തിലക് വര്‍മയെ ലോകകപ്പ് ടീമിലെടുക്കുമോ; നിലപാട് വ്യക്തമാക്കി ബിസിസിഐ

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ അരങ്ങേറിയ യുവതാരം തിലക് വര്‍മയെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യത്തില്‍ നിലപാട് വ്യക്തമാക്കി ബിസിസിഐ. വിന്‍ഡീസിലെ ബാറ്റിംഗ് ദുഷ്കരമായ പിച്ചുകളില്‍ തകര്‍ത്തടിച്ച തിലകിനെ ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്ന് ഇന്ത്യന്‍ താരം അശ്വിന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തിലക് സെലക്ടര്‍മാരുടെ പരിഗണനയിലുള്ള താരമാണെങ്കിലും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനിടയില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പരിക്കില്‍ നിന്ന് മോചിതരായ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തിയില്ലെങ്കില്‍ മാത്രമെ തിലകിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടതുള്ളൂ എന്നാണ് ബിസിസിഐയുടെ നിലപാട്.

തിലകിന്‍റെ വിന്‍ഡീസിലെ പ്രകടനത്തില്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിക്ക് മതിപ്പുണ്ടെങ്കിലും ഒരു പരമ്പരയിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ യുവതാരത്തെ ലോകകപ്പ് ടീമിലെടുക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയുമുണ്ട്. ലോകകപ്പിന്‍റെ സമ്മര്‍ദ്ദം താങ്ങാനായില്ലെങ്കില്‍ യുവതാരത്തിന്‍റെ കരിയറിനെ തന്നെ അത് ദോഷകരമായി ബാധിച്ചേക്കാം. അതിനാല്‍ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് ലോകകപ്പില്‍ കളിക്കാനായില്ലെങ്കില്‍ മാത്രം തിലകിനെ പരിഗണിച്ചാല്‍ മതിയെന്നാണ് ബിസിസിഐ നിലപാട്.

ശ്രേയസ് അയ്യരും കെ എല്‍ രാഹുലും പുറത്തിരിക്കുന്ന സാഹചര്യത്തില്‍ മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിനെയും സഞ്ജു സാംസണെയും ഇന്ത്യ പരീക്ഷിച്ചിരുന്നു. ഏകദിന പരമ്പരയില്‍ ഒരു മത്സരത്തില്‍ സഞ്ജു തിളങ്ങിയെങ്കിലും ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയത് തിരിച്ചടിയായി. സൂര്യകുമാര്‍ ആകട്ടെ ഏകദിന പരമ്പരയില്ർ നിരാശപ്പെടുത്തിയപ്പോള്‍ ടി20 പരമ്പരയിലെ അവസാന രണ്ട് കളികളില്‍ മാത്രമാണ് അര്‍ധസെഞ്ചുറിയുമായി തിളങ്ങിയത്. ഈ സാഹചര്യത്തില്‍ രാഹലും അയ്യരും തന്നെയാകും ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സെന്നാണ് സൂചന.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.