാട്ടുകാര്‍ അഞ്ചുതെങ്ങ് പൊലീസില്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞ് ശ്വാസംമുട്ടി മരിച്ചതായി കണ്ടെത്തിയിരുന്നു.കസ്റ്റഡിയിലെടുത്ത ജൂലി ആദ്യഘട്ടത്തില്‍ വിസമ്മതിച്ചെങ്കിലും ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

വിധവയായ തനിക്ക് കുഞ്ഞ് ജനിച്ചാല്‍ ഉണ്ടാകുന്ന അപമാന ഭയത്താലാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ജൂലിയുടെ ഭര്‍ത്താവ് സൈമണ്‍ 12 വര്‍ഷങ്ങള്‍ക്ക് മുമ്ബ് മുതലപ്പൊഴിയിലുണ്ടായ ബോട്ടപകടത്തില്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന്, പ്രായമായ അച്ഛനും അമ്മയ്ക്കും 13 വയസ്സായ മകനോടുമൊപ്പമായിരുന്നു താമസം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു

ട്രേഡ്‌സ്മാന്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു. ഡിപ്ലോമ, ഐ.ടി.ഐ, എന്‍.സി.വി.റ്റി, എസ്.സി.വി.റ്റി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായ

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജി. എസ്. ടി കോംപ്ലിയന്‍സ് ആന്‍ഡ് ഇ-ഫിലിങ്, സര്‍ട്ടിഫിക്കറ്റ്

ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയില്‍ താത്ക്കാാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ

വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

ജില്ലാതല ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസ് ഉപയോഗത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍) നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഒന്‍പത് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ പ്രോഗ്രാം

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.