നരൈനെ പുറത്താക്കിയ റെഡ് കാര്‍ഡ് റൂള്‍!! അറിയാം ക്രിക്കറ്റിലെ ചുവപ്പ് കാര്‍ഡ് നിയമം

കഴിഞ്ഞ ദിവസം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ചുവപ്പ് കാര്‍ഡ് കണ്ട് വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരൈന് പുറത്തുപോകേണ്ടി വന്ന സംഭവം ക്രിക്കറ്റ് ലോകത്താകെ ചര്‍ച്ചയാണ്. ക്രിക്കറ്റിലും ചുവപ്പ് കാര്‍ഡോ എന്നാലോചിച്ച് തല പുകച്ചവരായിരിക്കും അതില്‍ കൂടുതല്‍ പേരും. അതേ, ക്രിക്കറ്റില്‍ പുതിയ ചുവപ്പ് കാര്‍ഡ് നിയമം അവതരിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ ഇത്തരം നിയമം ഉപയോഗിക്കാനുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും പ്രീമിയര്‍ ലീഗ് പോലെ ഉള്ള ടൂര്‍ണമെന്‍റുകളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് റെഡ് കാര്‍ഡ് റൂള്‍ കൊണ്ടുവരുന്നത്.

ക്രിക്കറ്റില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് തടയിടാന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അവതരിപ്പിച്ച പുതിയ നിയമമാണ് റെഡ് കാര്‍ഡ് റൂള്‍. റെഡ് കാര്‍ഡ് നടപടി ഈ സീസണ്‍ മുതല്‍ നടപ്പാക്കുമെന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗ് അധികൃതര്‍ ടൂര്‍ണമെന്‍റിന് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.

ക്രിക്കറ്റിലെ റെഡ് കാര്‍ഡ് റൂള്‍ എന്താണ്? വിശദമായി അറിയാം…

മത്സരത്തിന്‍റെ സമയത്തെ ബാധിക്കുന്ന കുറഞ്ഞ ഓവര്‍ നിരക്ക് ഒഴിവാക്കാനായി കൊണ്ടുവന്ന നിയമമാണ് ക്രിക്കറ്റിലെ റെഡ് കാര്‍ഡ് റൂള്‍. കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് ഇതാദ്യമായി നടപ്പിലാക്കുന്നത്. റെഡ് കാര്‍ഡ് നിയമപ്രകാരം ബാറ്റിങ് ടീമിന്‍റെ 20-ാം ഓവര്‍ തുടങ്ങും മുമ്പ് ബൗളിങ് ടീം ഓവര്‍ നിരക്കില്‍ വീഴ്‌ച വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും

85 മിനുട്ടാണ് ഒരോ ഇന്നിങ്സും പൂര്‍ത്തിയാക്കാന്‍ ടീമുകള്‍ക്ക് അനുവദിച്ചിട്ടുള്ള സമയം. ഇതുപ്രകാരം ഓരോ ഓവറും എറിയാനായി ബൗളിങ് ടീമിന് അനുവദിച്ചിരിക്കുന്ന സമയം നാല് മിനുട്ടും 25 സെക്കന്‍ഡുമാണ്. ഈ കണക്ക് പ്രകാരം ബൗളിങ് ടീം 19 ഓവര്‍ പരമാവധി 81 മിനുട്ടില്‍ പൂര്‍ത്തിയാക്കിയിരിക്കണം. ഇല്ലെങ്കില്‍ ഫീല്‍ഡിങ് ടീമിനെതിരെ അംപയര്‍ക്ക് റെഡ‍് കാര്‍ഡ് ഉയര്‍ത്താം. ഇങ്ങനെ അമ്പയര്‍ റെഡ് കാര്‍ഡ് ഉയര്‍ത്തിയാല്‍ ബൗളിങ് ടീമിലെ 11 പേരില്‍ ഒരാള്‍ പുറത്തുപോകേണ്ടി വരും. ഏത് താരമാകും പുറത്ത് പോകേണ്ടിവരിക എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നുണ്ടാകുക.

സ്ലോ ഓവര്‍ റേറ്റ് വ്യക്തിപരമല്ലാത്തതുകൊണ്ടും ഫുട്ബോളിലെപ്പോലെ വ്യക്തിഗത ഫൌളിന് കൊടുക്കുന്നതുപോലെ ഒരു താരത്തിനല്ല ക്രിക്കറ്റില്‍ റെഡ് കാര്‍ഡ് കൊടുക്കുന്നത്. കുറഞ്ഞ ഓവര്‍ നിരക്ക് ടീമിന് മുഴുവനായുള്ള ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ അമ്പയര്‍ കാര്‍ഡുയര്‍ത്തുന്നത് ബൗളിങ് ടീമിന് മൊത്തമായി ആയിരിക്കും.അതിന് ശേഷം സ്വാഭാവികമായും ഒരു താരത്തിനെ കളിക്കളത്തില്‍ നിന്ന് ബൗളിങ് ടീം തിരിച്ചയക്കണം. ആ തീരുമാനം ബൗളിങ് ടീം ക്യാപ്റ്റന് എടുക്കാം. ബൗളിങ് ടീം നായകന്‍ നിര്‍ദേശിക്കുന്ന ഒരു താരം തിരിച്ച് ഡഗ്ഔട്ടിലേക്ക് മടങ്ങും. ഇയാള്‍ക്ക് അവസാന ഓവറിലെ ആറ് പന്തും ഫീല്‍ഡില്‍ നഷ്ടപ്പെടും എന്ന് മാത്രമല്ല, പകരം ബൗളിങ് ടീമിന് ഫീല്‍ഡര്‍ ഇറങ്ങാനും പാടില്ല. ഇതോടെ അവസാന ഓവറില്‍ ബൗളിങ് ടീം 10 പേര്‍ മാത്രമായി ഫീല്‍ഡില്‍ ചുരുങ്ങും. ഇതിന് പുറമേ ചുവപ്പ് കാര്‍ഡ് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അവസാന ഓവറില്‍ രണ്ട് ഫീല്‍ഡര്‍മാരെ മാത്രമേ 30 വാര സര്‍ക്കിളിന് പുറത്ത് ഫീല്‍ഡ് ചെയ്യിക്കാനും കഴിയൂ എന്ന നിയമവും ബൗളിങ് ടീമിന് മേല്‍ ഉണ്ടാകും..

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്-സെന്‍റ് കിറ്റ്സ് പാട്രിയോട്സ് മത്സരത്തില്‍ നടന്നത്…

ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഗ്രൗണ്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വരുന്ന താരമായി വെസ്റ്റിന്‍ഡീസ് സ്റ്റാര്‍ സ്പിന്നര്‍ സുനില്‍ നരൈന്‍. കഴിഞ്ഞ ദിവസം നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് സംഭവം. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സും സെന്‍റ് കിറ്റ്സ് പാട്രിയോട്സും തമ്മിലുള്ള മത്സരത്തിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ആദ്യ അടയാളപ്പെടുത്തലായി മാറിയ സംഭവം നടന്നത്.

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് ഓവര്‍ റേറ്റില്‍ വീഴ്‌ച വരുത്തിയെന്ന് വ്യക്തമായതോടെ 20ാം ഓവറിന് മുമ്പ് അമ്പയര്‍ മത്സരം നിര്‍ത്തിവെക്കുകയും റെഡ് കാര്‍ഡ് ഉയര്‍ത്തുകയുമായിരുന്നു. ഇതോടെ സുനില്‍ നരെയ്‌നോട് പുറത്തുപോകാന്‍ ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ് നിര്‍ദേശിച്ചു. മത്സരത്തില്‍ നാലോവര്‍ പൂർത്തിയാക്കിയിരുന്ന നരെയ്‌ന്‍ 24 റണ്‍സ് വിട്ടുനൽകി മൂന്നുപേരെ പുറത്താക്കിയിരുന്നു. എന്നാൽ, ഒരാൾ കുറഞ്ഞതോടെ ട്രിന്‍ബാഗോയുടെ ഡ്വെയ്ൻ ബ്രാവോ എറിഞ്ഞ ഓവറിൽ സെന്‍റ് കിറ്റ്സിനായി ഷെർഫെയ്ൻ റൂതർഫോഡ് 18 റൺസ് അടിച്ചുകൂട്ടി. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നൈറ്റ് റൈഡേഴ്സ് 178 റൺസ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സെന്‍റ് കിറ്റ്സ്‌ പാട്രിയോട്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 32 പന്തിൽ 61 റൺസടിച്ച നിക്കോളാസ് പൂരന്‍റെ മികവിലായിരുന്നു ട്രിന്‍ബാഗോയുടെ വിജയം.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.